Kerala
നിലവിലെ പാഠ്യപദ്ധതി പരിഷ്കരിക്കാതെ പാഠപുസ്തക നവീകരണം

തിരുവനന്തപുരം: ഇനി മുതൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് കാത്തുനിൽക്കാതെ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തീരുമാനം. ഇതുപ്രകാരം സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങളുടെ നവീകരണം കാലാനുസൃതമായി നടപ്പാക്കാനാകുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതിയുടെ (എസ്.സി.ഇ.ആർ.ടി) വിലയിരുത്തൽ. നിലവിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ അടുത്ത പരിഷ്കരണം വരെ ഒരേ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 2014ൽ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചശേഷം 2024ലാണ് അടുത്ത പരിഷ്കരണം വന്നത്. എന്നാൽ ഈ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. ഇതുവഴി വിജ്ഞാന മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ പാഠപുസ്തകങ്ങളിൽ വരാൻ ഏറെ കാലതാമസമെടുക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങൾ ഒന്നടങ്കം മാറ്റുന്നതിന് പകരം ആവശ്യമായവ കൂട്ടിച്ചേർക്കുകയും അപ്രസക്തമായവ ഒഴിവാക്കിയും കാലാനുസൃതമായി നവീകരിക്കാനുള്ള നിർദേശം എസ്.സി.ഇ.ആർ.ടി മുന്നോട്ടുവെച്ചതും വിദ്യാഭ്യാസ വകുപ്പ് അത് അംഗീകരിച്ചതും.
2024ൽ മാറിയ പാഠപുസ്തകങ്ങളും വരുംവർഷങ്ങളിൽ നവീകരിക്കും. ഇതുവഴി പുതിയ വിജ്ഞാന മേഖലകൾ സമയബന്ധിതമായി തന്നെ ഉൾക്കൊള്ളിക്കാൻ കഴിയും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം 2025-26 അധ്യയന വർഷത്തിലാണ് നടപ്പാക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ ഘട്ടത്തിൽ മാറുന്നത്. ഈ പുസ്തകങ്ങളുടെ രചന നിലവിൽ പൂർത്തിയായിട്ടുണ്ട്. 210ഓളം പുതിയ പുസ്തകങ്ങളാണ് രണ്ടാംഘട്ടത്തിൽ മാറുന്നത്. കരിക്കുലം സബ്കമ്മിറ്റികളുടെ പരിശോധനക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരവും നേടി ജനുവരി പകുതിയോടെ ഈ പുസ്തകങ്ങൾ അച്ചടിക്കായി കൈമാറും.
പത്താം ക്ലാസിലെ പുസ്തകങ്ങളായിരിക്കും ആദ്യം കൈമാറുക. മാർച്ച് അവസാനത്തോടെ സ്കൂളുകളിൽ വിതരണത്തിന് എത്തിക്കാനാകുംവിധം പത്താം ക്ലാസ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കും. പിന്നീടുള്ള വർഷങ്ങളിൽ ഈ പുസ്തകങ്ങളിലും പരിശോധനയും വിലയിരുത്തലും നടത്തി നവീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഒന്നാം ക്ലാസ് പുസ്തകത്തിലും നേരിയമാറ്റം വരുമെന്നും, അധ്യാപകരിൽ നിന്ന് ഫീഡ് ബാക്ക് ശേഖരിച്ച ശേഷമായിരിക്കും പുസ്തകം മെച്ചപ്പെടുത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്