Connect with us

Kerala

മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കി, ജീവിച്ചിരിക്കുന്നവരെ തിരിച്ചറിയാന്‍ അന്വേഷണം നടത്തും

Published

on

Share our post

ആലപ്പുഴ: സംസ്ഥാനത്ത് റേഷന്‍ മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരിച്ചറിയാന്‍ ഭക്ഷ്യവകുപ്പ് അന്വേഷണം നടത്തും. വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തവര്‍ക്കായി മൊബൈല്‍ ആപ്പ് കൊണ്ടുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ 21 ലക്ഷം പേര്‍ ബാക്കിയായതോടെയാണിത്.മസ്റ്ററിങ് നടത്താത്തവരില്‍ മരിച്ചവര്‍ എത്രയുണ്ടെന്നു ഭക്ഷ്യവകുപ്പിന് വ്യക്തമായ വിവരമില്ല. മസ്റ്ററിങ് നടത്താത്തവരുടെ പേര് റേഷന്‍കാര്‍ഡില്‍നിന്ന് നീക്കം ചെയ്യണമെങ്കില്‍ വ്യക്തമായ കണക്കു വേണം. നടത്താത്തവരെയെല്ലാം നീക്കിയാല്‍ ജീവിച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ഭക്ഷ്യധാന്യം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. അതൊഴിവാക്കാനാണ് അന്വേഷണം.

മൊബൈല്‍ ആപ്പുവന്നിട്ടും മസ്റ്ററിങ് നടത്താന്‍ കഴിയാത്തവരുടെ പേര്, ആധാര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയാണ് ഓരോ റേഷന്‍ കടയുടെയും പരിധിയില്‍നിന്നു ശേഖരിക്കുന്നത്. റേഷന്‍ കടക്കാരുടെ സഹായത്തോടെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണം നടത്തുക.വിദേശത്തുള്ളവര്‍, കുട്ടികള്‍, ഇതരസംസ്ഥാനത്തു കഴിയുന്നവര്‍ തുടങ്ങിയവരുടെയെല്ലാം വിവരം പ്രത്യേകം ശേഖരിക്കും. മസ്റ്ററിങ് തീരുന്ന 30-നകം ഇതുസംബന്ധിച്ച ഓരോ താലൂക്കിലെയും അന്തിമ കണക്ക് ലഭ്യമാക്കാനാണു നിര്‍ദേശം.

സംസ്ഥാനത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 1.53 കോടിയാളുകളുണ്ട്. അതില്‍, 1.31 കോടിപ്പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി. ആകെ ഗുണഭോക്താക്കളുടെ 85 ശതമാനമാണിത്. ഇപ്പോഴും ദിവസം ശരാശരി പതിനായിരത്തിലേറെപ്പേര്‍ മസ്റ്ററിങ് നടത്തുന്നുണ്ട്.

മരിച്ചവരെ ഒഴിവാക്കി പകരം പുതിയ അര്‍ഹരായവര്‍ക്ക് മഞ്ഞ, പിങ്ക് കാര്‍ഡ് നല്‍കും. അതിനു മുന്നോടിയായി പൊതുവിഭാഗം വെള്ള, നീല കാര്‍ഡുള്ളവരില്‍നിന്ന് പിങ്ക് കാര്‍ഡിലേക്കു മാറാനുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

മൊബൈല്‍ ആപ്പില്‍ മസ്റ്ററിങ് അരലക്ഷം കടന്നു

വിരടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍ക്ക് മേരാ കെ-വൈ.സി. മൊബൈല്‍ ആപ്പ് ഒരുപരിധിവരെ ഗുണംചെയ്തു. സംസ്ഥാനത്ത് ഇതുവരെ 56,000-ലേറെപ്പേര്‍ ആപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കി. എന്നാല്‍, ആപ്പ് ഉപയോഗിച്ചും മസ്റ്ററിങ് നടത്താന്‍ കഴിയുന്നില്ലെന്ന് ചിലയിടങ്ങളില്‍നിന്നു പരാതി ഉയര്‍ന്നിരുന്നു.


Share our post

Kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

Published

on

Share our post

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
കെ.എസ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല. 14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.


Share our post
Continue Reading

Kerala

മുസ്ലിംലീഗ്‌: ഖാദർ മൊയ്‌തീൻ വീണ്ടും പ്രസിഡന്റ്, കുഞ്ഞാലിക്കുട്ടി ജനറൽ സെക്രട്ടറി

Published

on

Share our post

ചെന്നൈ: മുസ്ലിംലീഗ്‌ അഖിലേന്ത്യാ പ്രസിഡന്റായി പ്രൊഫ. കെ എം ഖാദർ മൊയ്‌തീനെയും ജനറൽ സെക്രട്ടറിയായി പി കെ കുഞ്ഞാലിക്കുട്ടിയേയും വീണ്ടും തെരഞ്ഞെടുത്തു. സാദിഖലി ശിഹാബ്‌ തങ്ങൾ അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്‌. പി വി അബ്‌ദുൾ വഹാബാണ്‌ ചെയർമാൻ. ചെന്നൈയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ്‌ ഭാരവാഹികളെ തെരഞ്ഞെടുത്തത്‌. പ്രധാന ഭാരവാഹികൾക്ക്‌ ആർക്കും മാറ്റമില്ല.

ഇ ടി മുഹമ്മദ്‌ ബഷീർ എംപി ഓർഗനൈസിംഗ്‌ സെക്രട്ടറിയും എം പി അബ്‌ദുൾ സമദ്‌ സമാദാനി എംപി സീനിയർ വൈസ്‌ പ്രസിഡന്റുമാണ്. മറ്റു ഭാരവാഹികൾ: കെ പി എ മജീദ്‌, എം അബ്‌ദുൾ റഹ്‌മാൻ, സിറാജ്‌ ഇബ്രാഹിം സേഠ്‌, ദസ്‌തകിർ ഇബ്രാഹിം ആഗ, നയാം അക്‌തർ, കൗസുർ ഹയാത്‌ ഖാൻ, കെ സൈനുൽ ആബ്‌ദീൻ ( വൈസ്‌ പ്രസിഡണ്ടുമാർ), മുനവ്വറലി ശിഹാബ്‌ തങ്ങൾ, ഖൊറും അനീസ്‌ ഒമർ, നവാസ്‌ കനി എംപി, അഡ്വ. ഹാരിസ്‌ ബീരാൻ എംപി, എച്ച്‌ അബുദുൽ ബാസിത്‌, ടി എ അഹമ്മദ്‌ കബീർ, സി കെ സുബൈർ ( സെക്രട്ടറിമാർ) .

ചരിത്രത്തിലാദ്യമായി വനിതകൾ

ചരിത്രത്തിലാദ്യമായി രണ്ട് വനിതകളെയും ദേശീയ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തി. അസിസ്റ്റന്റ് സെക്രട്ടറിമാരായി ജയന്തി രാജനെയും ഫാത്തിമ മുസാഫറിനെയുമാണ് ഉൾപ്പെടുത്തിയത്. ഇരുവരുടെയും പേരുകൾ സാദിഖ് അലി തങ്ങൾ പ്രഖ്യാപിച്ചു. വയനാട്ടില്‍ നിന്നുള്ള വനിതാ ലീഗ് ദേശീയ സെക്രട്ടറിയാണ് ജയന്തി രാജൻ. വയനാട് ഇരളം സ്വദേശിയാണ്. ദലിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

കീം പരീക്ഷാ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷം എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കായി നടന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

www.cee.kerala.gov.in വെബ്‌സൈറ്റില്‍ സ്‌കോര്‍ ലഭ്യമാണ്. ഏപ്രില്‍ 23 മുതല്‍ 29 വരെ കേരളത്തിലെ 134 പരീക്ഷ കേന്ദ്രങ്ങളിലായി 192 വെന്യൂകളിലായാണ് പരീക്ഷ നടന്നത്. കേരളത്തില്‍ നിന്ന് 85,296 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ദുബായില്‍ നിന്നും ചേർന്ന് 1105 പേരുമാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്.കേരളത്തില്‍ 33,304 പേരും മറ്റ് സ്ഥലങ്ങളില്‍ നിന്ന് 111 പേരും ഫാര്‍മസി കോഴ്‌സിനായുള്ള പരീക്ഷ എഴുതി.


Share our post
Continue Reading

Trending

error: Content is protected !!