Connect with us

THALASSERRY

ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം

Published

on

Share our post

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സയ്ക്കെത്തിയ പുരുഷൻമാരിൽ കൂടുതലായി കണ്ടെത്തിയത് ശ്വാസകോശാർബുദം. 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്. സ്ത്രീകളിൽ കൂടുതൽ പേർക്ക് സ്തനാർബുദമാണ്. 30.2 ശതമാനം പേർക്ക് അസുഖം സ്ഥിരീകരിച്ചു.പുരുഷൻമാരിൽ വായയിലെ അർബുദം ഏഴ് ശതമാനം, ആമാശയം 6.6 ശതമാനം, നാവ് 5.1, എൻ.എച്ച്.എൽ. (നോൺ ഹോഡ്കിൻസ് ലിംഫോമ) 4.9, സ്വനപേടകം 4.5, മലാശയം 4.5, പ്രോസ്റ്റേറ്റ് 4.4, അന്നനാളം 3.8, കരൾ 3.6 എന്നിങ്ങനെയാണ് കൂടുതലായി കണ്ടെത്തിയ അർബുദം. സ്ത്രീകളിൽ ശർഭാശയഗളത്തിന് അർബുദം 7.6, അണ്ഡാശയം 6.4, വായ 4.9, ഗർഭപാത്രം 4.3, തൈറോയ്ഡ് 4.1, മലാശയം 3.9, എൻ.എച്ച്.എൽ. 3.4, വൻകുടൽ 2.9 എന്നിങ്ങനെയാണ്. മലബാർ കാൻസർ സെന്ററിൽ ആസ്പത്രി അധിഷ്ഠിത അർബുദ രജിസ്ട്രിയുടെ അടിസ്ഥാനത്തിൽ 2010 മുതൽ 2022 വരെ 56,432 രോഗികൾ രജിസ്റ്റർ ചെയ്തു.

ചികിത്സയ്ക്ക് എത്തിയവരിൽ 53 ശതമാനം പുരുഷൻമാരും 47 ശതമാനം സ്ത്രീകളുമാണ്. 2010-ൽ രജിസ്റ്റർ ചെയ്ത അർബുദ രോഗികളുടെ എണ്ണം 2254-ൽനിന്ന് 2022 ആകുമ്പോഴേക്കും 6073 ആയി. രോഗികളുടെ രജിസ്‌ട്രേഷനിൽ ഗണ്യമായ വർധനയുണ്ടായി. 2014-ൽ കണ്ണൂർ, കാസർകോട് ജില്ലകളെ അടിസ്ഥാനമാക്കി മലബാർ കാൻസർ സെന്റർ ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രി തുടങ്ങി. അർബുദ രോഗികൾ ചികിത്സ തേടുന്ന ആസ്പത്രികളിൽ നിന്നും ലബോറട്ടറികളിൽനിന്നുമുൾപ്പെടെ വിവരം ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.ഇതുപ്രകാരം കണ്ണൂർ ജില്ലയിൽ 2016-ൽ 4728 പുതിയ രോഗികളെ കണ്ടെത്തി. 2017-ൽ 4466, 2018-ൽ 5349 എന്നിങ്ങനെയാണ് കണക്ക്. കാസർകോട് ജില്ലയിൽ 2016-ൽ 1535 പുതിയ രോഗികളുണ്ട്. 2017-ൽ 1791 പുതിയ രോഗികളും 2018-ൽ 2122 പുതിയ രോഗികളുമുണ്ട്.


Share our post

THALASSERRY

നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളല്‍ നിലച്ചു

Published

on

Share our post

തലശ്ശേരി : നിരീക്ഷണ കാമറകള്‍ വന്നതോടെ തലശ്ശേരി കടല്‍ത്തീരത്തെ മാലിന്യം തള്ളലിന് അറുതിയായി. മാർച്ച്‌ 27നാണ് കടല്‍ത്തീരത്ത് അത്യാധുനിക നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഒരു ഓട്ടോമാറ്റിക് നമ്ബർ പ്ലേറ്റ് റീഡിങ്ങ് കാമറ ഉള്‍പ്പെടെ അഞ്ച് കാമറകളാണ് തലശ്ശേരി കടല്‍പ്പാലം മുതല്‍ മത്സ്യമാർക്കറ്റ് വരെയുള്ള പരിധിയില്‍ സ്ഥാപിച്ചത്. മാലിന്യം തളളുന്നവരെ കണ്ടെത്തി പിഴ ഉള്‍പ്പെടെ കർശന നടപടികള്‍ ചുമത്തുന്നതിന് നഗരസഭയാണ് കാമറകള്‍ സ്ഥാപിച്ചത്.കടല്‍പാലം പരിസരത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാണ് കാമറയിലെ നിരീക്ഷണം നടക്കുന്നത്. വാഹനങ്ങളില്‍ കൊണ്ടുവന്നാണ് കാലങ്ങളായി കടല്‍ത്തീരത്ത് ആളുകള്‍ മാലിന്യം തളളിയിരുന്നത്. അറവുമാലിന്യങ്ങളും ആഴുകിയ പഴവർഗങ്ങളും ഹോട്ടല്‍ മാലിന്യങ്ങളുമടക്കം ഇവിടെ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇക്കാരണത്താല്‍ കടല്‍ത്തീരത്ത് നായ ശല്യവും വ്യാപകമാണ്.കടല്‍ക്കരയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാൻ നഗരസഭ അധികൃതർ മുന്നോട്ടുവന്നത്. വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിച്ചത്. കാമറയില്‍ കുടുങ്ങി പിടിവീഴുമെന്ന് തോന്നിയതോടെ മാലിന്യം തളളുന്നവർ പിറകോട്ടു വലിഞ്ഞു. തമിഴ് നാട്ടില്‍ നിന്നടക്കം മത്സ്യം കയറ്റിയെത്തുന്ന ലോറിയുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ നിന്നുള്ള മലിന ജലം കടപ്പുറം റോഡില്‍ ഒഴുക്കിവിടുന്നതിനും നിരീക്ഷണ കാമറകള്‍ വന്നതോടെ പരിഹാരമായി. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളില്‍ നിന്നുള്ള മലിനജലം പുറത്തേക്കൊഴുക്കുന്നതും ഇവിടെ പതിവായിരുന്നു. മലിനജലം കുത്തിയൊഴുകിയ റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ ക്ലീനാണ്. പൊലീസിന്റെ സഹായത്തോടെയാണ് കടല്‍തീരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നഗരസഭ നടപടി കർശനമാക്കിയത്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ പൊലീസിനും നിർദേശം നല്‍കിയിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

പോക്സോ കേസിൽ മുങ്ങിയ പ്രതി പിടിയിൽ

Published

on

Share our post

തലശ്ശേരി: പോക്സോ കേസിലെ പ്രതിയെ തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ധാരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പിടികൂടി. 2016 ൽ തലശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശ്ശേരി ഗോപാലപേട്ടയിലെ സത്താറിനെയാണ് തലശ്ശേരി പൊലീസ് സ്റ്റേഷനിലെ എൽ.പി വാറന്റ് അന്വേഷിക്കുന്ന സിവിൽ പൊലീസ് ഓഫിസർമാരായ പി. റിജിൽ, സി.കെ. നിധിൻ എന്നിവരുടെ സമർഥമായ അന്വേഷണത്തിലൂടെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതിയെ പിടികൂടാനാകാതെ അബ്സ്കോണ്ടിങ് ചാർജ് കൊടുത്തതിന് ശേഷം ഒമ്പത് വർഷത്തിലധികമായി മുങ്ങി നടക്കുകയായിരുന്നു പ്രതി.പ്രതിയുടെ ഒരു ഫോട്ടോ പോലും ലഭിച്ചിരുന്നില്ല. എങ്ങനെയെങ്കിലും പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തിൽ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി നൂറുകണക്കിന് സത്താറുമാരെ ഐ.സി.ജെ.എസിൽ പരിശോധിച്ചതിൽനിന്നാണ് ഇതേ പേരിലുള്ള ഒരാൾ കോയമ്പത്തൂർ ജയിലിൽ തടവുകാരനായിരുന്ന വിവരം ലഭിച്ചത്.കോയമ്പത്തൂർ ജയിലിൽ അന്വേഷിച്ചതിൽ തമിഴ്നാട്ടിലെ പൊള്ളാച്ചി സിവിൽ സപ്ലൈ സി.ഐ.ഡി സ്റ്റേഷനിലെ കേസിലാണ് ഇയാൾ ജയിലിൽ കിടന്നതെന്ന് മനസ്സിലായി. ജയിലിൽ നിന്നും പ്രതിയുടെ ലോക്കൽ അഡ്രസ് ശേഖരിച്ച് അന്വേഷിച്ചതിൽ പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോട്ടോ നാട്ടിലെ വിശ്വസ്ഥരെ കാണിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രതിയായ സത്താറാണെന്ന് വ്യക്തമായി. പൊള്ളാച്ചി സ്റ്റേഷനിൽ നിന്നും ലഭിച്ച പ്രതിയുടെ ഫോൺ നമ്പറിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്. സിവിൽ പൊലീസ് ഓഫിസറായ രോഹിത്തും സംഘത്തിലുണ്ടായിരുന്നു.


Share our post
Continue Reading

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

Trending

error: Content is protected !!