Connect with us

Kerala

41 വർഷത്തെ അധ്യാപനം, 73ലും ക്ലാസ് മുറിയിൽ; അമ്മിണി ടീച്ചർ പറയും ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍

Published

on

Share our post

നെടുങ്കണ്ടം: ‘ദേ ഷട്ട് ദ റോഡ് ത്രൂ ദ വുഡ്സ് സെവന്റി ഇയേഴ്സ് എഗോ…’ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ദി വേ ത്രൂ ദി വുഡ്‌സ് എന്ന കവിത ഉറക്കെ വായിച്ച് കുട്ടികൾക്ക് വിശദീകരിക്കുകയാണ് 73 കാരിയായ അമ്മിണി ജേക്കബ്. പ്രായത്തിന്റെ അവശതകൾ പലതുണ്ട്. കൂടെ കഴിഞ്ഞദിവസം തോളെല്ല് പൊട്ടിയതിന്റെ കഠിനവേദനയും. എന്നാൽ ക്ലാസ് മുറിയിലെത്തിയാൽ ഇതെല്ലാം പടിക്ക് പുറത്താണെന്ന് പറയും കുട്ടികളുടെ പ്രിയപ്പെട്ട ഈ ടീച്ചറമ്മച്ചി.

ഈ ഊർജമാണ് കഴിഞ്ഞ 45 വർഷം അധ്യാപനരംഗത്ത് തന്നെ നിലനിർത്തിയതെന്ന് ടീച്ചർ പറയുന്നു. രാജ്യത്തിനകത്തും പുറത്തുമായി പതിനായിരങ്ങളുടെ ശിഷ്യ സമ്പത്തുള്ള അമ്മിണി നെടുങ്കണ്ടം എസ്.ഡി.എ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായി എത്തുന്നത് 1978-ലാണ്. നീണ്ട 41 വർഷം, സ്ഥാനകയറ്റങ്ങൾ ലഭിച്ചിട്ടും അതെല്ലാം തിരസ്‌കരിച്ച് 2014-ൽ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിച്ചു. എന്നാൽ പ്രിയപ്പെട്ട ടീച്ചറെ ഇനിയും സ്‌കൂളിന് വേണമെന്ന് സ്‌കൂൾ അധികാരികൾ ആഗ്രഹിച്ചു. അധ്യാപികയായിതന്നെ മരിക്കണമെന്ന മോഹം ടീച്ചർക്കും. അങ്ങനെ സ്‌കൂൾ മാനേജ്‌മെന്റിന്റെ സ്‌നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി രണ്ടാഴ്ചയ്ക്കുശേഷം താത്കാലിക അടിസ്ഥാനത്തിൽ തിരികെ ജോലിയിലേക്ക്.

കോവിഡ് മഹാമാരി വന്നപ്പോൾ ഓൺലൈൻ ക്ലാസുകളുമായി പൊരുത്തപ്പെടാനാകാതെ ഒരുവർഷം മാറിനിന്നു. അധ്യാപനത്തോടൊപ്പം കുട്ടികളോട് പ്രകടിപ്പിക്കുന്ന സ്‌നേഹവാത്സല്യങ്ങൾ കൂടിയാണ് ടീച്ചറെ സ്‌കൂളിനും കുട്ടികൾക്കും പ്രിയങ്കരിയാക്കുന്നതെന്ന് പ്രിൻസിപ്പൽ സണ്ണി കെ.ജോൺ പറയുന്നു. അധ്യാപകർ കുട്ടികളെ ശിക്ഷിക്കുന്നത് വ്യക്തിപരമായ വിദ്വേഷത്തിന്റെ പേരിൽ അല്ല. എന്നാൽ കുട്ടികളെ സ്‌നേഹപൂർവം ശാസിക്കുന്നതിനുപോലും അധ്യാപകർക്കെതിരേ നടപടി ഉണ്ടാകുന്ന പ്രവണതകൾ നല്ലതല്ലെന്നും അമ്മിണി ടീച്ചർ പറയുന്നു.

ഭർത്താവ് വിദ്യാഭ്യാസ വകുപ്പിൽ സീനിയർ സൂപ്രണ്ടായി വിരമിച്ച പരേതനായ പി.സി. ജയചന്ദ്രൻ. മകൻ ബിബിൻ നെടുങ്കണ്ടം ടെലിവിഷൻ ചാനലുകളിൽ മിമിക്രി കലാകാരനാണ്. മകൾ മോനിഷ, നെടുങ്കണ്ടം പഞ്ചായത്ത് യു.പി. സ്‌കൂളിൽ അധ്യാപികയാണ്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!