IRITTY
ഇത് ഇരിട്ടി പൊലീസ്: അപകടത്തിൽ മരിച്ചയാളുടെ ഇൻക്വസ്റ്റ് എട്ട് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി

ഇരിട്ടി : പൊലീസിന്റെ പതിവു നടപടിക്രമം അനുസരിച്ചാണെങ്കിൽ ഇരിട്ടിയിൽ നിന്നു ചെന്നൈയിലെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ രണ്ടു ദിവസമെടുക്കും. എന്നാൽ, അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി എസ്.ഗൗതമിന്റെ ഇൻക്വസ്റ്റ് പൂർത്തിയാക്കാനെടുത്തത് 8 മണിക്കൂർ!എല്ലാറ്റിനും നേതൃത്വം നൽകിയത് എസ്എച്ച്ഒ എ.കുട്ടിക്കൃഷ്ണനും എസ്ഐ റെജി സ്കറിയയും. ചെന്നൈയിൽ ഐടി ജീവനക്കാരനായ റെഡ്ഹിൽസിലെ എസ്.ഗൗതം (28) സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരു വഴി കോഴിക്കോട്ടേക്കു തിരിച്ചത് നവംബർ ഒന്നിനാണ്. രണ്ടാം തീയതി ഇരിട്ടി കിളിയന്തറയിൽ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരുക്കേറ്റ ഗൗതം കണ്ണൂരിലെ ആശുപത്രിയിൽ 28 ദിവസം അബോധാവസ്ഥയിൽ കഴിഞ്ഞു. 29നു ചെന്നൈയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇന്നലെ രാവിലെ 8.30ന് ഗൗതം മരിച്ചെന്ന വിവരം എസ്എച്ച്ഒ കുട്ടിക്കൃഷ്ണനു ലഭിച്ചു. അപകടം ഇവിടെയായതിനാൽ ഇരിട്ടി പൊലീസ് എത്തി വേണം ഇൻക്വസ്റ്റ് നടത്താൻ. ഇതിനു ശേഷമേ പോസ്റ്റ്മോർട്ടം ചെയ്യൂ. പതിവു ചട്ടപ്രകാരമാണെങ്കിൽ ബന്ധുക്കൾ 2 ദിവസം കാത്തിരിക്കണം. ഒരുമാസം ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ സഞ്ചരിച്ച മകന്റെ അവസ്ഥ കണ്ട ഷൺമുഖത്തിനും കലാവതിക്കും മൃതദേഹവും വച്ച് കാത്തിരിക്കാനാവുമായിരുന്നില്ല. അതോടെ, പതിവുരീതികൾ മാറ്റിവയ്ക്കാൻ കുട്ടിക്കൃഷ്ണൻ തീരുമാനിച്ചു.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ റൈറ്റർ മജീദും നവാസും നടപടി ക്രമങ്ങൾ വേഗം തീർത്തു. തലേന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കുപോയ എസ്ഐ റെജി സ്കറിയയെ വിളിച്ചുവരുത്തി.
കണ്ണൂരിൽനിന്നു ചെന്നൈയിലേക്ക് 11.10നു വിമാനമുണ്ടെന്നും ഒരു സീറ്റ് ഒഴിവുണ്ടെന്നും അറിഞ്ഞു. ടിക്കറ്റ് ചാർജ് 3500 രൂപ. ടിക്കറ്റിനുള്ള പണം കുട്ടിക്കൃഷ്ണൻ നൽകി. പകരം വസ്ത്രം പോലും എടുക്കാതെ റെജി സ്കറിയ ചെന്നൈയിലേക്കു തിരിച്ചു. 12.20ന് അവിടെയെത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങുമ്പോൾ സമയം വൈകിട്ട് 4.30. പൊലീസിന്റെ നല്ല മനസ്സിനു നന്ദി പറയാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഗൗതമിന്റെ ബന്ധുക്കൾ. എന്നാൽ, ഗൗതമിന്റെ അച്ഛൻ ഷൺമുഖം വിങ്ങിപ്പൊട്ടി റെജി സ്കറിയയെ ചേർത്തുപിടിച്ചു. അതിൽ എല്ലാമുണ്ടായിരുന്നു.
IRITTY
കൂട്ടുപുഴയിൽ വൻ എം.ഡി.എം.എ വേട്ട; മലപ്പുറം സ്വദേശികളായ രണ്ട് പേർ പിടിയിൽ


ഇരിട്ടി: കേരള കർണ്ണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്ക്പോസ്റ്റിൽ വൻ എം.ഡി.എം.എ വേട്ട പുലർച്ചെ കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച ഏകദേശം 100 ഗ്രാം ഓളം വരുന്ന എം.ഡി.എം.എ യുമായാണ് മലപ്പുറം സ്വദേശികൾ പിടിയിലായത്. കണ്ണൂർ ജില്ലാ ലഹരിവിരുദ്ധ സക്വാഡും ഇരിട്ടി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മലപ്പുറം സ്വദേശികളായ മുഹമ്മദലി (29), സഫ്ഹാൻ ബാദുഷ (30) എന്നിവർ പിടിയിലായത്.
IRITTY
പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 70 ലക്ഷം രൂപ ഭരണാനുമതി


ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലത്തിലെ ഏഴ് റോഡുകൾക്ക് 10 ലക്ഷം വീതം വെള്ളപ്പൊക്ക പുനരുദ്ധാരണ പ്രവൃത്തി യിൽപ്പെടുത്തി നവീകരണത്തിന് 70 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. കീഴൂർ – എടക്കാനം റോഡ് (ഇരിട്ടി നഗരസഭ ), കാപ്പിൽ – പുന്നക്കുണ്ട് റോഡ് (അയ്യൻകുന്ന് ), വലിയ പേരിങ്കരി – മട്ടിണി പഴയ റോഡ് (പായം), മുരിങ്ങോടി – നമ്പിയോട് റോഡ് (പേരാവൂർ)-, പൂളക്കുറ്റി – നെല്ലാനിക്കൽ – വെള്ളറ റോഡ് (കണിച്ചാർ),ബാവലിപ്പുഴ – പാലുകാച്ചി റോഡ് (കൊട്ടിയൂർ, കുണ്ടേരിപാലം – സി.കെ.മൂക്ക് റോഡ് (കേളകം) എന്നീ റോഡുകൾക്കാണ് തുക അനുവദിച്ചത്.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്