Kannur
മാടായി കോളേജ് നിയമനം; കോഴവാങ്ങിയെന്ന ആരോപണവുമായി ഉദ്യോഗാർത്ഥി

കണ്ണൂർ :മാടായി കോളേജ് നിയമനം സുതാര്യമെന്ന എം.കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോഗാർത്ഥിയായിരുന്ന ടി.വി നിധീഷ്. പണം വാങ്ങിയാണ് കോളേജിൽ നിയമനം നടന്നതെന്നും ഇന്റർവ്യൂവിന് 10 ലക്ഷം രൂപയും ജോലികിട്ടിയ ശേഷം അഞ്ച് ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം എന്നും ഉദ്യോഗാർത്ഥി ടി.വി നിധീഷ് ആരോപിച്ചു.മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. 2024 ഡിസംബർ ഏഴിന് ഇന്റർവ്യൂവും നടന്നു. ഈ തസ്തികകളിലേക്ക് എം.കെ രാഘവന്റെ ബന്ധു എം.കെ ധനേഷ് ഉൾപ്പടെ മൂന്ന് സി.പി.എം പ്രവർത്തകരെ നിയമിക്കാൻ ഉള്ള നീക്കം നടക്കുന്നതായി അറിഞ്ഞിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന സർക്കാർ പ്രതിനിധിക്ക് അന്ന് തന്നെ പരാതി നൽകിയിരുന്നു എന്നും നിധീഷ് പറഞ്ഞു.
പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുമ്പ് കോളേജിൽ എത്തി ഇവർ ജോലിക്ക് കയറിയെന്നും നിധീഷ് ആരോപിച്ചു. നാല് തസ്തികകളിലേക്കും സ്ഥിര നിയമനമാണ് നടന്നതെന്നും സൊസൈറ്റിയുടെ വൈസ് ചെയർമാൻ മുഖേന പണം ഇടപാടുകൾ നടന്നതായാണ് സംശയം എന്നുമാണ് നിധീഷിന്റെ ആരോപണം. കോഴവാങ്ങി സിപിഎം പ്രവർത്തകരെ നിയമിക്കാൻ നീക്കം നടക്കുന്നു എന്ന് കാണിച്ച് പരാതി കിട്ടിയിരുന്നു എന്നും ഇക്കാര്യം കോളേജ് ചെയർമാനായ എം.കെ രാഘവനുമായി സംസാരിച്ചിരുന്നു എന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കെപിസിസിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. മാടായി കോളേജ് നിയമന വിവാദത്തിൽ കണ്ണൂർ ഡിസിസി എം.കെ രാഘവനെതിരെ തുറന്ന പോരിലേക്കാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുള്ള നീക്കത്തിൽ അതൃപ്തിയിലാണ് കണ്ണൂരിലെ കോൺഗ്രസ്. ഇതിന്റെ സൂചനയാണ് എം.കെ രാഘവനൊപ്പമുള്ള പാർട്ടി നേതാക്കളായ ഭരണസമിതി അംഗങ്ങൾക്കെതിരെ ഡി.സി.സി നടപടി എടുത്തതെന്നും സൂചനയുണ്ട്.
അതേ സമയം നിയമനം റദ്ദാക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നടപടി നേരിട്ട കോൺഗ്രസ് പ്രതിഷേധകരുടെ തീരുമാനം. ഇന്ന് എം കെ രാഘവന്റെ കണ്ണൂരിലെ വീട് ഉൾപ്പെടുന്ന കുഞ്ഞിമംഗംലം മണ്ഡലത്തിലെ പന്ത്രണ്ടാം വാർഡ് പ്രദേശത്ത് പ്രതിഷേധം നടത്തും . പ്രതിഷേധം കോഴിക്കോട്ടേക്ക് വ്യാപിക്കുന്നതിലുൾപ്പടെ ഇന്ന് തീരുമാനം എടുക്കുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടപടി നേരിട്ട കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്