Connect with us

Kerala

മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Published

on

Share our post

ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാന്‍ ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തും. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവര്‍ക്കായി മൊബൈല്‍ ആപ്പ് കൊണ്ടുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കിയായതോടെയാണിത്.മസ്റ്ററിങ് നടത്താത്തവരില്‍ മരിച്ചവര്‍ എത്രയുണ്ടെന്നു ഭക്ഷ്യവകുപ്പിന് വ്യക്തമായ വിവരമില്ല. മസ്റ്ററിങ് നടത്താത്തവരുടെ പേര് റേഷന്‍കാര്‍ഡില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ വ്യക്തമായ കണക്കു വേണം. നടത്താത്തവരെയെല്ലാം നീക്കിയാല്‍ ജീവിച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. അതൊഴിവാക്കാനാണ് അന്വേഷണം.

മൊബൈല്‍ ആപ്പുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുടെ പേര്, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയാണ് ഓരോ റേഷന്‍ കടയുടെയും പരിധിയില്‍നിന്നു ശേഖരിക്കുന്നത്. റേഷന്‍ കടക്കാരുടെ സഹായത്തോടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണം നടത്തുക.വിദേശത്തുള്ളവര്‍, കുട്ടികള്‍, ഇതരസംസ്ഥാനത്തു കഴിയുന്നവര്‍ തുടങ്ങിയവരുടെയെല്ലാം വിവരം പ്രത്യേകം ശേഖരിക്കും. മസ്റ്ററിങ് തീരുന്ന 30-നകം ഇതുസംബന്ധിച്ച ഓരോ താലൂക്കിലെയും അന്തിമ കണക്ക് ലഭ്യമാക്കാനാണു നിര്‍ദേശം.

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.53 കോടിയാളുകളുണ്ട്. അതില്‍, 1.31 കോടിപ്പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി. ആകെ ഗുണഭോക്താക്കളുടെ 85 ശതമാനമാണിത്. ഇപ്പോഴും ദിവസം ശരാശരി പതിനായിരത്തിലേറെപ്പേര്‍ മസ്റ്ററിങ് നടത്തുന്നുണ്ട്.

മരിച്ചവരെ ഒഴിവാക്കി പകരം പുതിയ അര്‍ഹരായവര്‍ക്ക് മഞ്ഞ, പിങ്ക് കാര്‍ഡ് നല്‍കും. അതിനു മുന്നോടിയായി പൊതുവിഭാഗം വെള്ള, നീല കാര്‍ഡുള്ളവരില്‍നിന്ന് പിങ്ക് കാര്‍ഡിലേക്കു മാറാനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ആപ്പില്‍ മസ്റ്ററിങ് അരലക്ഷം കടന്നു

വിരടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍ക്ക് മേരാ കെ-വൈ.സി. മൊബൈല്‍ ആപ്പ് ഒരുപരിധിവരെ ഗുണംചെയ്തു. സംസ്ഥാനത്ത് ഇതുവരെ 56,000-ലേറെപ്പേര്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കി. എന്നാല്‍, ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താന്‍ കഴിയുന്നില്ലെന്ന് ചിലയിടങ്ങളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!