Connect with us

IRITTY

പഴശ്ശി കുടിവെള്ള സംഭരണിയിൽ “പ്ലാസ്റ്റിക് കുപ്പി ചാകര’

Published

on

Share our post

ഇരിട്ടി: വേനൽക്കാലത്ത് ജില്ലയിൽ കുടിവെള്ളം ഉറപ്പാക്കാനായി പഴശ്ശി പദ്ധതിയുടെ ഷട്ടർ അടച്ച് ജല സംഭരണം ആരംഭിച്ചപ്പോൾ ഒഴുകിയെത്തിയത് പ്ലാസ്റ്റിക് കുപ്പിയുടെ വലിയ ശേഖരം. കുയിലൂർ ഭാഗത്തെ ഷട്ടറുകളോട് ചേർന്ന ഭാഗത്താണ് കുപ്പികൾ വലിയ തോതിൽ അടിഞ്ഞുകൂടിയത്.പദ്ധതിയോടു ചേർന്ന നഗരങ്ങളിൽനിന്നും പുഴയോരങ്ങളിൽ കാഴ്ച കാണാനെത്തുന്നവരും പുഴയോരത്തെ വീടുകളിൽനിന്നും വലിച്ചെറിയുന്ന കുപ്പികളാണ് ജലം ഉയർന്നപ്പോൾ ബാവലി, ബാരപോൾ പുഴയുടെ തീരങ്ങളിൽ നിന്ന് സംഭരണിയിലേക്ക് ഒഴുകിയെത്തിയത്.

മുൻകാലങ്ങളിൽ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗവും സന്നദ്ധ പ്രവർത്തകരും കുടിവെള്ളത്തിൽനിന്ന് ഇവ ഭാഗികമായെങ്കിലും നീക്കിയിരുന്നു. ഇത്തവണ ആരും രംഗത്തിറങ്ങിയിട്ടില്ല. കുടിവെള്ള പദ്ധതികൾ വഴി വീടുകളിലും സ്ഥാപനങ്ങളിലും നൽകുന്നതിലൂടെ വലിയ വരുമാനം ഉണ്ടാക്കുന്ന ജല അതോറിറ്റി ഇതൊന്നും ഞങ്ങളുടെ പരിധിയിൽ വരുന്ന കാര്യമല്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പഴശ്ശിയെ മലിനമാക്കുന്നത് തടയാൻ ഒരു നടപടിയും ജല അതോറിറ്റിയിൽ നിന്നും ഉണ്ടായിട്ടില്ല. കണ്ണൂർ കോർപറേഷൻ, ഏഴ് നഗരസഭകൾ, 60ഓളം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കാണ് സംഭരണിയിൽനിന്ന് വെള്ളം എത്തുന്നത്. പദ്ധതി പ്രദേശത്തോട് ചേർന്ന റോഡുകളിൽ നിന്നും വാഹനത്തിൽ കൊണ്ടുവന്ന് സംഭരണിയിലേക്ക് വലിയ തോതിൽ അറവ് മാലിന്യങ്ങളും വലിച്ചെറിയപ്പെടുന്നുണ്ട്.


Share our post

IRITTY

ആനപ്പന്തി ബാങ്കിൽ മുക്കുപണ്ടം പണിയപ്പെടുത്തി 60 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ജീവനക്കാരന്റെ പ്രധാന സഹായി അറസ്റ്റിൽ

Published

on

Share our post

ഇരിട്ടി: സി.പി.എം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ നിന്നും ബാങ്ക് ജീവനക്കാരൻ  മുക്കുപണ്ടം പണിയപ്പെടുത്തി 60  ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ ജീവനക്കാരന്റെ പ്രധാന സഹായിയെ പോലീസ് അറസ്റ്റുചെയ്തു. തട്ടിപ്പിന് ബാങ്ക് ജീവനക്കാരനും സിപിഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായ സുധീർ തോമസിന് എല്ലാ സഹായവും ചെയ്തു കൊടുത്ത കച്ചേരിക്കടവിലെ ഓൺ ലൈൻ സ്ഥാപന ഉടമ ചക്കാനിക്കുന്നേൽ സുനീഷ് തോമസ് (35) ആണ് അറസ്റ്റിലായത്. തട്ടിപ്പിനെക്കുറിച്ച്  സഹകരണ വകുപ്പും അന്വേഷണം ഊർജ്ജിതമാക്കി. 

സംഭവത്തിനുശേഷം ഒളിവിൽ പോയ ബാങ്കിലെ വാച്ച്മാൻ സുധീർ തോമസിനെ മൂന്നുദിവസമായി കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ കർണാടകയിലേക്ക് കടന്നതായി പൊലിസിന് സൂചന ലഭിച്ചു. കൃത്യ വിലോപത്തിന് ബാങ്ക് ശാഖാ മാനേജരെ ബാങ്ക് ഭരണ സമിതി  അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. മാനേജർ എം.കെ. വിനോദാണ് സസ്‌പെൻഷനിലായത്.

ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ യഥാർത്ഥ സ്വർണം എടുത്ത് പകരം മുക്കുപണ്ടം  വെച്ച്  ലക്ഷങ്ങൾ തട്ടിയതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.  ബാങ്കിൽ നിന്നും എടുത്ത യഥാർത്ഥ സ്വർണം ഇരിട്ടിയിലെ  സ്വർണ്ണ വ്യാപാരിക്ക് വിറ്റത് സുനീഷ് തോമസാണെന്ന് പോലീസ് കണ്ടെത്തി.


Share our post
Continue Reading

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇരിട്ടി: മലയോര കർഷകരുടെ പ്രതീക്ഷയായ കശുവണ്ടിക്കുണ്ടായ വിലയിടിവും ഉൽപാദനക്കുറവും ഒപ്പം വന്യമൃഗ ശല്യവും, മലയോര മേഖലയിലെ കശുവണ്ടി കർഷകരെ ദുരിതത്തിലാക്കി. തുടക്കത്തിൽ 165 രൂപ ഉണ്ടായിരുന്ന കശുവണ്ടിയുടെ വില വേനൽ മഴ എത്തിയതോടെ 125-130 രൂപയായി മാറി. വേനൽ മഴയിൽ കുതിർന്ന് നിറം മങ്ങിയത്തോടെയാണ് കശുവണ്ടിയുടെ വിലയിൽ കുത്തനെ ഇടിഞ്ഞത്.വേനൽ മഴ ചൂടിന് അൽപം ആശ്വാസം നൽകിയെങ്കിലുംകർഷകർ നിരാശയിലാണ്. വില ഇനിയും കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. മഴ ഇനിയും പെയ്യാൻ സാധ്യതയുള്ളതിനാൽ ഉൽപാദനത്തെയും ഗണ്യമായി ഇത് ബാധിക്കും. കാലം തെറ്റി പെയ്യുന്ന മഴ പൂ കരിച്ചിലിനും, രോഗ ബാധക്കും കാരണമാകുന്നുണ്ട്.

കൂടാതെ മലയോര മേഖലയിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം കശുവണ്ടി ശേഖരണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കാട്ടാന, കുരങ്ങ്, മലയണ്ണാൻ, മുള്ളൻ പന്നി, കാട്ടുപന്നി, മലാൻ തുടങ്ങിയ വന്യ മൃഗങ്ങളെല്ലാം കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാൽ കശുവണ്ടി ശേഖരിക്കാൻ പോലും പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് കർഷകർ പറയുന്നു. മുള്ളൻ പന്നിയും കുരങ്ങും, മലയണ്ണാനും വ്യാപകമായി കശുവണ്ടി തിന്ന് നശിപ്പിക്കുന്നുമുണ്ട്.കുരങ്ങുകൾ കൂട്ടമായി എത്തി പച്ച അണ്ടി പോലും പറിച്ചു നശിപ്പിക്കുകയും കശുവണ്ടി പൂക്കൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മലയോരത്ത്മികച്ച വിളവും ഉയർന്ന വിലയും പ്രതീക്ഷിച്ചു ലക്ഷങ്ങൾ കടമെടുത്ത് കശുവണ്ടി തോട്ടം പാട്ടത്തിനെടുത്ത നിരവധി ആളുകൾ ഉണ്ട്. സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കിൽ ആത്മഹത്യ അല്ലാതെ മറ്റു വഴിയില്ലെന്നാണ് കർഷകർ പറയുന്നത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

Trending

error: Content is protected !!