Kerala
ജപ്തിനോട്ടീസ് കണ്ട് ഞെട്ടി കുടുംബശ്രീ പ്രവര്‍ത്തകർ; ‘കോഴിയും കൂടും’ പദ്ധതിയുടെ പേരിൽ വായ്പാതട്ടിപ്പ്

പനമരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് നല്‍കിയ ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ വായ്പാത്തട്ടിപ്പ്. പദ്ധതിയില്‍ അംഗമായ വീട്ടമ്മയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. കൂളിവയല്‍ ‘അനഘ’ കുടുബശ്രീയംഗം തേമാംകുഴി ത്രേസ്യ വര്‍ക്കിക്കാണ് കനറാ ബാങ്കിന്റെ പനമരം ശാഖയില്‍നിന്ന് ജപ്തി നോട്ടീസ് വന്നത്.27,559 രൂപ കുടിശ്ശിക ഉണ്ടെന്നും നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിനടപടിയുമായി മുന്നോട്ടുപോവുമെന്നാണ് ത്രേസ്യക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ബാങ്കില്‍നിന്ന് യാതൊരുവായ്പയും എടുക്കാത്ത ത്രേസ്യക്ക് ജപ്തിനോട്ടീസ് എത്തിയതോടെ പദ്ധതിയിലെ ഗുണഭോക്താക്കളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശങ്കയിലായിരിക്കുകയാണ്.
പദ്ധതിയില്‍ അംഗമായവര്‍ക്ക് മുന്‍പ് ബാങ്കില്‍നിന്ന് വായ്പയുടെ പലിശയടയ്ക്കാന്‍ കടലാസെത്തിയിരുന്നു. ഇതോടെ 50-ഓളം വീട്ടമ്മമാര്‍ രണ്ടുതവണ പനമരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വിതരണംചെയ്ത ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ രേഖകള്‍ കൈക്കലാക്കി കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ 35,000 രൂപ വായ്പയെടുത്ത് കബളിപ്പിച്ചെന്നാരോപിച്ചാണ് വീട്ടമ്മമാര്‍ അന്ന് പനമരം പഞ്ചായത്ത് ഓഫീസില്‍ സമരവുമായെത്തിയത്. പദ്ധതിയില്‍ അംഗമായവരുടെ പേരില്‍ അനധികൃതമായി വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തെന്നാണ് ആരോപണം. വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍നിന്നും അറിയിപ്പ് ലഭിച്ചപ്പോഴാണ് ഇവര്‍ ഈ വിവരം അറിയുന്നത്.
പദ്ധതി കഴിഞ്ഞഭരണസമിതിയുടേത്
2018 ഒക്ടോബറിലാണ് പനമരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ‘കോഴിയും കൂടും’ പദ്ധതി നടപ്പിലാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കൂടും, കോഴികളും, തീറ്റയും, മരുന്നും നല്‍കുന്നതായിരുന്നു പദ്ധതി. ഇതിനായി പനമരം പഞ്ചായത്ത് വനിതകളില്‍നിന്ന് അപേക്ഷയും ക്ഷണിച്ചു. ഉപഭേക്തൃ വിഹിതമായി ഓരോ ഗുണഭോക്താവില്‍നിന്നും 4,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്ന് കോഴിക്കൂടും കോഴികളും വിതരണം ചെയ്തു.
പദ്ധതി നടത്തിപ്പിനായി പനമരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ ഹോപ്‌കോയെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഹോപ്കോയിലെ ജീവനക്കാരന്‍ വനിതകളുടെ വീട്ടിലെത്തി പലതവണ ഫോട്ടോയെടുത്തുപോയി. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുമായി ബാങ്കിലേക്ക് പോവാന്‍ നിര്‍ദേശിച്ചു. വനിതകളില്‍നിന്ന് ബാങ്ക് അധികൃതര്‍ പലതരം പേപ്പറുകളില്‍ ഒപ്പിട്ടും വാങ്ങിയിരുന്നു. ഇതെല്ലാം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ‘കോഴിയും കൂടും’ തന്നതിനാണെന്നാണ് വീട്ടമ്മമാര്‍ക്ക് ലഭിച്ച മറുപടി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്