Connect with us

Social

ബ്രേക്കപ്പുകള്‍, മനസ്സിനെ മാത്രമല്ല ശരീരത്തെയും തകര്‍ത്തുകളയുന്നത് എന്തുകൊണ്ട്?

Published

on

Share our post

ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടല്‍ ഒരു വ്യക്തിയില്‍ ആഴത്തിലുള്ള വൈകാരികവൈഷമ്യവും കഠിനമായ ശാരീരികവേദനയും സൃഷ്ടിച്ചേക്കും. ഒരു വ്യക്തിയ്ക്ക് മറ്റൊരാളോടുള്ള സ്‌നേഹത്തിന്റേയും മാനസിക അടുപ്പത്തിന്റേയും തോതിനനുസൃതമായി അയാളിലുണ്ടാകുന്ന വിഷമതയിലും വ്യതിയാനമുണ്ടാകാം. മനുഷ്യമസ്തിഷ്‌കത്തിലെ പ്രധാനഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ സ്‌നേഹമെന്ന വികാരത്തിന്റെ പ്രതിഫലവും ആസക്തിയും സുപ്രധാനപങ്ക് വഹിക്കുന്നുവെന്നാണ് പുതിയൊരു പഠനഫലം സൂചിപ്പിക്കുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരിലും വീഡിയോ ഗെയിം ശീലമാക്കിയവരിലും ഉണ്ടാകുന്ന പെരുമാറ്റങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌കഭാഗമാണ് സ്‌നേഹത്തിന്റെ ‘വരുംവരായ്കകള്‍’ നിശ്ചയിക്കുന്നതെന്നാണ് പഠനം പറയുന്നത്. നാം സ്‌നേഹിക്കുന്ന വ്യക്തികളില്‍ നമ്മള്‍ അടിമപ്പെട്ടിരിക്കുന്നു, അക്കാരണത്താലാണ് ബ്രേക്കപ്പ് പോലുള്ളതോ പ്രിയപ്പെട്ടയാളിന്‍റെ വേര്‍പാടോ പല വ്യക്തികളേയും തീവ്രദുഃഖത്തിലേക്ക് തള്ളിവിടുന്നത്. .

ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന്റെ സെറിബ്രല്‍ കോര്‍ട്ടെക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വിവിധതരത്തിലുള്ള സ്‌നേഹം- പ്രണയം, കുടുംബത്തോടുള്ള ഇഷ്ടം, സുഹൃത്തിനോടുള്ള സ്‌നേഹം, വളര്‍ത്തുമൃഗങ്ങളോടുള്ളത്, പ്രകൃതിയോടുള്ളത്- എത്തരത്തിലാണ് മസ്തിഷ്‌കത്തില്‍ സ്വാധീനം ചെലുത്തുന്നതെന്ന് വിശദീകരിക്കുന്നു. ഫിന്‍ലന്‍ഡിലെ ആള്‍ട്ടോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്‍. വ്യത്യസ്തതരത്തിലുള്ള സ്‌നേഹവുമായി ബന്ധപ്പെട്ടുള്ള മസ്തിഷ്‌കപ്രവര്‍ത്തനത്തെ വിശദമാക്കുന്നതിനോടൊപ്പം സാമൂഹികധാരണയുമായി ബന്ധമുള്ള മസ്തിഷ്‌കത്തിന്റെ വിവിധമേഖലകളെ ഈ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതായും പഠനം കണ്ടെത്തി. എല്ലാ തരത്തിലുള്ള സ്‌നേഹത്തിന്റേയും പൊതുസംഗതിയെന്നത് തലച്ചോറിന്റെ പ്രതിഫലവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു എന്നതാണെന്നും പഠനം കണ്ടെത്തി. കൂടാതെ ആസക്തി നിറഞ്ഞ പെരുമാറ്റങ്ങള്‍ക്ക് പിന്നിലും ഇതാണ് എന്നതും ഗവേഷകര്‍ക്ക് മനസ്സിലാക്കാനായി എന്ന് പഠനത്തില്‍ പറയുന്നു.

പ്രണയവും ദീര്‍ഘകാല വ്യക്തിബന്ധങ്ങളും തലച്ചോറിന്റെ പ്രതിഫല-ആസക്തി വ്യവസ്ഥകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം ഈ പഠനം സ്ഥിരീകരിക്കുന്നതായി ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിന്‍, ന്യൂയോര്‍ക്കിലെ ന്യൂറോ സയന്റിസ്റ്റായ ലൂസി ബ്രൗണ്‍ പറഞ്ഞു. ഒരാള്‍ സ്‌നേഹബന്ധത്തിലായിരിക്കുമ്പോള്‍ മസ്തിഷ്‌കം ഏതുവിധത്തിലായിരിക്കുമെന്നതിന്റെ കൂടുതല്‍ വ്യക്തമായ ചിത്രം ഈ പഠനം നല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഇതിനായി ബ്രെയിന്‍ സ്‌കാനിങ് ടെക്‌നിക്കായ ഫങ്ഷണല്‍ മാഗ്നെറ്റിക് റിസൊണന്‍സ് ഇമേജിങ് (fMRI) ആണ് ശാസ്ത്രജ്ഞര്‍ ഉപയോഗപ്പെടുത്തിയത്. സ്വന്തം കുഞ്ഞ്, പങ്കാളി, സുഹൃത്ത് എന്നിവരുമായി കൂടുതല്‍ തീവ്രമായ വ്യക്തിപരബന്ധങ്ങളാണ് വ്യക്തികള്‍ക്കുള്ളതെന്നും ഇത് മസ്തിഷ്‌കത്തിന്റെ പ്രതിഫലവ്യവസ്ഥയെ കൂടുതലായി ഉത്തേജിപ്പിക്കുന്നതായും പഠനത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടൈല്‍ റിന്നെ ഡച്ച് വെല്ലിനോട് പ്രതികരിച്ചു. വിചാരം, വികാരം, വിവേകം തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്‌കഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളേയും വ്യക്തികളിലെ സ്‌നേഹമെന്ന വികാരം സജീവമാക്കുന്നതായും പഠനം കണ്ടെത്തി. സാമൂഹികസാഹചര്യങ്ങളിലെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങളില്‍ വ്യത്യാസമുള്ളതായും പഠനം പറയുന്നു.

വളര്‍ത്തുമൃഗങ്ങളുള്ളവരില്‍ അവയോടുള്ള സ്‌നേഹം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതായും പാര്‍ട്ടൈല്‍ റിന്നെ പറഞ്ഞു. പ്രകൃതിയോടുള്ളതോ കലയോടുള്ളതോ ആയ സ്‌നേഹവും ചിലവ്യക്തികളില്‍ തീവ്രമായി പ്രകടമാകാം. എങ്കിലും വ്യക്തികളോടുള്ളതില്‍നിന്ന് വ്യത്യസ്തമായിരിക്കും ഇത്തരത്തിലുള്ളത്. വ്യത്യസ്തതരത്തിലുള്ള ഇഷ്ടങ്ങള്‍ തലച്ചോറിന്റെ വ്യത്യസ്തഭാഗങ്ങളെ സജീവമാക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്. സ്‌നേഹമെന്ന വികാരത്തിന് ഒരു വ്യക്തിയുടെ മസ്തിഷ്‌കപ്രവര്‍ത്തനങ്ങളെ ഏതുവിധത്തില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നു എന്നതിലേക്ക് പഠനത്തിന് കൂടുതല്‍ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ സാധിച്ചിരിക്കുകയാണ്.


Share our post

Kerala

ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ച; ഒൻപതിരട്ടി സന്തോഷം

Published

on

Share our post

കൊട്ടിയൂർ ∙ ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂളിൽ പോക്ക് ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐ‍ജെഎം ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു.

അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആന്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത്.ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും. കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് വീടിന്റെ പടി കടന്ന് റോഡിലൂടെ സ്കൂളിലേക്ക് പോകുന്നത് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായമുള്ള ഇളയ മകൾ അന്ന റോസ്‌ലിയ. 

തന്റെ ചെറുപ്പത്തിൽ സ്കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ.സന്തോഷ്.

കടപ്പാട്

ജോയ് ജോസഫ്


Share our post
Continue Reading

Kerala

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയാൽ മാത്രം പോര ; നിര്‍ദേശങ്ങള്‍ പാലിക്കണം

Published

on

Share our post

കണ്ണൂര്‍: മധ്യവേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധന തുടങ്ങി. സ്‌കൂള്‍വാഹനങ്ങളുടെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 31 സ്‌കൂള്‍വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മറ്റ് വാഹനങ്ങളുടെ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും.

സ്‌കൂള്‍ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ബസുകളുടെ സുരക്ഷാപരിശോധന കര്‍ശനമാക്കിയത്. ‘സേഫ് സ്‌കൂള്‍ ബസ്’ എന്നപേരിലാണ് പ്രത്യേക പരിശോധന. കൃത്യമായ അറ്റകുറ്റപ്പണി, വൃത്തി, യന്ത്രഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവര്‍ത്തനം, അഗ്‌നിരക്ഷാസംവിധാനം, പ്രഥമശുശ്രൂഷാ കിറ്റ്, ജിപിഎസ് എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്‌കൂള്‍ വാഹനങ്ങള്‍ എങ്ങനെയായിരിക്കണം

സ്‌കൂള്‍ വാഹനങ്ങള്‍ നിറം സ്വര്‍ണ മഞ്ഞനിറമായിരിക്കണം. ജനാലയ്ക്ക് താഴെ 15 സെന്റീമീറ്റര്‍ വീതിയുള്ള ബ്രൗണ്‍ ബോര്‍ഡ് നിര്‍ബന്ധമാണ്. വേഗപ്പൂട്ട്, സിസിടിവി, സുരക്ഷാവാതിലുകള്‍, വാതിലിന്റെ ഇരുവശവും പിടിച്ചുകയറാനുള്ള കൈവരി എന്നിവയൊരുക്കണം. ബസിന്റെ പിറകുവശത്ത് അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ഫോണ്‍ നമ്പര്‍ എഴുതണം. പോലീസ് (100), അഗ്‌നിരക്ഷാസേന (101), ആംബുലന്‍സ് ((108), ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) എന്നിവയാണ് അടിയന്തര ഫോണ്‍നമ്പറുകള്‍.

സ്‌കൂളിന്റെ പേരും മേല്‍വിലാസവും വാഹനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറുടെ ഫോണ്‍ നമ്പറും ഇരുവശങ്ങളിലും രേഖപ്പെടുത്തണം. ഗുണനിലവാരമുള്ള ഇരിപ്പിടങ്ങളും സ്‌കുള്‍ ബാഗ്, കുട എന്നിവ സൂക്ഷിക്കാനുള്ള റാക്കും ബസിലുണ്ടാകണം. സ്‌കൂള്‍ ബസ് ഡ്രൈവറായി പ്രവര്‍ത്തിക്കാന്‍ കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം നിര്‍ബന്ധമാണ്. പരിശീലനം നേടിയ ആയയോ ഡോര്‍ അറ്റന്‍ഡറോ ബസില്‍ ഉണ്ടാകണം.

പരിശോധന കര്‍ശനമാക്കും -ആര്‍ടിഒ

സ്‌കൂള്‍ബസുകള്‍ക്ക് മഞ്ഞനിറം പൂശിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കണ്ണൂര്‍ ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. വാഹനപരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കും. ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ റോഡിലിറക്കാന്‍ അനുവദിക്കില്ല.

ബസുകളുടെ ഫിറ്റ്‌നസ്, കാലപ്പഴക്കം, ബ്രേക്ക്, ചക്രം, ഹെഡ് ലൈറ്റ്, വൈപ്പര്‍, സീറ്റ് ബെല്‍ട്ട് തുടങ്ങിയ മെക്കാനിക്കല്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാന്‍ ജൂലായ് 31 വരെ സമയം നീട്ടിനല്‍കുമെന്നും ആര്‍ടിഒ അറിയിച്ചു.


Share our post
Continue Reading

Social

124 വർഷം വാടകക്കെട്ടിടത്തിൽ ; സ്കൂളിന് സ്വന്തമായി ഭൂമി വാങ്ങിനൽകി പൂർവവിദ്യാർഥി

Published

on

Share our post

പുന്നയൂര്‍ (തൃശ്ശൂര്‍): വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി സ്ഥലം വാങ്ങിനല്‍കി പൂര്‍വവിദ്യാര്‍ഥി. വ്യവസായിയായ എം.വി. കുഞ്ഞിമുഹമ്മദ് ഹാജിയാണ് താന്‍ പഠിച്ച വടക്കേപുന്നയൂര്‍ ജിഎംഎല്‍പി സ്‌കൂളിനു ഭൂമി വാങ്ങിനല്‍കിയത്. 51.9 ലക്ഷം രൂപ ചെലവില്‍ 30.25 സെന്റ് ഭൂമിയാണ് സ്‌കൂളിന് കൈമാറിയത്.

124 വര്‍ഷം പഴക്കമുള്ള വിദ്യാലയം വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാനവികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു സ്‌കൂള്‍. പഞ്ചായത്ത് ഭരണസമിതിയുടെയും വാര്‍ഡ് അംഗം സെലീന നാസറിന്റെയും ഇടപെടലിനെത്തുടര്‍ന്നാണ് ഭൂമി വാങ്ങാന്‍ സാധിച്ചത്.

ഭൂമിയുടെ രേഖകള്‍ മന്ത്രി ആര്‍. ബിന്ദു ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ. നബീല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിസ്ന ലത്തീഫ്, എന്‍.പി. ഷീജ, റാഷിദ ഷിഹാബുദ്ദീന്‍, സുഹറ, പി.സി. വിലാസിനി എന്നിവര്‍ പ്രസംഗിച്ചു.


Share our post
Continue Reading

Trending

error: Content is protected !!