THALASSERRY
അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

തലശ്ശേരി: അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി. തലശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കെ.സി.മനോഹരൻ പരാതിക്കാരനായ യാത്രക്കാരനെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും എതിർകക്ഷികളാക്കി നൽകിയ ഹരജിയാണ് മുൻസീഫ് കോടതി തള്ളിയത്. പരാതിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ സത്യസന്ധമായ നിലയിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.
2017ൽ ഡെക്കാൻ ക്രോണിക്കൽസിന്റെ കോഴിക്കോട് യൂനിറ്റ് റിപ്പോർട്ടർ ആയ കൊളശ്ശേരി സ്വദേശി ഹരിഗോവിന്ദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊളശ്ശേരി നിട്ടൂരിലേക്ക്ള് യാത്ര പോവാൻ ഓട്ടോറിക്ഷാ ഡ്രൈവർ കെ.സി.മനോഹരൻ നൂറ് രൂപ ആവശ്യപ്പെട്ടു. സാധാരണ 70 രൂപയാണ് നൽകാറെന്ന് പറഞ്ഞപ്പോൾ, ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ പോവാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയാണത്രെ ഉണ്ടായത്. ഇതിനെതിരെ ആർ.ടി.ഒ. വിന് പരാതി നൽകിയതിനാൽ മോട്ടോർ വാഹന വകുപ്പ് മനോഹരനെതിരെ നിയമ നടപടിയും സ്വീകരിച്ചിരുന്നു. മനോഹരന്റെ ലൈസൻസ് കസ്റ്റഡിയിൽ എടുക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് മനോഹരൻ തനിക്കെതിരെപരാതി നൽകിയ ഹരിഗോവിന്ദ്, എം.വി.ഐ. അനിൽകുമാർ എന്നിവർക്കെതിരെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻസീഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. എം.വി.ഐക്ക് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർമാരായ അഡ്വ. കെ.രൂപേഷ്, അഡ്വ. എ.രേഷ്മ എന്നിവരും ഹരിഗോവിന്ദിന് വേണ്ടി അഡ്വ.കെ.എം.പുരുഷോത്തമനും ഹാജരായി.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
THALASSERRY
വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര


തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്