Connect with us

THALASSERRY

സംസ്ഥാനത്തെ ആദ്യ ഇ–സ്‌പോർട്‌സ്‌ കേന്ദ്രം തലശേരിയിൽ

Published

on

Share our post

തലശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്‌പോർട്‌സ്‌ കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും. പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്‌. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യവും ഇതോടൊപ്പം തുറക്കും. മണ്ഡലത്തിലെ, കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത്‌ മന്ത്രി വി അബ്ദുറഹ്മാനുമായി സ്പീക്കർ എ എൻ ഷംസീർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും സിന്തറ്റിക്‌ ട്രാക്കിലെ വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്പോർട്സ് കേരള ഫൗണ്ടഷനാണ്‌ ജിംനേഷ്യം നവീകരിക്കുന്നത്‌. ഡ്രെയിനേജ് പ്രവൃത്തിക്കും ഉത്തരവായി.

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ മണ്ഡലത്തിലെ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനുസമീപം സ്വിമ്മിങ്‌ പൂൾ നിർമിക്കണമെന്ന സ്‌പീക്കറുടെ ആവശ്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക്‌ കൈമാറുന്ന ചടങ്ങും ഇ-–-സ്പോർട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോർട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രിൽ ആദ്യവാരം നടത്താൻ യോഗത്തിൽ ധാരണയായി.ജനുവരി അഞ്ചിന്‌ നടക്കുന്ന തലശേരി ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. ‘ഹെൽത്തി തലശേരി’യുടെ പ്രവർത്തനങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ കായികവകുപ്പ്‌ മണ്ഡലത്തിന്‌ അനുവദിച്ച പദ്ധതികളെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. യോഗത്തിൽ കായിക ഡയറക്ടർ വിഷ്ണുരാജ്, ജോയിന്റ് സെക്രട്ടറി കെ ജയറാം, സ്പോർട്സ് കേരള ഫൗണ്ടേഷൻ സിഇഒ കെ അജയൻ, എം അഷ്റഫ്, ടി മനോഹരൻനായർ, എസ്‌ കെ അർജുൻ, അരുൺ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.


Share our post

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!