Kerala
പുകഞ്ഞാല്‍ രക്ഷയില്ല, മറിമായവും നടക്കില്ല; ടെസ്റ്റ് പാസാകുന്ന വാഹനങ്ങള്‍ കുറയുന്നു

പുകപരിശോധന പൂര്‍ണമായും പരിവാഹന്‍ സംവിധാനത്തിലേക്ക് മാറിയതോടെ ആദ്യഘട്ട പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ്. പരിശോധനയുടെ കൃത്യത വര്‍ധിച്ചതോടെയാണ് പലവാഹനങ്ങളും പുകപരിശോധനയില്‍ പരാജയപ്പെടുന്നത്. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് വീണ്ടും പുകപരിശോധനയ്ക്ക് ഹാജരാക്കിയാണ് പലവാഹനങ്ങളും വിജയിക്കുന്നത്.
പുകപരിശോധനയില്‍ വിജയിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കാനാകില്ലെന്നതാണ് ഉടമകള്‍ നേരിടുന്ന പ്രതിസന്ധി. കാര്‍ബറേറ്ററുള്ള വാഹനങ്ങള്‍ക്കാണ് പുകപരിശോധന വിജയിക്കാത്ത പ്രശ്‌നം കൂടുതലായുള്ളത്. പഴയ ഇരുചക്രവാഹനങ്ങളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
നിശ്ചിത കാലയളവില്‍ വാഹനം സര്‍വീസ് ചെയ്യാത്തവര്‍ക്കാണ് പ്രശ്‌നമേറെയും. 50 വര്‍ഷം പഴക്കമുള്ള ബുള്ളറ്റുകള്‍വരെ ഇപ്പോഴും പുകപരിശോധന വിജയിക്കുന്നുണ്ടെന്നും കൃത്യമായ പരിപാലനമാണ് അതിന് കാരണമെന്നും ഇവര്‍ പറയുന്നു. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവയുടെ തകരാറും പഴക്കവും പുകപരിശോധന വിജയിക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും ഭാരവാഹികള്‍ പറയുന്നു.
പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ സര്‍വീസ് സെന്ററുകളിലെത്തിച്ച് കാര്‍ബറേറ്റര്‍ വൃത്തിയാക്കിയും മറ്റ് സാങ്കേതികത്തകരാറുകള്‍ പരിഹരിച്ചും ഹാജരാക്കിയശേഷമാണ് പുകപരിശോധന വിജയിക്കുന്നത്. 2021-ലാണ് പുകപരിശോധന ഓണ്‍ലൈനായത്. എന്നാല്‍, 2024-ലാണ് കര്‍ശന നിബന്ധനകളോടെ ഇത് പരിവാഹന്‍ മുഖാന്തരം പരിശോധിക്കണമെന്ന തീരുമാനമെത്തിയത്. അതിനുമുന്‍പുവരെ ഒരു പരിശോധനാകേന്ദ്രത്തിലെ 90 ശതമാനത്തോളം വാഹനങ്ങളും പുകപരിശോധനയില്‍ വിജയിച്ചിരുന്നു.
വാഹനം ഹാജരാക്കുകപോലും ചെയ്യാതെ പുകപരിശോധന വിജയിക്കുന്ന തരത്തില്‍ ക്രമക്കേടുകളും പലയിടത്തും നടന്നിരുന്നു. എന്നാല്‍, നിബന്ധന കര്‍ശനമാക്കിയതോടെ 75 ശതമാനം വാഹനങ്ങള്‍ മാത്രമാണ് ആദ്യശ്രമത്തില്‍ വിജയിക്കുന്നത്. കൃത്യമല്ലാതെ പരിശോധന നടത്തുന്ന കേന്ദ്രങ്ങള്‍ക്കെതിരേയും നടപടിയെടുക്കുമെന്നതും പരിശോധന കൃത്യമാകുന്നതിന് കാരണങ്ങളിലൊന്നാണ്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്