Connect with us

Kerala

1970-കളിൽ സ്കൂട്ടറോടിച്ച് പോയപ്പോൾ കൂക്കി വിളിച്ചു; പുഷ്പ ലത എന്ന കൊച്ചിയുടെ ‘സ്കൂട്ടറമ്മ’

Published

on

Share our post

കൊച്ചി: കൊച്ചിയുടെ നിരത്തിലൂടെ 1970-കളിൽ സ്കൂട്ടറോടിച്ച് പോകുമ്പോൾ എസ്.ആർ.വി. സ്കൂളിലെ കുട്ടികൾ പുഷ്പലതയെ കൂക്കിവിളിച്ചിട്ടുണ്ട്. അന്നൊക്കെ സ്കൂട്ടറോടിക്കുന്ന വനിത കൊച്ചിക്ക് അദ്ഭുതമായിരുന്നു. പുഷ്പലതയ്ക്ക് വയസ്സ് 75 കഴിഞ്ഞു.2022 വരെ പുഷ്പലത സ്കൂട്ടറിൽ നഗരം ചുറ്റിയിരുന്നു. ആറുമാസം മുൻപുവരെ കാറിലും നഗരം കറങ്ങി. കൊച്ചി നഗരത്തിൽ ഇന്നുള്ള ഗതാഗത കുരുക്കും അപകടകരമായ പുത്തൻ ഡ്രൈവിങ് രീതികളെയും പേടിച്ച് മക്കൾ പുഷ്പലതയ്ക്ക് ‘ഡ്രൈവിങ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് .മംഗളൂരു സ്വദേശിനിയായ പുഷ്പലത പൈ വിവാഹശേഷമാണ് കൊച്ചിയിലെത്തുന്നത്. 11 മക്കളിൽ ഒൻപതാമത്തെ മകളാണ്. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ പുഷ്പലതയ്ക്ക് ഡ്രൈവിങ്ങിൽ താത്പര്യം ഉണ്ടായിരുന്നു. സഹോദരന്റെ ഡ്രൈവിങ് സ്കൂൾ ആയിരുന്നു പ്രചോദനം.മംഗളൂരുവിൽ നിന്നും 1966-ൽ ഫോർവീലർ ലൈസൻസ് എടുത്തു. എന്നാൽ ടു-വീലർ ഓടി ക്കാനുള്ള അനുവാദം വീട്ടിൽനിന്ന് കിട്ടിയില്ല.

വിവാഹശേഷമാണ് സ്കൂട്ടർ ഓടിക്കാൻ അവസരം ലഭിച്ചത്. ഭർത്താവ് ശാന്താറാം പൈയുടെ ലാംബ്രട്ടയിലായിരുന്നു തുടക്കം. സ്കൂട്ടർ ഓടിക്കാൻ പുഷ്പലത പഠിച്ചു.എഴുപതുകളിൽത്തന്നെ ലൈസൻസും എടുത്തു. അങ്ങനെ കൊച്ചിയുടെ നിരത്തുകളിൽ സ്കൂട്ടറിൽ കറങ്ങി. 1969 മോഡൽ വെസ്പയായിരുന്നു ആദ്യം സ്വന്തമാക്കിയത്. മൂന്നു വർഷം കൂടുമ്പോൾ പുതിയത് വാങ്ങും. ഇതിനിടയിൽ കൊച്ചിയിലെ നിരവധി വനിതകളെ ഡ്രൈവിങ് പഠിപ്പിച്ചു.വണ്ടി ഓടിക്കുക മാത്രമല്ല, ടയർ മാറ്റാനും പഞ്ചർ ഒട്ടിക്കാനുമൊക്കെ പുഷ്പലതയ്ക്ക് അറിയാം. കൊച്ചി നഗരത്തിലൂടെ സ്കൂട്ടറുമായി വിസ്മയം സൃഷ്ടിച്ച വനിതയ്ക്ക് കൊച്ചിക്കാർ ‘സ്കൂട്ടറമ്മ’ എന്ന വിളിപ്പേരും നൽകി. മക്കളായ സതീഷ് ചന്ദ്ര പൈയും ഐശ്വര്യ പൈയും അമേരിക്കയിൽ ഡോക്ടർമാരാണ്. ഡ്രൈവിങ് മിസ് ചെയ്യുന്നുണ്ട്. 2028 വരെയുള്ള ഡ്രൈവിങ് ലൈസൻസും കൈയിലുണ്ട് – പുഷ്പലത പറയുന്നു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!