Kerala
തിരിച്ചുവരുന്നു വയനാട്ടില്‍ പ്ലാന്റേഷൻ ടൂറിസം

മേപ്പാടി(വയനാട്): ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍. നിത്യജലസ്രോതസ്സുകളായ കാട്ടരുവികള്‍, കൃഷ്ണശിലകളും പൂമരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന താഴ്‌വരകള്‍, കണ്ണെത്താ ദൂരത്തോളം പരന്നും കുന്നുകള്‍ കയറിയറങ്ങിയും കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികളെ വയനാട്ടിലെ പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നത്. മലയാളം പ്ലാന്റേഷന്‍ ഈ മേഖലയിലേക്ക് ടൂറിസ്റ്റുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.വയനാട്ടിേലക്ക് ഓരോ വര്‍ഷവും ഏകദേശം 17.5 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. ടൂറിസത്തിലൂടെ മാത്രം 3165 കോടി രൂപയുടെ വരുമാനമാണ് ജില്ലയ്ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂലായ് 30-ന് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലച്ചു. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഈ മേഖലയിലെ സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമ ഫലമായി വയനാട്ടിലേക്ക് വിനോദ സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക ടൂറിസവും പുനരുജ്ജീവിപ്പാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എസ്റ്റേറ്റ് മാനേജുമെന്റുകള്‍. സെന്റിനല്‍ റോക്ക്, അച്ചൂര്‍, ചുണ്ടേല്‍ എന്നീ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് മലയാളം പ്ലാന്റേഷന്റെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അച്ചൂരിലെ ടീ മ്യൂസിയം, സിപ്പ് ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളിലെ താമസം. സ്‌കൈ ൈസക്ലിങ്, ജയന്റ് വിങ്, റോക്കറ്റ് ഇജക്ടര്‍, ബര്‍മാപാലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സെന്റ്‌നല്‍ റോക്ക് എസ്റ്റേറ്റില്‍പ്പെട്ട അട്ടമല കണ്ണാടിപ്പാലം, പുത്തുമലയിലെ സിപ്പ് ലൈന്‍, ബോച്ചെ 1000 ഏക്കര്‍ എസ്റ്റേറ്റിലെ ചുളിക്ക തേയിലത്തോട്ടത്തില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ബബിള്‍ ഹൗസുകള്‍, ഗ്ലാസ് ഹൗസുകള്‍, ജയന്റ് റിങ്, ടെന്റ് ഹൗസുകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്.
ദുരന്തശേഷം ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ദിവസവും ഒരു കോടിരൂപയുടെ നഷ്ടമാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖലയിലുണ്ടായത്. നേരിട്ടും അല്ലാതെയും വിനോദസഞ്ചാര മേഖലയില്‍ തദ്ദേശവാസികളായ 150 പേര്‍ക്ക് എച്ച്.എം.എല്‍. ജോലി നല്‍കുന്നുണ്ട്. ഈ മേഖല സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്. 2017-ലാണ് എച്ച്.എം.എല്‍. പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് കടക്കുന്നത്.
അട്ടമലയിലെ കണ്ണാടിപ്പാലം അടഞ്ഞുതന്നെ
കഴിഞ്ഞ ഒരു വര്‍ഷമായി വയനാട്ടിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന അട്ടമലയിലെ കണ്ണാടിപ്പാലം ദുരന്തശേഷം തുറന്നിട്ടില്ല. സര്‍ക്കാരും റവന്യു വകുപ്പും ഇവിടേക്ക് പ്രവേശനം നിരോധിച്ചതാണ് ഈ ടൂറിസം കേന്ദ്രം അടഞ്ഞുകിടക്കാന്‍ കാരണം.
ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മലപാലം കടന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചാരിച്ചാലെ അട്ടമലയിലെത്തൂ. ഇവിടത്തെ തേയിലത്തോട്ടങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി തൊഴിലാളികളെത്തി കൊളുന്ത് നുള്ളാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും സഞ്ചാരികളെ വിലക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് എസ്റ്റേറ്റ് മാനേജുമെന്റ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നെങ്കിലും വിനോദ സഞ്ചാരകേന്ദ്രം തുറക്കാന്‍ അനുമതി ലഭിച്ചിട്ടില്ല.
നവംബര്‍ അവസാനത്തോടെ സഞ്ചാരികള്‍ക്ക് അട്ടമലയിലെത്താന്‍ അനുമതി ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ഇവിടത്തെ ഒഴിഞ്ഞുകിടക്കുന്നതും വാസയോഗ്യവുമായ ക്വാര്‍ട്ടേഴ്‌സുകളും ബംഗ്ലാവുകളും ടൂറിസ്റ്റുകള്‍ക്ക് തുറന്നുകൊടുക്കാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനും എസ്റ്റേറ്റ് മാനേജുമെന്റിന് താത്പര്യമുണ്ട്. ദുരന്തത്തിന് മുമ്പ് ദിനംപ്രതി 300 മുതല്‍ 500 വരെ സഞ്ചാരികളെത്തിയിരുന്ന കേന്ദ്രമാണിത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്