Connect with us

Kerala

നെല്ലിയാമ്പതിയും മലക്കപ്പാറയും മറയൂരും ഇനി ആസ്വദിക്കാം കെ.എസ്.ആര്‍.ടി.സി. ബസില്‍

Published

on

Share our post

മണ്ണാര്‍ക്കാട്: വിനോദയാത്രകള്‍ക്ക് പുതിയ അവസരമൊരുക്കുന്ന കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഡിപ്പോയില്‍നിന്നും സര്‍വീസുകള്‍ തുടങ്ങുന്നു. ഡിസംബറിലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ നടത്തുക. നെല്ലിയാമ്പതി, ആലപ്പുഴ, മലക്കപ്പാറ, മറയൂര്‍ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയചെലവിലുള്ള യാത്രയ്ക്കാണ് ഇതോടെ അവസരമൊരുങ്ങുന്നത്.

കാടും മലയും പുഴകളും കായലുമെല്ലാം ഈ യാത്രയില്‍ ആസ്വദിക്കാം. ഒന്ന്, രണ്ട് ദിവസങ്ങളിലൊതുങ്ങുന്ന യാത്രകളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായുള്ള ‘ടൂര്‍ ഡയറി’ പുറത്തിറക്കി. ഡിസംബര്‍ ഒന്ന്, എട്ട്, 14, 22, 28 തുടങ്ങിയ ദിവസങ്ങളിലാണ് ഇവിടെനിന്നും യാത്രകളുണ്ടായിരിക്കുക.

ഒന്ന്, എട്ട് തീയതികളില്‍ നെല്ലിയാമ്പതിയിലേക്കാണ് യാത്ര. രാവിലെ ആറിന് ഡിപ്പോയില്‍നിന്ന് പുറപ്പെടും. സീതാര്‍കുണ്ട്, കേശവന്‍പാറ, വരട്ടുമല, പോത്തുണ്ടി ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് രാത്രി എട്ടിന് മണ്ണാര്‍ക്കാട്ട് തിരിച്ചെത്തും. ഒരാള്‍ക്ക് 590 രൂപയാണ് വരുന്നത്. 14-നാണ് ആലപ്പുഴയാത്ര. വേഗ ഹൗസ് ബോട്ട് സവാരിയുള്‍പ്പെടെ ആസ്വദിക്കാം. 1,040 രൂപയാണ് വരുന്നത്. പുലര്‍ച്ചെ നാലിന് ബസ് പുറപ്പെടും. രാത്രി 10-ന് തിരിച്ചെത്തും.

22-നാണ് മലക്കപ്പാറ യാത്ര. അതിരപ്പള്ളി, വാഴച്ചാല്‍, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. 970 രൂപയാണ് ഈടാക്കുന്നത്. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടും. രാത്രി 10-ന് തിരിച്ചെത്തും.

മറയൂരിലേക്ക് രണ്ടുദിവസത്തെ യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. 28-ന് രാത്രി 10-ന് പുറപ്പെട്ട് 29-ന് രാത്രി മടങ്ങിയെത്തും. 1,880 രൂപയാണ് വേണ്ടത്. ജീപ്പ് സഫാരിയും ഉച്ചഭക്ഷണവും ഇതിലുള്‍പ്പെടുമെന്ന് ടൂറിസം സെല്‍ അധികൃതര്‍ അറിയിച്ചു. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കേണ്ടതില്ല. 40 സീറ്റുള്ള ഓര്‍ഡിനറിയും 50 സീറ്റുകളുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് ഉപയോഗിക്കുക.

വരുമാനംകുറഞ്ഞ ബസുകള്‍ ടൂറിസത്തിന്

അതേസമയം, ഡിപ്പോയില്‍ ആവശ്യത്തിന് ബസുകളില്ലാത്ത പ്രതിസന്ധികൂടി തരണം ചെയ്യേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജെല്ലിപ്പാറ-മൂലഗംഗലിലേക്കുള്ള ഓര്‍ഡിനറി സര്‍വീസ് ഞായറാഴ്ച റദ്ദാക്കിയാണ് നെല്ലിയാമ്പതിയിലേക്ക് പോകാന്‍ ഉപയോഗിക്കുക. മറ്റ് ഡിപ്പോകളില്‍നിന്ന് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ലഭ്യമായില്ലെങ്കില്‍ ഡിപ്പോയിലെ വരുമാനംകുറഞ്ഞ, ഞായറാഴ്ചകളിലെ മറ്റ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് റദ്ദാക്കി ദീര്‍ഘദൂര വിനോദയാത്ര നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. ശിരുവാണി, ഊട്ടിയടക്കം കൂടുതല്‍ ടൂര്‍പാക്കേജുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഫോണ്‍: 9446353081, 8075347381, 04924 225150.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!