Connect with us

Kerala

റീൽസ് എടുപ്പ് അതിരുകടന്നു; ഒടുവിൽ നാട്ടുകാർ എഴുതിവെച്ചു, ‘കൈയും കാലും തല്ലിയൊടിക്കും’

Published

on

Share our post

തിരുവല്ല(പത്തനംതിട്ട): ഒത്ത നടുവിൽ വെള്ളവരയുമായി നെടുനീളത്തിൽ മിനുസ്സമുള്ള റോഡ്. ഇരുവശത്തും പുഞ്ച. ക്യാമറാക്കണ്ണിൽ മനോഹരമായ ദൃശ്യം വിരിയും. ലൊക്കേഷൻ ഒത്തുകിട്ടിയപ്പോൾ ഇരുചക്രവാഹനത്തിൽ പാഞ്ഞ് റീൽസെടുക്കാൻ തിരക്കായി. ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോൾ നാട്ടുകാർ ബാനർ എഴുതി മുന്നറിയപ്പ് സ്ഥാപിച്ചു; ഇരുചക്രവാഹനത്തിൽ റീൽസ് എടുത്താൽ കൈയുംകാലും തല്ലിയൊടിക്കും.

ഉന്നതനിലവാരത്തിൽ പണിത മനയ്ക്കച്ചിറ-കവിയൂർ-കിഴക്കൻമുത്തൂർ റോഡിലാണ് റീൽസെടുക്കാനുള്ള പാച്ചിൽ അപകടത്തിന് വഴി തുറക്കുന്നത്. മുത്തൂർ-മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപമാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബാനർ കെട്ടിയത്. യുവാക്കൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ പുതുതലമുറബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് പരസ്യതാക്കീത് പ്രത്യക്ഷപ്പെട്ടത്.

കവിയൂരിൽനിന്ന് തിരുവല്ല നഗരത്തിലേക്ക് എത്തുന്ന വഴിയിലാണ് നാട്ടുകടവ് പാലം. കഴിഞ്ഞദിവസം നാല് യുവാക്കൾ ചേർന്ന് നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷക്ക് പിന്നിൽ ഇടിച്ചത്. കവിയൂർ ദിശയിൽനിന്നും വന്ന ബൈക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.

ഓട്ടോറിക്ഷ പാലത്തിന്റെ ഇടതുഭാഗത്തേക്ക് മറിഞ്ഞു. ഡ്രൈവർ കിഴക്കൻമുത്തൂർ നാലുവേലിൽ സണ്ണിക്ക് പരിക്കേറ്റു. വലതുഭാഗത്തേക്ക് തെറിച്ച ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി(19) കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബൈക്ക് പലകഷണങ്ങളായി. ജഗന്നാഥനേയും സുഹൃത്തും ബൈക്ക് ഉടമയുമായ കല്ലൂപ്പാറ സ്വദേശി രാഹുൽ(19)നെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ മറ്റൊരുബൈക്കിൽ രക്ഷപ്പെട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർചെയ്തില്ല. യുവാക്കളെ താക്കീതുനൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

തിരുവല്ല (പത്തനംതിട്ട): ഒത്ത നടുവിൽ വെള്ളവരയുമായി നെടുനീളത്തിൽ മിനുസ്സമുള്ള റോഡ്. ഇരുവശത്തും പുഞ്ച. ക്യാമറാക്കണ്ണിൽ മനോഹരമായ ദൃശ്യം വിരിയും. ലൊക്കേഷൻ ഒത്തുകിട്ടിയപ്പോൾ ഇരുചക്രവാഹനത്തിൽ പാഞ്ഞ് റീൽസെടുക്കാൻ തിരക്കായി. ചിത്രീകരണം അതിരുവിട്ട് അപകടത്തിലേക്ക് നയിച്ചപ്പോൾ നാട്ടുകാർ ബാനർ എഴുതി മുന്നറിയപ്പ് സ്ഥാപിച്ചു; ഇരുചക്രവാഹനത്തിൽ റീൽസ് എടുത്താൽ കൈയുംകാലും തല്ലിയൊടിക്കും.

ഉന്നതനിലവാരത്തിൽ പണിത മനയ്ക്കച്ചിറ-കവിയൂർ-കിഴക്കൻമുത്തൂർ റോഡിലാണ് റീൽസെടുക്കാനുള്ള പാച്ചിൽ അപകടത്തിന് വഴി തുറക്കുന്നത്. മുത്തൂർ-മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവ് പാലത്തിന് സമീപമാണ് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ബാനർ കെട്ടിയത്. യുവാക്കൾ റീൽസ് ചിത്രീകരിക്കുന്നതിനിടെ പുതുതലമുറബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടർന്നാണ് പരസ്യതാക്കീത് പ്രത്യക്ഷപ്പെട്ടത്.

കവിയൂരിൽനിന്ന് തിരുവല്ല നഗരത്തിലേക്ക് എത്തുന്ന വഴിയിലാണ് നാട്ടുകടവ് പാലം. കഴിഞ്ഞദിവസം നാല് യുവാക്കൾ ചേർന്ന് നടത്തിയ റീൽസ് ചിത്രീകരണത്തിനിടെയാണ് ബൈക്ക് ഓട്ടോറിക്ഷക്ക് പിന്നിൽ ഇടിച്ചത്. കവിയൂർ ദിശയിൽനിന്നും വന്ന ബൈക്ക് ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പാലത്തിന്റെ ഇടതുഭാഗത്തേക്ക് മറിഞ്ഞു. ഡ്രൈവർ കിഴക്കൻമുത്തൂർ നാലുവേലിൽ സണ്ണിക്ക് പരിക്കേറ്റു. വലതുഭാഗത്തേക്ക് തെറിച്ച ബൈക്ക് ഓടിച്ചിരുന്ന കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ജഗന്നാഥൻ നമ്പൂതിരി(19) കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

ബൈക്ക് പലകഷണങ്ങളായി. ജഗന്നാഥനേയും സുഹൃത്തും ബൈക്ക് ഉടമയുമായ കല്ലൂപ്പാറ സ്വദേശി രാഹുൽ(19)നെയും നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടുപേർ മറ്റൊരുബൈക്കിൽ രക്ഷപ്പെട്ടു. പരാതി ഇല്ലാത്തതിനാൽ പോലീസ് കേസ് രജിസ്റ്റർചെയ്തില്ല. യുവാക്കളെ താക്കീതുനൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.


Share our post

Kerala

കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി

Published

on

Share our post

കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.


Share our post
Continue Reading

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!