Kannur
മൂന്നാംപാലത്ത് എ.കെ.ജി ഹെറിറ്റേജ് സ്ക്വയർ വരുന്നു

മാവിലായി:മാവിലായി മൂന്നാംപാലത്ത് വലിയ തോടിന് സമീപത്തായി ആധുനിക സൗകര്യങ്ങളോടെ ഹെറിറ്റേജ് സ്ക്വയർ വരുന്നു. കണ്ണൂർ–- കൂത്തുപറമ്പ് സംസ്ഥാന പാതയോടുചേർന്ന് എ കെ ജിയുടെ പേരിൽ നിർമിക്കുന്ന ചത്വരത്തിന് കിഫ്ബി അംഗീകാരം നൽകി.പെരളശേരി പഞ്ചായത്തിലെ മൂന്നാംപാലത്ത് തകരാറിലായ രണ്ടു പാലങ്ങൾ പുനർനിർമിക്കുന്നതിന്റെ ഭാഗമായി രണ്ടുമീറ്ററോളം റോഡ് ഉയർത്തേണ്ടി വന്നപ്പോൾ പല കച്ചവടസ്ഥാപനങ്ങളും താഴെയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മാവിലായിയിൽ ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വിപുലമായ സൗകര്യങ്ങളോടെ എ കെ ജി ഹെറിറ്റേജ് സ്ക്വയർ നിർമിക്കാൻ ബജറ്റിൽ 25 കോടി അനുവദിച്ചത്.
ഓപ്പൺ എയർ തിയറ്റർ, ഷോപ്പിങ് കിയോസ്‌കുകൾ, കോഫി ഷോപ്പ്, ടോയ്‌ലെറ്റ്, കാർ പാർക്കിങ്ങ് തുടങ്ങി വിവിധ സൗകര്യങ്ങളുള്ള വിശാലമായ ടേക്ക് എ ബ്രേക്ക് സംവിധാനമാണ് ആദ്യഘട്ട പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്. സഞ്ചാരികൾക്ക് വിശ്രമിക്കാനും സമീപ പ്രദേശങ്ങളിലെ കാഴ്ചകൾ ആസ്വദിക്കാനുംകൂടി ലക്ഷ്യമിട്ടാണ് ഹെറിറ്റേജ് സ്‌ക്വയർ രൂപകൽപ്പന ചെയ്തത്. കരകൗശല വസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും വിൽപ്പനയും ലക്ഷ്യമിടുന്നു. ഓപ്പൺ എയർ തിയറ്ററിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും.
പെരളശേരി എ കെ ജി മ്യൂസിയം, മക്രേരി അമ്പലം, പെരളശേരി അമ്പലം, ചെറുമാവിലായി ഡാം സൈറ്റ് പാർക്ക്, അടി ഉത്സവം നടക്കുന്ന മാവിലാക്കാവ് എന്നിവയൊക്കെ ടൂറിസത്തിന്റെ അനന്തസാധ്യതകളിലേക്കാണ് വാതിൽ തുറന്നിടുന്നത്. സ്വദേശികൾക്കും വിദേശികൾക്കും ഒന്നിച്ചൊത്തുകൂടാനും സാംസ്കാരിക പരിപാടികൾ ആസ്വദിച്ച് സായാഹ്നം ചെലവഴിക്കാനുമുള്ള പൊതുഇടമായി മാവിലായി ഹെറിറ്റേജ് സ്ക്വയർ മാറും.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
Kannur
ബോട്ടുടമകൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ്


പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന പ്രകാരം (പിഎംഎംഎസ്വൈ) ഇന്റഗ്രേറ്റഡ് മോഡേൺ കോസ്റ്റൽ ഫിഷിങ്ങ് വില്ലേജ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചാലിൽ ഗോലാലപ്പേട്ട മത്സ്യ ഗ്രാമത്തിലെ സജീവ മത്സ്യത്തൊഴിലാളികളും മത്സ്യബന്ധന യാന ഉടമകളുമായ 150 പേർക്ക് 100 ലിറ്ററിന്റെ ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. അവരുടെ അഭാവത്തിൽ അനുബന്ധ മത്സത്തൊഴിലാളികളെ പരിഗണിക്കും.കൂടാതെ അഞ്ച് മത്സ്യത്തൊഴിലാളികളടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്ക് ഇലക്ട്രിക്കൽ ഫിഷ് വെൻഡിങ്ങ് ഓട്ടോ കിയോക്സ് സൗജന്യമായി വിതരണം ചെയ്യും. അവരുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളികളായ വ്യക്തികളെ പരിഗണിക്കും. ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നതിനായി നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ മത്സ്യഭവൻ ഓഫീസിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 28 ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലോ, തലശ്ശേരി മത്സ്യഭവൻ ഓഫീസിലോ ലഭിക്കണം. ഫോൺ : 0497 2731081.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്