Connect with us

Kerala

കുട്ടികൾ സൃഷ്ടിക്കും ‘മാലിന്യമുക്തകേരളം’, പൊതുവിദ്യാലയങ്ങളിൽ മഷിപ്പേന മടങ്ങിവരുന്നു

Published

on

Share our post

തിരുവനന്തപുരം: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പൊതുവിദ്യാലയങ്ങളിൽ മഷിപ്പേന മടങ്ങിവരുന്നു. ‘മാലിന്യമുക്ത നവകേരള’ത്തിന്റെ ഭാഗമായി സ്കൂളുകൾ ഹരിതവിദ്യാലയങ്ങളാക്കാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശം. പരിപാടികളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കി, സ്റ്റീൽ പാത്രവും ഗ്ലാസും മാത്രം ഉപയോഗിക്കാനും ബാഗും വാട്ടർബോട്ടിലുമൊക്കെ പ്ലാസ്റ്റിക് രഹിതമാക്കാനും മാർഗരേഖയിലുണ്ട്.

മാലിന്യനിർമാർജന പരിപാടികളുടെ ആശയവും നിർദേശങ്ങളും സമാഹരിക്കാൻ ഗ്രാമസഭകളുടെ മാതൃകയിൽ സ്‌കൂളുകളിൽ ക്ലാസ് സഭകളും സംഘടിപ്പിക്കും. ഡിസംബർ 31-നുള്ളിൽ എല്ലാ സ്കൂളുകളും ഹരിതവിദ്യാലയങ്ങളായി മാറ്റാനാണ് പരിപാടി. റിപ്പബ്ലിക് ദിനത്തോടെ വിദ്യാലയങ്ങളിലെല്ലാം ഖര-ദ്രവ മാലിന്യസംസ്കരണത്തിന് സ്ഥിരംസംവിധാനമൊരുക്കണം.

പ്രവേശനംമുതൽ സ്‌കൂൾ പഠനം പൂർത്തിയാവുന്നതുവരെ പാഴ്‌വസ്തുപരിപാലനത്തിൽ ‘പഠനത്തിലൂടെ പ്രവൃത്തി, പ്രവൃത്തിയിലൂടെ പഠനം’ എന്ന അനുഭവം ലഭ്യമാക്കാൻകൂടിയാണ് ഹരിതവിദ്യാലയം പരിപാടി. വിവിധ മിഷനുകളും കുടുംബശ്രീ, ക്ലീൻകേരള കമ്പനി തുടങ്ങിയവയുമായി സഹകരിച്ചുള്ള പദ്ധതിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് ഏകോപനച്ചുമതല.

മാലിന്യനിർമാർജനയജ്ഞത്തിന് ഒാരോ സ്കൂളിലും ഓരോ അധ്യാപകർ ചുമതല വഹിക്കണം. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട് തുടങ്ങിയവ പങ്കാളികളാവും. കുട്ടികളുടെ ആശയങ്ങളും നിർദേശങ്ങളും അറിയാൻ ‘ക്ലാസ് സഭ’ ചേരും. സ്‌കൂൾ പാർലമെന്റിൽ ‘സമഗ്ര ഹരിത മാസ്റ്റർ’ തയ്യാറാക്കും. സ്‌കൂളിലെ മാലിന്യനിർമാർജന പരിപാടികൾ കുട്ടികൾതന്നെ നിരീക്ഷിക്കും. പിന്തുണയും സൗകര്യങ്ങളും പി.ടി.എ.യും മാനേജ്‌മെന്റ് സമിതികളും ഒരുക്കണം. വിലയിരുത്തലും പരിശീലനവും തദ്ദേശസ്ഥാപനങ്ങൾ നടത്തും.

ഇതാണ് ഹരിതവിദ്യാലയം

പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, തുണി തുടങ്ങിയ അജൈവവസ്തുക്കൾ ശേഖരിക്കാൻ ക്ലാസിൽ കളർ കോഡുള്ള പാത്രം.
ജൈവമാലിന്യം സംസ്‌കരിക്കാൻ ബയോബിൻ, റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്
മലിനജലം ഒഴുക്കിവിടാൻ സോക്ക് പിറ്റ്, ലീപ് പിറ്റ്, ടോയ്‌ലറ്റ് ബന്ധിത ബയോഗ്യാസ്
മഴവെള്ളസംഭരണി
ശുചിത്വമുള്ള കിണറും ചുറ്റുപാടും
വൃത്തിയുള്ള മൂത്രപ്പുര, ശൗചാലയം
സാനിറ്ററിമാലിന്യം സംസ്കരിക്കാൻ ഡബിൾ ചേമ്പർ ഇൻസിനറേറ്റർ
പച്ചക്കറിത്തോട്ടം, ശലഭോദ്യാനം, പൂന്തോട്ടം
ഉത്പന്നങ്ങൾ പാഴ്‌വസ്തുക്കൾകൊണ്ടു നിർമിക്കൽ
ഹരിതവീഥികൾ, ഹരിത പന്തലുകൾ, ജൈവവൈവിധ്യ രജിസ്റ്റർ
പേപ്പർമാലിന്യം കുറയ്ക്കാൻ ഇ-ഫയലിങ്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!