Connect with us

IRITTY

വരൂ, കാണാം… ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമായ അകംതുരുത്തിനെ

Published

on

Share our post

ഇരിട്ടി: പഴശ്ശി പദ്ധതി പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ ഒന്നൊന്നായി പ്രയോജനപ്പെടുത്താൻ തുടക്കംകുറിച്ചതോടെ അകം തുരുത്ത് ദ്വീപും പ്രതീക്ഷയിൽ. കൈയേറ്റമില്ലാത പച്ചത്തുരുത്തായി തലയുയർത്തി നിൽക്കുന്ന ഈ ദ്വീപ്‌ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. അനാഥമായിക്കിടക്കുന്ന തുരുത്തിനെ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്രവർത്തനങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.

വേനക്കാലത്ത് കുടിവെള്ളത്തിനായി പഴശ്ശിയുടെ ഷട്ടർ അടച്ചാൽ നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട അകംതുരത്ത് പ്രകൃതിദത്തമായ പച്ചപ്പിന്റെ ശീതളച്ഛായയാണ് പകർന്നുനൽകുന്നത്. ഇരിട്ടി നഗരത്തിൽനിന്ന്‌ രണ്ടുകിലോമീറ്റർ അകലെ ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡിൽ വള്ളിയാടിനും ഇരിട്ടി-തളിപ്പറമ്പ് റോഡിൽ പെരുവംപറമ്പിനും ഇടയിൽ വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിലാണ് അകംതുരത്ത്. പഴശ്ശി ജലസേചനവകുപ്പിന് കീഴിൽ പദ്ധതിക്കായി അക്വയർ ചെയ്ത 15 ഏക്കറോളം വരുന്ന ഭൂമി ജൈവവൈവിധ്യങ്ങളാൽ സമ്പുഷ്ടമാണ്. സസ്യസമ്പത്തിനൊപ്പം ദേശാടനക്കിളികളടക്കമുള്ള പക്ഷികളുടെയും ആയിരക്കണക്കിന് വവ്വാലുകളുടെയും ആവാസകേന്ദ്രം കൂടിയാണ്. പഴശ്ശി പദ്ധതിയും പെരുമ്പറമ്പ് ഇക്കോ പാർക്കും പടിയൂർ ഇക്കോ ടൂറിസം പദ്ധതിയും വള്ള്യാട്ടെ നഗരവനം പദ്ധതിയും യാഥാർഥ്യമായതോടെ അകംതുരുത്ത് ദ്വീപിന് വലിയ സാധ്യതയാണ് കൈവന്നിരിക്കുന്നത്.

നൂറുകണക്കിന് തെങ്ങിൻതോപ്പുകളുള്ള പ്രദേശം പത്തുവർഷം മുൻപുവരെ പഴശ്ശി ജലസേചന വിഭാഗത്തിന് നല്ലൊരു വരുമാനമേഖലകൂടിയായിരുന്നു. ആരും ശ്രദ്ധിക്കാതായതോടെ തെങ്ങുകളെല്ലാം നശിച്ചു. കൂറ്റൻ മരങ്ങൾ ഇടതൂർന്ന് നില്ക്കുന്ന പ്രദേശം പക്ഷി-ജന്തുജീവജാലങ്ങൾക്കും സുരക്ഷിത താവളമാണ്.

നടക്കാതെ പോയ ടൂറിസം സാധ്യതകൾ

കെ.പി. നൂറുദ്ദീൻ വനം മന്ത്രിയായിരുന്നപ്പോൾ ഇവിടെ ഇക്കോ ടൂറിസം പദ്ധതി കൊണ്ടുവരുന്നതിന്‌ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് കെ.കെ. ശൈലജ എം.എൽ.എ. ആയപ്പോഴും പദ്ധതി പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ദ്വീപിനെ ടൂറിസം ഭൂപടത്തിൽ എത്തിക്കുന്നതിനുള്ള നടപടികൾ ഹരിത കേരള മിഷനും നടത്തിയെങ്കിലും പച്ചതൊട്ടിട്ടില്ല. പച്ചപ്പും കുളിരും നഷ്ടപ്പെടാതെ ദ്വീപിനെ പുറംലോകത്തിന് തനത് രീതിയിൽ പരിചയപ്പെടുത്താനുള്ള പദ്ധതിയാണ് ഉണ്ടാകേണ്ടത്. ദ്വീപിന് ചുറ്റുമുള്ള പച്ചമുളക്കൂട്ടങ്ങളും വടവൃക്ഷങ്ങളും അപൂർവയിനം സസ്യസമ്പത്തും സംരക്ഷിച്ചുക്കൊണ്ട് പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ദ്വീപിലേക്ക് നടപ്പാലവും നടവഴിയും ഒരുക്കി പ്രകൃതിനിരീക്ഷകർക്കും വിദ്യാർഥികൾക്കും പഠനത്തിനും കാഴ്ചയ്ക്കുമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നടപടികളാണ് വേണ്ടത്.


Share our post

IRITTY

കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ

Published

on

Share our post

ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.


Share our post
Continue Reading

IRITTY

പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി

Published

on

Share our post

ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Trending

error: Content is protected !!