Connect with us

Kannur

മാടായി കോളേജ് നിയമനം; കോഴവാങ്ങിയെന്ന ആരോപണവുമായി ഉദ്യോ​ഗാർത്ഥി

Published

on

Share our post

കണ്ണൂർ :മാടായി കോളേജ് നിയമനം സുതാര്യമെന്ന എം.കെ രാഘവൻ എംപിയുടെ വാദം നിഷേധിച്ച് ഉദ്യോ​ഗാർത്ഥിയായിരുന്ന ടി.വി നിധീഷ്. പണം വാങ്ങിയാണ് കോളേജിൽ നിയമനം നടന്നതെന്നും ഇന്റർവ്യൂവിന് 10 ലക്ഷം രൂപയും ജോലികിട്ടിയ ശേഷം അഞ്ച് ലക്ഷം രൂപയും വാങ്ങിയാണ് മാടായി കോളേജിൽ നിയമനം എന്നും ഉദ്യോ​ഗാർത്ഥി ടി.വി നിധീഷ് ആരോപിച്ചു.മാടായി കോളേജിൽ ഓഫീസ് അറ്റൻഡർ തസ്തികയിലേക്ക് മൂന്നും (ഭിന്നശേഷി വിഭാ​ഗം) കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് (ഓപ്പൺ മെറിറ്റ്) ഒരൊഴിവും ഉണ്ടെന്ന് കാണിച്ച് 2024 ജൂലൈ 31നാണ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. 2024 ഡിസംബർ ഏഴിന് ഇന്റർവ്യൂവും നടന്നു. ഈ തസ്തികകളിലേക്ക് എം.കെ രാഘവന്റെ ബന്ധു എം.കെ ധനേഷ് ഉൾപ്പടെ മൂന്ന് സി.പി.എം പ്രവർത്തകരെ നിയമിക്കാൻ ഉള്ള നീക്കം നടക്കുന്നതായി അറിഞ്ഞിരുന്നെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന സർക്കാർ പ്രതിനിധിക്ക് അന്ന് തന്നെ പരാതി നൽകിയിരുന്നു എന്നും നിധീഷ് പറഞ്ഞു.

പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായതിനാൽ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുമ്പ് കോളേജിൽ എത്തി ഇവർ ജോലിക്ക് കയറിയെന്നും നിധീഷ് ആരോപിച്ചു. നാല് തസ്തികകളിലേക്കും സ്ഥിര നിയമനമാണ് നടന്നതെന്നും സൊസൈറ്റിയുടെ വൈസ് ചെയർമാൻ മുഖേന പണം ഇടപാടുകൾ നടന്നതായാണ് സംശയം എന്നുമാണ് നിധീഷിന്റെ ആരോപണം. കോഴവാങ്ങി സിപിഎം പ്രവർത്തകരെ നിയമിക്കാൻ നീക്കം നടക്കുന്നു എന്ന് കാണിച്ച് പരാതി കിട്ടിയിരുന്നു എന്നും ഇക്കാര്യം കോളേജ് ചെയർമാനായ എം.കെ രാഘവനുമായി സംസാരിച്ചിരുന്നു എന്നും കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കെപിസിസിയുടെ പരി​ഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. ‌മാടായി കോളേജ് നിയമന വിവാദത്തിൽ കണ്ണൂർ ഡിസിസി എം.കെ രാഘവനെതിരെ തുറന്ന പോരിലേക്കാണെന്നാണ് പുറത്തുവരുന്ന സൂചനകൾ. പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുള്ള നീക്കത്തിൽ അതൃപ്തിയിലാണ് കണ്ണൂരിലെ കോൺ​ഗ്രസ്. ഇതിന്റെ സൂചനയാണ് എം.കെ രാഘവനൊപ്പമുള്ള പാർട്ടി നേതാക്കളായ ഭരണസമിതി അം​ഗങ്ങൾക്കെതിരെ ഡി.സി.സി നടപടി എടുത്തതെന്നും സൂചനയുണ്ട്.

അതേ സമയം നിയമനം റദ്ദാക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നടപടി നേരിട്ട കോൺ​ഗ്രസ് പ്രതിഷേധകരുടെ തീരുമാനം. ഇന്ന് എം കെ രാഘവന്റെ കണ്ണൂരിലെ വീട് ഉൾപ്പെടുന്ന കുഞ്ഞിമം​ഗംലം മണ്ഡലത്തിലെ പന്ത്രണ്ടാം വാർഡ് പ്രദേശത്ത് പ്രതിഷേധം നടത്തും . പ്രതിഷേധം കോഴിക്കോട്ടേക്ക് വ്യാപിക്കുന്നതിലുൾപ്പടെ ഇന്ന് തീരുമാനം എടുക്കുമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നടപടി നേരിട്ട കോൺ​ഗ്രസ് പ്രവർത്തകർ പറഞ്ഞു.


Share our post

Kannur

ജലബജറ്റ് തയ്യാറാക്കല്‍; കണ്ണൂര്‍ ജില്ല ലക്ഷ്യത്തിലേക്ക്

Published

on

Share our post

കണ്ണൂര്‍: ജല ലഭ്യതയും ഉപഭോഗവും ആവശ്യകതയും കണക്കാക്കി ഭാവി ഉപയോഗം ആസൂത്രണം ചെയ്യുന്ന ജലബജറ്റ് എന്ന ലക്ഷ്യ പൂര്‍ത്തീകരണത്തോടടുത്ത് കണ്ണൂര്‍ ജില്ല. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മെയ് 31 നകം ജലബജറ്റ് പൂര്‍ത്തിയാക്കും. ബജറ്റിനായി ഓരോ പ്രദേശത്തെയും പുഴകള്‍, തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന ജലത്തിന്റെ കണക്കുകള്‍ ശേഖരിക്കും. വേനല്‍മഴയുടെ വിതരണം, തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍, വടക്കു കിഴക്കന്‍ മണ്‍സൂണ്‍, ഭൂപ്രകൃതിയിലെ വ്യതിയാനം, വന വിസ്തൃതി, ഭൂപ്രദേശത്തിന്റെ രീതി, മഴയുടെ നുഴഞ്ഞുകയറ്റം, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ്ങ്, പഞ്ചായത്തിലേക്ക് ഒഴുകുന്ന വെള്ളം, പഞ്ചായത്തിന് പുറത്ത് ലഭ്യമായ വെള്ളം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കും. പിന്നീട് എത്രമാത്രം കാര്യക്ഷമമായി ഇവ സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്നു പരിശോധിക്കും. ലഭ്യമായ ജലത്തിന്റെ അളവ് കുറവാണെങ്കില്‍ അതിനനുസരിച്ച് ലഭ്യത കൂട്ടാനും ഉപയോഗം ക്രമപ്പെടുത്താനുമുള്ള തുടര്‍ നടപടികളുമുണ്ടാകും. പ്രാഥമിക വിവരങ്ങള്‍ക്ക് പുറമെ കൃഷി, മൃഗസംരക്ഷണം, ഭൂഗര്‍ഭജലം, ജലസേചനം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ദ്വിതീയ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജലബജറ്റ് തയ്യാറാക്കുന്നത്. ഗാര്‍ഹികാവശ്യങ്ങള്‍, ജലസേചനം, ബിസിനസ്സ്, ടൂറിസം, വ്യാവസായിക ആവശ്യങ്ങള്‍, കൃഷിയുടെ വ്യാപ്തി, വ്യവസായങ്ങളുടെ സാന്നിധ്യം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കായുള്ള ജലത്തിന്റെ മൊത്തം ആവശ്യം കണക്കാക്കുവാന്‍ ഇതിലൂടെ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും പേരാവൂര്‍, പാനൂര്‍, പയ്യന്നൂര്‍ ബ്ലോക്ക്പഞ്ചായത്തുകളും ഇതിനോടകംതന്നെ ജലബജറ്റ് പ്രകാശനം ചെയ്തിട്ടുണ്ട്.


Share our post
Continue Reading

Kannur

വേനൽ: തൊഴിൽ സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി

Published

on

Share our post

കണ്ണൂർ: വേനൽ ഏറി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായുള്ള സമയ പുനക്രമീകരണം മെയ് 30 വരെ നീട്ടി. നേരത്തെ മെയ് 10 വരെയായിരുന്നു. സമയം പുനക്രമീരിച്ചത്. വേനലിൻ്റെ തീവ്രതയേറി വരുന്ന സഹചര്യത്തിലാണ് പുതിയ കാലപരിധി നിശ്ചയിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് ഉത്തരവിറക്കിയത്.


Share our post
Continue Reading

Kannur

കണ്ണൂരിൽ യുവാവ് വാഹനമിടിച്ച് മരിച്ചു ; ഇടിച്ച വാഹനം നിർത്താതെ പോയി

Published

on

Share our post

പഴയങ്ങാടി: യുവാവിനെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തി വാഹനമിടിച്ച് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടിച്ച വാഹനം നിർത്താതെ പോയി. ഇരിണാവ് മടക്കരയിലെ പനയൻ ഹൗസിൽ നാരായണൻ- സരോജിനി ദമ്പതികളുടെ മകൻ കല്ലേൻ മണി (49) യെയാണ് രക്തത്തിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപത്താണ് മണിയുടെ മൃതദേഹം കാണപ്പെട്ടത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോ പണവുമായിനാട്ടുകാരും രംഗത്ത് എത്തിയിരുന്നു. തുടർന്ന് സഹോദരൻ കെ. രാജീവൻ കണ്ണപുരം പോലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് ഇൻസ്പെക്ടർ പി. ബാബുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹംഇൻക്വസ്റ്റ് നടത്തുകയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിൽ മണിയെ വാഹനം ഇടിച്ചതിന് ശേഷം ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയതായചതവുകളും തുടയെല്ലുകൾ പൊട്ടിയ നിലയിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചതും തലയിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഭാര്യ:മിനി( പാപ്പിനിശ്ശേരി തുരുത്തി).മക്കൾ: പൂജ ഗൗതമി, ഗൗതം ദേവ്സഹോദരങ്ങൾ: രാജീവൻ, സജീവൻ, ഷൈന. 


Share our post
Continue Reading

Trending

error: Content is protected !!