Kerala
നിലവിലെ പാഠ്യപദ്ധതി പരിഷ്കരിക്കാതെ പാഠപുസ്തക നവീകരണം

തിരുവനന്തപുരം: ഇനി മുതൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് കാത്തുനിൽക്കാതെ കാലാനുസൃതമായ മാറ്റം കൊണ്ടുവരാൻ തീരുമാനം. ഇതുപ്രകാരം സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങളുടെ നവീകരണം കാലാനുസൃതമായി നടപ്പാക്കാനാകുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ പരിശീലന ഗവേഷണ സമിതിയുടെ (എസ്.സി.ഇ.ആർ.ടി) വിലയിരുത്തൽ. നിലവിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രകാരം പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ അടുത്ത പരിഷ്കരണം വരെ ഒരേ പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. 2014ൽ സംസ്ഥാനത്തെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചശേഷം 2024ലാണ് അടുത്ത പരിഷ്കരണം വന്നത്. എന്നാൽ ഈ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്തിയിരുന്നില്ല. ഇതുവഴി വിജ്ഞാന മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ പാഠപുസ്തകങ്ങളിൽ വരാൻ ഏറെ കാലതാമസമെടുക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിലാണ് പാഠപുസ്തകങ്ങൾ ഒന്നടങ്കം മാറ്റുന്നതിന് പകരം ആവശ്യമായവ കൂട്ടിച്ചേർക്കുകയും അപ്രസക്തമായവ ഒഴിവാക്കിയും കാലാനുസൃതമായി നവീകരിക്കാനുള്ള നിർദേശം എസ്.സി.ഇ.ആർ.ടി മുന്നോട്ടുവെച്ചതും വിദ്യാഭ്യാസ വകുപ്പ് അത് അംഗീകരിച്ചതും.
2024ൽ മാറിയ പാഠപുസ്തകങ്ങളും വരുംവർഷങ്ങളിൽ നവീകരിക്കും. ഇതുവഴി പുതിയ വിജ്ഞാന മേഖലകൾ സമയബന്ധിതമായി തന്നെ ഉൾക്കൊള്ളിക്കാൻ കഴിയും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ രണ്ടാംഘട്ടം 2025-26 അധ്യയന വർഷത്തിലാണ് നടപ്പാക്കുന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ഈ ഘട്ടത്തിൽ മാറുന്നത്. ഈ പുസ്തകങ്ങളുടെ രചന നിലവിൽ പൂർത്തിയായിട്ടുണ്ട്. 210ഓളം പുതിയ പുസ്തകങ്ങളാണ് രണ്ടാംഘട്ടത്തിൽ മാറുന്നത്. കരിക്കുലം സബ്കമ്മിറ്റികളുടെ പരിശോധനക്ക് ശേഷം കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരവും നേടി ജനുവരി പകുതിയോടെ ഈ പുസ്തകങ്ങൾ അച്ചടിക്കായി കൈമാറും.
പത്താം ക്ലാസിലെ പുസ്തകങ്ങളായിരിക്കും ആദ്യം കൈമാറുക. മാർച്ച് അവസാനത്തോടെ സ്കൂളുകളിൽ വിതരണത്തിന് എത്തിക്കാനാകുംവിധം പത്താം ക്ലാസ് പുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കും. പിന്നീടുള്ള വർഷങ്ങളിൽ ഈ പുസ്തകങ്ങളിലും പരിശോധനയും വിലയിരുത്തലും നടത്തി നവീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഒന്നാം ക്ലാസ് പുസ്തകത്തിലും നേരിയമാറ്റം വരുമെന്നും, അധ്യാപകരിൽ നിന്ന് ഫീഡ് ബാക്ക് ശേഖരിച്ച ശേഷമായിരിക്കും പുസ്തകം മെച്ചപ്പെടുത്തുകയെന്നുമാണ് റിപ്പോർട്ടുകൾ.
Kerala
മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ

2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ് മുകളിലുള്ള ചിത്രത്തിലുള്ളത്. ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos .kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Kerala
അപകീർത്തി കേസിൽ അറസ്റ്റിലായ ഷാജൻ സ്കറിയയ്ക്ക് ജാമ്യം

തിരുവനന്തപുരം: യൂട്യൂബിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശ്വേത ശശികുമാർ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജൻ സ്കറിയയുടെ അഭിഭാഷകൻ വാദിച്ചു. കസ്റ്റഡിയിലെടുക്കും മുൻപ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 2024 ഡിസംബർ 23 ന് മറുനാടൻ മലയാളിയുടെ ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിച്ച വീഡിയോ വഴി മാഹി സ്വദേശിയായ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസ്.
ഹണി ട്രാപ്പിലൂടെ ലൈംഗിക വാഗ്ദാനം നൽകി പണം തട്ടുന്നുവെന്ന് വാർത്ത നൽകി തന്നെ സമൂഹത്തിന് മുന്നിലും കുടുംബത്തിന് മുന്നിലും മോശം സ്ത്രീയായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യു.എ.ഇയിൽ പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടിയെടുത്തിരിക്കുന്നത്. രാത്രി എട്ടരയോടെയാണ് ഷാജൻ സ്‌കറിയയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പ്, ഐടി നിയമത്തിലെ 120ാം വകുപ്പ്, കേരളാ പൊലീസ് ചട്ടങ്ങളും ചുമത്തിയാണ് പൊലീസ് കേസ്.
Kerala
തൃശൂർ പൂരത്തിന് തുടക്കം

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിനു തുടക്കം. വടക്കുനാഥ സന്നിധിയിലേക്ക് ആദ്യ ഘടക പൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചു. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുള്ള ദേവീ, ദേവൻമാരും വടക്കുംനാഥനെ വണങ്ങാനെത്തും. പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. പൂര പ്രേമികളിൽ ആവേശം തീർത്ത് ഗജ ചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നുണ്ട്.
ഏഴരയോടെ തിരുവമ്പാടി ഭഗവതിയുടെ പുറപ്പാട് ആരംഭിക്കും. 11.30 ഓടെയാണ് മഠത്തിൽ വരവ് പഞ്ചവാദ്യം. കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ പ്രശസ്തരായ കലാകാരൻമാർ അണിനിരക്കും. പാറമേക്കാവ് ഭഗവതി 12 മണിയോടെ വടക്കുംനാഥ സന്നിധിയിലെത്തും. രണ്ടരയ്ക്കാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിലാണ് മേളം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റം. നാളെ പുലർച്ചെ മൂന്ന് മണിയോടെയായിരിക്കും വെടിക്കെട്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്