Connect with us

Kerala

ശബരിമല; തീർഥാടകർക്ക് കാനന യാത്രയോട്‌ പ്രിയമേറുന്നു

Published

on

Share our post

ശബരിമല : ശബരിമല ദർശനത്തിനാപ്പം കാനന ഭംഗി ആസ്വദിക്കാനുമായി എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. മണ്ഡകാല ആരംഭം മുതൽ പരമ്പരാഗത കാനന പാതകൾ സജീവമായി. കാനന പാതകൾ വഴി ശബരിമലയിൽ എത്തുന്നവരുടെ എണ്ണം കഴിഞ്ഞ തവണത്തേതിലും കൂടി. കഴിഞ്ഞ തവണ നടതുറന്ന 17 മുതൽ ആറ്‌ ദിവസത്തിൽ 3,167 തീർഥാടകരാണ്‌ രണ്ട്‌ കാനന പാതകളിലൂടെ ശബരിമലയിലെത്തി ദർശനം നടത്തിയത്‌. എന്നാൽ ഇത്തവണ വൃശ്‌ചികം ഒന്ന്‌ മുതൽ അഞ്ച്‌ ദിവസത്തിൽ 4,642 പേരാണ്‌ പാതയിലൂടെ ശബരിമലയിൽ എത്തിയത്‌.

പതിനാറാം തീയതി മുതലാണ് കാനനപാതകൾ തീർഥാടകർക്കായി തുറന്നു നൽകിയത്‌. ബുധനാഴ്ച വരെ ലഭ്യമായ കണക്ക് അനുസരിച്ച് കരിമല വഴി 3,098 പേരും പുല്ലുമേട് വഴി 1,544 പേരുമാണ്‌ ശബരിമലയിൽ എത്തിയത്. 12 കിലോമീറ്റർ വരുന്ന പുല്ലുമേട്‌ പാതയും 43 കിലോമീറ്റർ വരുന്ന അഴുതക്കടവ്‌ പാതയുമാണ്‌ കാനന പാതകൾ.തീർഥാടനകാല ആരംഭത്തിന് മുന്നോടിയായി ഇരുപാതകളിലെയും കാട് വനം വകുപ്പിന്റെ നേതൃത്വത്തിൽ തെളിച്ചിരുന്നു. കരിമല വഴിയാണ് തീർഥാടകർ കൂടുതലായി എത്തുന്നത്. അടുതക്കടവിൽ നിന്ന് രാവിലെ ഏഴ്‌ മുതൽ പകൽ 2.30 വരെയും സത്രക്കടവിൽ നിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ ഒന്ന്‌ വരെയുമാണ് തീർഥാടകരെ കടത്തിവിടുന്നത്.

തീർഥാടകർക്ക് സുരക്ഷ ഒരുക്കി ഇരുപാതകളിൽ നിന്നും പുലർച്ചെ ആദ്യം പുറപ്പെടുന്ന സംഘത്തിന് മുമ്പിലായി വന്യമൃഗ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി വനപാലകർ പോകും. തീർഥാടകരുടെ സുരക്ഷ മുൻനിർത്തി കാനന പാതയിൽ ഇറങ്ങുന്ന ആനകളെ തുരത്താനും പാമ്പുകളെ പിടികൂടുന്നതിനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് സത്രക്കടവ്, അഴുതക്കടവ്, മുക്കുഴി, പ്ലാപ്പള്ളി എന്നിവിടങ്ങളിൽ ഇൻഫർമേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതുവഴി എത്തുന്നവരുടെ എണ്ണം ഇനിയും കൂടും. ഇത്‌ മുന്നിൽകണ്ട്‌ വേണ്ട ക്രമീകരണങ്ങൾ വനം വകുപ്പ്‌ ഒരുക്കിയിട്ടുണ്ട്‌.


Share our post

Kerala

കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി

Published

on

Share our post

കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.


Share our post
Continue Reading

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!