പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊയ്യം സ്വദേശിക്ക് എട്ട് വർഷം കഠിന തടവ്

തളിപ്പറമ്പ്: പതിനൊന്ന് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്ത 50 കാരന് 8 വർഷം തടവും എഴുപത്തിഅയ്യായിരം രൂപ പിഴയും.ചെങ്ങളായി കൊയ്യം സ്വദേശിയെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്. 2022 ഫെബ്രവരി 23ന് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അന്നത്തെ സി.ഐ
ഇ.പി സുരേശനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.