Connect with us

Kerala

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Published

on

Share our post

ശബരിമല : ശബരിമല ദർശനത്തിനാപ്പം കാനന ഭംഗി ആസ്വദിക്കാനുമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. മണ്ഡകാല ആരംഭം മുതൽ പരമ്പരാഗത കാനന പാതകൾ സജീവമായി. കാനന പാതകൾ വഴി ശബരിമലയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തേതിലും കൂടി. കഴിഞ്ഞ തവണ നടതുറന്ന 17 മുതൽ ആറ്‌ ദിവസത്തിൽ 3,167 തീർഥാടകരാണ്‌ രണ്ട്‌ കാനന പാതകളിലൂടെ ശബരിമലയിലെത്തി ദർശനം നടത്തിയത്‌. എന്നാൽ ഇത്തവണ വൃശ്‌ചികം ഒന്ന്‌ മുതൽ അഞ്ച്‌ ദിവസത്തിൽ 4,642 പേരാണ്‌ പാതയിലൂടെ ശബരിമലയിൽ എത്തിയത്‌.

പതിനാറാം തീയതി മുതലാണ് കാനനപാതകൾ തീർഥാടകർക്കായി തുറന്നു നൽകിയത്‌. ബുധനാഴ്ച വരെ ലഭ്യമായ കണക്ക് അനുസരിച്ച് കരിമല വഴി 3,098 പേരും പുല്ലുമേട് വഴി 1,544 പേരുമാണ്‌ ശബരിമലയിൽ എത്തിയത്. 12 കിലോമീറ്റർ വരുന്ന പുല്ലുമേട്‌ പാതയും 43 കിലോമീറ്റർ വരുന്ന അഴുതക്കടവ്‌ പാതയുമാണ്‌ കാനന പാതകൾ.തീർഥാടനകാല ആരംഭത്തിന് മുന്നോടിയായി ഇരുപാതകളിലെയും കാട് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെളിച്ചിരുന്നു. കരിമല വഴിയാണ് തീർഥാടകർ കൂടുതലായി എത്തുന്നത്. അടുതക്കടവിൽ നിന്ന് രാവിലെ ഏഴ്‌ മുതൽ പകൽ 2.30 വരെയും സത്രക്കടവിൽ നിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ ഒന്ന്‌ വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.

തീർഥാടകർക്ക് സുരക്ഷ ഒരുക്കി ഇരുപാതകളിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന സംഘത്തിന് മുമ്പിലായി വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനപാലകർ പോകും. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനന പാതയിൽ ഇറങ്ങുന്ന ആനകളെ തുരത്താനും പാമ്പുകളെ പിടികൂടുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സത്രക്കടവ്, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുവഴി എത്തുന്നവരുടെ എണ്ണം ഇനിയും കൂടും. ഇത്‌ മുന്നിൽകണ്ട്‌ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!