Connect with us

Kerala

ഇ.പി.എഫ്‌.ഒ ഹയർ ഓപ്‌ഷൻ ;കടമെടുത്ത്‌ പണമടച്ചവരടക്കം ആശങ്കയിൽ

Published

on

Share our post

തിരുവനന്തപുരം:വേതനത്തിന് ആനുപാതികമായ (ഹയർ ഓപ്ഷൻ) പെൻഷൻ നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ ഇ.പി.എഫ്‌.ഒയുടെ നിഷേധാത്മക നിലപാട്‌ മൂലം കടമെടുത്ത്‌ വിഹിതം അടച്ചവരടക്കം പതിനായിരക്കണക്കിന്‌ പി.എഫ്‌ പെൻഷൻകാർ ആശങ്കയിൽ.2014 സെപ്തംബർ വരെ സർവീസിൽ തുടരുകയും ശേഷം വിരമിക്കുന്നവർക്ക് ഹയർ ഓപ്ഷൻ പെൻഷൻ, 2014 സെപ്‌തംബർ മുതൽ പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 15000 രൂപയ്‌ക്കുമേൽ ശമ്പളക്കാരായാൽ അവരെ ഒഴിവാക്കുന്നതുമായിരുന്നു 2022 നവംബർ നാലിലെ വിധി. അത്‌ നടപ്പാക്കുന്നതിനു പകരം 2014 മുമ്പ്‌ സർവീസിൽ ഉണ്ടായിരുന്നവർ വിവിധ കോടതി വിധികളിലൂടെ നേടിയെടുത്ത ഹയർ ഓപ്ഷൻ പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിനാണ് ഇപിഎഫ്ഒ മുൻഗണന നൽകിയതെന്ന്‌ പെൻഷൻ സംഘടനകൾ ആരോപിച്ചു. ഹയർ പെൻഷൻ നൽകാനുള്ള പ്രവർത്തനങ്ങൾക്കായി ആവശ്യത്തിന് സ്‌റ്റാഫില്ലെന്ന്‌ പറയുന്ന ഇപിഎഫ്‌ഒയിൽ കോടതി നിർദ്ദേശം ഇല്ലാതിരുന്നിട്ടും പെൻഷൻ വെട്ടിക്കുറയ്‌ക്കുന്നതിന്‌ ആവശ്യംപോലെ ജീവനക്കാരുണ്ട്‌. വലിയ പലിശയ്‌ക്ക്‌ വായ്‌പയെടുത്ത കോടിക്കണക്കിന് രൂപയാണ്‌ ഹയർ പെൻഷനുവേണ്ടി പെൻഷൻകാരിൽനിന്നടക്കം ഇപിഎഫ്ഒ വാങ്ങിവച്ചിട്ടുള്ളത്‌. പെൻഷൻ വൈകുന്നതും കുടിശ്ശികയ്‌ക്ക്‌ പലിശ നൽകാത്തതും പെൻഷൻകാർക്ക്‌ വൻ നഷ്ടമുണ്ടാക്കുന്നു.

വർഷാവർഷം ഫണ്ടിൽ ലഭിക്കുന്ന പലിശയുടെ മൂന്നിലൊന്നു പോലും രാജ്യത്തെ 76 ലക്ഷം പേർക്ക് പെൻഷൻ വിതരണത്തിനായി ചെലവഴിക്കുന്നുമില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ്‌ സുപ്രീംകോടതി ഉത്തരവും അട്ടിമറിക്കുന്നത്‌. 23 ലക്ഷം പേർക്കും പ്രതിമാസം ആയിരം പോലും തികച്ചു കിട്ടുന്നില്ല. വിഷയത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതൃത്വവും അടിയന്തരമായി ഇടപെടണമെന്ന്‌ പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി പി ഉണ്ണിക്കുട്ടി, ജനറൽ സെക്രട്ടറി ഡി മോഹനൻ എന്നിവർ അഭ്യർഥിച്ചു.

ഇ.പി.എഫ്‌ സി.ബി.ടി യോഗം 30ലേക്ക്‌ മാറ്റി

ഇപിഎഫ്‌ സെൻട്രൽ ബോർഡ്‌ ഓഫ്‌ ട്രസ്‌റ്റീസ്‌(സിബിടി) യോഗം 30ലേക്ക്‌ മാറ്റി. 23ന്‌ ചേരാനിരുന്നതാണ്‌. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പെൻഷൻ ഉറപ്പാക്കുന്നതിൽ വരുത്തുന്ന കാലതാമസം ഉൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. സിബിടി യോഗത്തിന്‌ മുന്നോടിയായി ഇപിഎഫ്‌ഒ സെൻട്രൽ ബോർഡ്‌ എക്‌സിക്യൂടീവ്‌ കമ്മിറ്റിയോഗം നേരത്തെ ചേർന്നിരുന്നു.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!