Kannur
നിർമാണം അന്തിമഘട്ടത്തിൽ ജില്ലയിൽ രണ്ടു മ്യൂസിയംകൂടി

കണ്ണൂർ: ചരിത്രങ്ങളുടെ ചരിതമാകാൻ ജില്ലയിൽ രണ്ടു മ്യൂസിയങ്ങൾകൂടി ഒരുങ്ങുന്നു. പെരളശേരിയിലെ എ കെ ജി മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം എന്നിവയാണ് അന്തിമഘട്ട നിർമാണത്തിലുള്ളത്. ചരിത്ര വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന നിലയിലാണ് സജ്ജീകരണം. ഇവയുടെ പ്രവൃത്തി പൂർത്തിയാകുന്നതോടെ ജില്ലയിലെ മ്യൂസിയങ്ങളുടെ എണ്ണം ഏഴാകും.
ഗാന്ധി സ്‌മൃതി മ്യൂസിയം
ഗാന്ധിജി കേരളത്തിൽ എത്തിയതിന്റെ നാൾവഴികളും പയ്യന്നൂരിലെ ഉപ്പു സത്യഗ്രഹത്തെക്കുറിച്ചുള്ള സചിത്ര വിവരണങ്ങളുമാണ് പയ്യന്നൂരിലെ ഗാന്ധി മ്യൂസിയത്തിലുള്ളത്. 1910ൽ ഇന്തോ യൂറോപ്യൻ മാതൃകയിൽ നിർമിച്ച പയ്യന്നൂർ പഴയ പൊലീസ് സ്റ്റേഷനാണ് ഗാന്ധി മ്യൂസിയമാക്കി മാറ്റിയത്. 2.44 കോടി രൂപയാണ് നിർമാണച്ചെലവ്. സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്.
എ.കെ.ജി മ്യൂസിയം
പാവങ്ങളുടെ പടത്തലവനായ എ കെ ജിയുടെ ധീരസമരചരിത്രം പറയുന്ന മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പെരളശേരിയിൽ പൂർത്തിയാകുകയാണ്. പ്രദർശന സംവിധാനം ഒരുക്കൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. 5.44 കോടി രൂപ വകയിരുത്തിയ മ്യൂസിയം മാർച്ചിൽ തുറന്നുകൊടുക്കും. അഞ്ചരക്കണ്ടിപ്പുഴയോരത്ത് 3.30 ഏക്കറിൽ തയ്യാറാകുന്ന മ്യൂസിയത്തിന് 11,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. കെട്ടിട നിർമാണംനടത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയാണ്.
കൈത്തറി മ്യൂസിയം
കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം വെളിപ്പെടുത്തുന്നതാണ് പയ്യാമ്പലത്തെ കൈത്തറി മ്യൂസിയം. വസ്ത്രധാരണ പൈതൃകം, വസ്ത്ര നിർമാണ പൈതൃകം എന്നിവയിലൂടെ മനുഷ്യസംസ്കൃതിയുടെ വളർച്ചയുടെ ഘട്ടങ്ങൾ ചിത്രംസഹിതം വിവരിക്കുന്നു. കട്ടനെയ്ത്ത്, വലനെയ്ത്ത്, ഓലമെടയൽ തുടങ്ങിയ ആദ്യകാല കരവിരുതുകളിൽനിന്ന് എങ്ങനെയാണ് തുണിനെയ്ത്ത് പരിണമിച്ചു ഉണ്ടായതെന്ന് അറിയാം. ഇൻഡോ–- യൂറോപ്യൻ വാസ്‌തു മാതൃകയിൽ നിർമിച്ച ഹാൻവീവിന്റെ പൈതൃക കെട്ടിടം സംരക്ഷിച്ചാണ് മ്യൂസിയം നിർമിച്ചത്.
തെയ്യം മ്യൂസിയം
തെയ്യത്തിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മ്യൂസിയമാണ് കടന്നപ്പള്ളി–-പാണപ്പുഴ പഞ്ചായത്തിലെ ചന്തപ്പുരയിൽ നിർമിക്കുന്നത്. ഒരേക്കറോളം സ്ഥലം ഇതിനായി ഏറ്റെടുത്തുകഴിഞ്ഞു. തെയ്യം അനുഷ്ഠാന കലയെ സംരക്ഷിക്കാനും ഭാവി തലമുറക്ക് പരിചയപ്പെടുത്താനുമുള്ള വിവര വിജ്ഞാന ഗവേഷണ കേന്ദ്രമാക്കാൻ ഉദ്ദേശിക്കുന്ന മ്യൂസിയം ‘കാവി’ന്റെ മാതൃകയിലാണ് വിഭാവനംചെയ്യുന്നത്.
ബിഷപ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം
മലബാറിന്റെ കുടിയേറ്റ കർഷകരുടെ ജീവിതം പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തുന്നതിനായി നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും. അന്നത്തെ തലമുറയുടെ അതിജീവനവും രാഷ്‌ട്രീയ–-സാമൂഹിക നായകരുടെ സംഭാവനകളും ബിഷപ് വളേളാപ്പിള്ളിയുടെ പ്രവർത്തനങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മൂന്നുകോടിയോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്.
പ്രാദേശിക ചരിത്രമ്യൂസിയം
രാജ്യത്തെ ആദ്യത്തെ പഞ്ചായത്ത്തല പ്രാദേശിക ചരിത്ര മ്യൂസിയമാണ് കണ്ടോന്താറിലുളളത്. മലബാറിന്റെ ചരിത്രത്തിൽ കണ്ടോന്താർ ട്രാൻസിറ്റ് ജയിലിന്റെ പ്രാധാന്യം ഏറെയാണ്. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ കാലത്താണ് കണ്ടോന്താർ ജയിൽ ശ്രദ്ധാകേന്ദ്രമാകുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടന്ന സമരങ്ങളിലും കർഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്തവരെ ഈ ജയിലിൽ അടച്ചതായാണ് ചരിത്രം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കണ്ടോന്താർ ജയിൽ താൽക്കാലിക സെല്ലായി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നു. 107 വർഷം പഴക്കമുള്ളതും ജീർണാവസ്ഥയിലുമായ ജയിൽ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയാണ് മ്യൂസിയമാക്കിയത്. 66.34 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സർക്കാർ ഈ മ്യൂസിയത്തിൽ സജ്ജീകരിച്ചത്. സ്വാതന്ത്ര്യ സമരങ്ങളും കർഷക പ്രക്ഷോഭങ്ങളും അടക്കമുള്ള പോരാട്ടങ്ങളും നാടിന്റെ കാർഷിക സംസ്‌കൃതിയും തെയ്യവും പൂരക്കളിയും മറുത്തുകളിയും അടക്കമുള്ള അനുഷ്ഠാനങ്ങളും ഉൾച്ചേർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്.
പുരാരേഖാ മ്യൂസിയം
പുരാരേഖകൾ ചരിത്രത്തിന്റെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന് വിദ്യാർഥികൾക്ക് മനസിലാക്കാനായി സയൻസ്‌പാർക്കിൽ പുരാരേഖാ മ്യൂസിയം ഒരുക്കിയത്. പുരാരേഖകളുടെ പ്രധാന്യവും അവ എങ്ങനെ സംരക്ഷിക്കുന്നുവെന്നും ഇവിടെ പരിചയപ്പെടുത്തും.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്