Connect with us

Kannur

ന്യായവില വേണമെന്ന് മത്സ്യതൊഴിലാളികൾ, ക്ഷാമം മാറി വല നിറഞ്ഞ് മത്തി

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തിന്റെ വടക്കൻ തീരത്ത് മത്സ്യലഭ്യതയിൽ വൻവർദ്ധന. അയല, വേളൂരി, മറ്റ് ചെറുമീനുകൾ എന്നിവ സുലഭമായി ലഭിക്കുന്നുണ്ട്. ജനുവരി പകുതി വരെ ഇതേരീതിയിൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലിയാണ് മത്സ്യ തൊഴിലാളികൾ പറഞ്ഞു.നിലവിൽ കടലിൽ ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ഇതാണ് മത്സ്യലഭ്യതയുടെ പ്രധാന കാരണം. ചെറിയ മത്തിയാണ് കൂടുതലും ലഭിക്കുന്നത്. ചിലപ്പോൾ കരയിൽ നിന്ന് മൂന്നു കിലോമീറ്റർ പോയാൽ തന്നെ വള്ളം നിറയെ മത്സ്യം കിട്ടുന്നുണ്ടെന്നും ഇവർ പറഞ്ഞു. കാലാവസ്ഥ അനുകൂലമായതാണ് അയലയും മത്തിയും കൂടാൻ കാരണമെന്ന് ഫിഷറിസ് അധികൃതരും പറയുന്നു.ലാനിനോ കനിഞ്ഞുസമുദ്രോപരിതലത്തിലെ ജലത്തിന്റെ ചൂട് കൂടുന്ന എൽനിനോയുടെ നേരെ വിപരീതമായ സ്ഥിതിയാണിത്. ആഗോള കാലാവസ്ഥയിലും കടൽ ജലത്തിന്റെ താപനിലയിലും എൽനിനോ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് വിപരീതമായി സമുദ്രോപരിതലത്തിലെ വെള്ളം തണുക്കുന്ന പ്രതിഭാസമാണിത് .

കടലിന്റെ അടിത്തട്ടിലെ തണുത്തജലം ചുഴിപോലെ പ്രവാഹമായി മുകളിലേക്കുയരും. പോഷകസമൃദ്ധമായ വസ്തുക്കളും ഇതുവഴി മേൽത്തട്ടിലെത്തും. ഇവ ഭക്ഷിക്കാനായി മത്സ്യങ്ങളുമെത്തും. കേരളതീരത്ത് ലാലിനോ വ്യാപകമായി സംഭവിച്ചിട്ടുണ്ട്.ഇതിനെ കച്ചാ എന്നാണ് വടക്കൻ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വിളിക്കുന്നത്. മകരകച്ചയിൽ ചൂട് കാറ്റ് എത്തിത്തുടങ്ങിയാൽ പിന്നെ മത്സ്യലഭ്യത കുറയുമെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.മത്തി പഴയ മത്തിയായിഒരു ഘട്ടത്തിൽ വിലയിൽ മറ്റ് മീനുകൾക്കൊപ്പമോ അധികമോ വിലയുണ്ടായിരുന്നു മത്തിക്ക്. മാസങ്ങൾക്ക് മുമ്പ് 350 രൂപ വരെ ആയിരുന്നു വില.എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ പല മാർക്കറ്റുകളിലും 40 മുതൽ 60 വരെയാണ് കിലോക്ക്. പല ഹാർബറിലും 20 രൂപയ്ക്കാണ് വിറ്റുപോയത്. എൺപത് കിലോ ബോക്സിനു 800 രൂപ വരെ വില ഇടിഞ്ഞു. കേരളത്തിൽ ലഭിക്കുന്ന മീനിന്റെ 40 ശതമാനവും മത്തിയാണ്.2012ലാണ് കേരളത്തിൽ ഏറ്റവുമധികം മത്തി ലഭിച്ചത്, 3,99,000 ടൺ. പിന്നീട് വർഷം തോറും താഴേക്ക് പോയി. 2021ൽ വെറും 3,298 ടണ്ണായിരുന്നു ലഭിച്ചത്. 2023ൽ പ്രതീക്ഷയേകി 1,38,980 ടൺ വരെ എത്തി. ഇതെ രീതിയിൽ പോയാൽ കഴിഞ്ഞ വർഷത്തെ കണക്കിലേക്ക് എത്തുമെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.കേരളത്തിൽ ഏറ്റവും കൂടുതൽ മത്തി ലഭിച്ചത് 2012 3,99,000 ടൺ ഏറ്റവും കുറവ് 2021 3,298
ന്യായവില വേണം സർക്കാരെ!

അതേസമയം മത്സ്യം കൂടുതൽ ലഭിക്കുന്നതിന്റെ നേട്ടം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികളുടെ പരാതി. വില വൻതോതിൽ ഇടിയുന്നത് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ ഇത് സമർത്ഥിക്കുന്നത്. പൊതുമാർക്കറ്റുകളിലും മറ്റും ന്യായമായ വില ലഭിക്കുന്ന തരത്തിൽ ഹാർബറുകളിൽ സർക്കാർ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിൽ നിരവധി തവണ വിവിധ ഭാഗങ്ങളിലെ കടലോരങ്ങളിൽ വലിയ മത്തി ചാകര തന്നെയുണ്ടായി. കുറഞ്ഞ വിലയ്ക്ക് മത്തിയെടുക്കാൻ ഇതര സംസ്ഥാനക്കാരും എത്തുന്നുണ്ട്. വളത്തിനും മറ്റുമായാണ് അവർ ഇത് കൊണ്ടുപോകുന്നത്.


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!