Connect with us

Kannur

കാട് കയറിയും മാലിന്യം നിറഞ്ഞും പഴശ്ശി കനാൽ; അപകടഭീഷണി ഉയർത്തുന്നുവെന്ന് നാട്ടുകാർ

Published

on

Share our post

ചക്കരക്കൽ : നാട്ടുകാർക്ക് അപകടഭീഷണി ഉയർത്തും വിധം പഴശ്ശി കനാലിൽ കാട് മൂടി. പല ഭാഗത്തും കാട് വെട്ടിത്തെളിക്കുന്ന ജോലി വർഷങ്ങളായി നടന്നിട്ടില്ല. കാട് മൂടിയ കനാലിൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും വാഹനത്തിൽ മാലിന്യം എത്തിച്ച് തള്ളുന്നതും പതിവാണ്. ആഴമുള്ളതിനാലും കാട് പിടിച്ചതു കൊണ്ടും മാലിന്യം പരിസരവാസികളുടെ ശ്രദ്ധയിൽ പെടുന്നതു ദുർഗന്ധം ഉയരുമ്പോൾ മാത്രമാണ്. പല ഭാഗത്തും 15 മുതൽ 20 അടി വരെ താഴ്ചയാണ് കനാലിനുള്ളത്. കൂറ്റൻ മരങ്ങളും കനാലിനോടു ചേർന്നു വളർന്നിട്ടുണ്ട്. കാട് കാരണം കനാലിന്റെ അടിഭാഗം കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇഴജന്തുക്കളുടെ ശല്യവും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. വാഹനം തട്ടിയും മറ്റും ചത്തുപോകുന്ന കീരി, പാമ്പ്, പൂച്ച തുടങ്ങിയ ജീവികളെയും കനാലിൽ തള്ളുന്ന അവസ്ഥയുണ്ടെന്നു പരിസരവാസികൾ പറയുന്നു.മാലിന്യമുക്ത കേരളം ക്യാംപെയ്ൻ നടക്കുന്ന സമയത്തും പഴശ്ശി കനാലിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുകയാണ്. ഇത് നീക്കം ചെയ്യലും അധികൃതർക്കു തന്നെ തലവേദന സൃഷ്ടിക്കുമെന്നു നാട്ടുകാർ പറയുന്നു.


Share our post

Kannur

ഓൺലൈൻ ഗെയിം ചൂതാട്ടത്തിലെ പ്രധാന പ്രതി കണ്ണൂരിൽ പിടിയിൽ

Published

on

Share our post

കണ്ണൂർ: മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളുമായി ഓൺലൈൻ ഗെയിം തട്ടിപ്പു കേസിൽ ഉൾപ്പെട്ട പ്രധാന പ്രതി കണ്ണൂരിൽ പിടിയിലായി. ആന്ധ്രപ്രദേശ് മണ്ഡവല്ലി സ്വദേശി സത്യരാജ് വെടുകുറി (25) യെ ആണ് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 41 മൊബൈൽ ഫോണുകളും രണ്ട് ലാപ് ടോപ്പും മൊബൈൽ ചാർജറുകളും പ്രതിയുടെ ട്രോളി ബാഗിൽ നിന്ന് പിടിച്ചെടുത്തു. ഇന്നലെയാണ് സംഭവം. ബാംഗ്ലൂർ- കണ്ണൂർ എക്സ്പ്രസിൽ വച്ചാണ് പ്രതി പിടിയിലായത്. റെയിൽവേ പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും പരിശോധനക്കുണ്ടായിരുന്നു. തുടർന്ന് സ്ക്വാഡ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഓൺലൈൻ ഗെയിം ചൂതാട്ടം ഉൾപ്പെടെയുള്ള തട്ടിപ്പിൽ പങ്കാളിയാണെന്ന് മനസിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. റെയിൽവേ എസ്ഐ വിജേഷ്, ഡാൻസാഫ് എസ്ഐ സത്യൻ, ജോസ്, അഖിലേഷ്, നിജിൽ, സംഗീത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നതായ വിവരത്തെ തുടർന്ന് ട്രെയിനുകളിൽ കർശന പരിശോധന തുടരുകയാണ്.


Share our post
Continue Reading

Kannur

ലഹരി: വടക്കൻ കേരളത്തിൽ കൂടുതൽ അറസ്റ്റ് കണ്ണൂരിൽ

Published

on

Share our post

കണ്ണൂർ: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്ത് ഇറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. വടക്കൻ ജില്ലകളിൽ ഏറ്റവും അധികം അറസ്റ്റ് നടന്നത് കണ്ണൂരിലാണ്. ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എം.ഡി.എം.എയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി. ഈ മാസം അ‍ഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എം.ഡി.എം.എയും എക്സൈസ് പിടികൂടി. വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി നിധിൻരാജ് പറഞ്ഞു. ഒന്നിലധികം തവണ പിടിയിലാകുന്നവർക്ക് എതിരെ പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്. കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻ.ഡി.പി.എസ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കും.


Share our post
Continue Reading

Kannur

കണ്ണൂരില്‍ വീണ്ടും നിക്ഷേപ തട്ടിപ്പ്: പള്ളിക്കുന്ന് സ്വദേശിയുടെ പരാതിയില്‍ കേസെടുത്തു

Published

on

Share our post

കണ്ണൂര്‍: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച ശേഷം നിക്ഷേപവും ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനത്തിനും സ്‌കൈ ഓക്‌സി വെഞ്ചേഴ്‌സ് ഫാക്ടറിക്കും പാര്‍ട്ണര്‍മാര്‍ക്കും എതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് ഇടച്ചേരി റോഡിലെ വിവിധ് മാര്‍ക്കറ്റിംഗ് കമ്പനിക്ക് സമീപത്തെ തടത്തില്‍ വീട്ടില്‍ കപില്‍ നമ്പ്യാരുടെ (45) പരാതിയിലാണ് കേസ്. കൂത്തുപറമ്പ് മൂര്യാട് വലിയ വെളിച്ചത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.ജെ.തോമസ്, മധുസൂതനന്‍, സുരേഷ്, ജിഷ്ണു, ഷാജന്‍, ഏയ്ഞ്ചല്‍ മാത്യു, സജി എന്നിവരുടെ പേരിലാണ് കേസെടുത്തത്. 2022 ഡിസംബര്‍ മാസത്തില്‍ സ്‌കൈ വെഞ്ചേഴ്‌സ് പാര്‍ട്ട്ണര്‍ഷിപ്പ് ഫേമിലും ഫാക്ടറിയിലും അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 50,000 രൂപ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് 2023 മെയ് 4 മുതല്‍ ആഗസ്ത് 21 വരെയുള്ള കാലയളവില്‍ വിവിധ തീയതികളിലായി 5 ലക്ഷം രൂപ കൈപ്പറ്റി. 1000 രൂപ ഡെപ്പോസിറ്റ് അഡ്മിഷനായും വാങ്ങി. സ്ഥാപനത്തില്‍ ഓപ്പറേഷന്‍ മാനേജരായി പ്രവര്‍ത്തിച്ച കാലയളവില്‍ കപില്‍ നമ്പ്യാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!