Kerala
അമിതവേഗം, ട്രാഫിക് നിയമലംഘനം; യാത്രക്കാര്‍ക്ക് നേരിട്ട് പരാതി നല്‍കാം

റോഡുകളില്‍ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ശ്രദ്ധയില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്കും നേരിട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാം. ഇതിനോടൊപ്പമുള്ള ക്യൂ.ആര്. കോഡ് സ്കാന്‍ ചെയ്ത് നെക്സറ്റ് ജന്‍ എം പരിവാഹന്‍ സൈറ്റിലുടെ പരാതി നല്‍കാം.
ചെയ്യേണ്ടത്: ക്യൂ.ആര്. കോഡ് സ്കാന്‍ചെയ്ത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് നെക്സ്റ്റ് ജന്‍ എം പരിവാഹന്‍ അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അപ്ലിക്കേഷനില്‍ സംസ്ഥാനം, നമ്മുടെ പേര്, മൊബൈല്‍നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവനല്കി പാസ്വേഡ് സെറ്റുചെയ്തശേഷം ഒറ്റത്തവണ പാസ്വേഡുപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ആപ്പിലെ സിറ്റിസണ്‍ സെന്റിനല്‍ ബട്ടണ്‍ ക്ലിക്കുചെയ്യുക.
അതിനുശേഷംവരുന്ന സ്ക്രീനില്‍, മോട്ടോര്‍വാഹന നിയമലംഘനങ്ങളുടെ ഫോട്ടോയും 10സെക്കന്‍ഡ് വിഡിയോയും റെക്കോഡ് ചെയ്യുക. വാഹനത്തിന്റെ നമ്പര്‍ രേഖപ്പെടുത്തി ഏതുതരം നിയമലംഘനമാണെന്ന് തിരഞ്ഞെടുത്ത് റിമാര്‍ക്ക് കോളത്തില്‍ നിയമലംഘനത്തെക്കുറിച്ചുള്ള ചെറിയ വിവരണം നല്കി രജിസ്റ്റര്‍ചെയ്യണം. ഈ വിവരങ്ങള്‍ ആര്.ടി.ഒ. എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ലഭിക്കും. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിച്ച് കേസെടുത്ത് മേല്‍നടപടി സ്വീകരിക്കും.
പരിശോധന ശക്തമാക്കി മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: റോഡപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. കഴിഞ്ഞദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ബസുകളുള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും വേഗപരിശോധന നടത്തുന്നത്.
പാലക്കാട്-കൊഴിഞ്ഞാമ്പാറ പാതയിലെ അപ്പുപ്പിള്ളയൂരില്‍ കഴിഞ്ഞദിവസം നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ഈ റൂട്ടിലുള്‍പ്പെടെയുള്ള വാഹന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കുമായി എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. പ്രത്യേക നിര്‍ദേശങ്ങളും നല്കി. അപ്പുപ്പിള്ളയൂരിലെ ബസപകടത്തിന് കാരണം റോഡിന്റെ തകരാറാണെന്ന് ആരോപിച്ച് ബസ് ജീവനക്കാര്‍ ഒരുദിവസം മിന്നല്‍ പണിമുടക്കും നടത്തി.
യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അസൗകര്യമുണ്ടാവുന്ന തരത്തിലുള്ള പണിമുടക്കുകള്‍ പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനവും വാഹനമോടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കപ്പെടാന്‍ മതിയായ കുറ്റവുമാണെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വാഹനമോടിക്കുന്ന സ്ഥലത്തിന്റെ സ്വഭാവം, അവസ്ഥ എന്നിവ പരിഗണിക്കാതെ വാഹന യാത്രക്കാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ആശങ്കയോ അസ്വസ്ഥതയോ ഉണ്ടാക്കുന്ന വിധത്തില്‍ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോര്‍വാഹനവകുപ്പ് അറിയിപ്പില്‍ പറഞ്ഞു.
തകരാറുള്ള റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
റോഡിന്റെ ഇടതുവശംചേര്‍ന്നുമാത്രം വാഹനം ഓടിക്കുക.
തിരിവുകളിലും മറ്റ് നേര്‍ക്കാഴ്ചയില്ലാത്ത സ്ഥലങ്ങളിലും മറ്റ് വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യരുത്.
ബസുകളുടെ വാതില്‍ തുറന്നിട്ട് സര്‍വീസ് നടത്തരുത്
ബസുകളുടെ ഹെഡ് ലൈറ്റുകളും വാണിങ് ലൈറ്റുകളും പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം.
രാത്രി എതിരെ വാഹനംവരുമ്പോള്‍ ഹൈബീം ലൈറ്റ് ഉപയോഗിക്കരുത്. ആവശ്യത്തിലധികം ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കരുത്.
വാഹനം ബസ്ബേയില്‍ മാത്രം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുക. റോഡിന്റെ നടുവിലേക്ക് വാഹനം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യരുത്.
എല്ലാ ട്രാഫിക് നിയമങ്ങളും കര്‍ശനമായി പാലിക്കണം
പാലക്കാട്-കൊഴിഞ്ഞാമ്പാറ റൂട്ടില്‍ യാത്രാ ബസുകള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങള്‍ നല്കി. ആര്.ടി.ഒ. (എന്‍ഫോഴ്സ്മെന്റ്) വി.ടി. മധുവിന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷാമുന്നറിയിപ്പ് നല്‍കിയത്. എം.വി.ഐ. എസ്. രാജന്, എ.എം.വി.ഐ. മാരായ എ. ഹരികൃഷ്ണന്, കെ. ദേവിദാസന് എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്