Kerala
പായല്‍ നിറഞ്ഞ് പൂക്കോട് തടാകം; ബോട്ടിങ് പ്രതിസന്ധിയില്‍

വൈത്തിരി(വയനാട്): പായല്‍നിറഞ്ഞതോടെ പൂക്കോട് തടാകത്തില്‍ ബോട്ടിങ് പ്രതിസന്ധിയില്‍. നിലവില്‍ തടാകത്തിന്റെ 90 ശതമാനവും പായല്‍നിറഞ്ഞ അവസ്ഥയിലാണുള്ളത്.ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന പൂക്കോട് തടാകത്തില്‍ ബോട്ടിങ് മാത്രമാണ് വിനോദത്തിനുള്ളത്. എന്നാല്‍, പായല്‍ മൂടിയതുകാരണം ബോട്ടിങ്ങും ദുഷ്‌കരമാകുകയാണ്. മനുഷ്യാധ്വാനത്താല്‍ മുന്‍പോട്ടുനീങ്ങുന്ന പെഡല്‍ ബോട്ടുകള്‍ പായലില്‍ തടഞ്ഞ് തകരാറിലാകുന്നത് പതിവാണ്. പായല്‍ നീക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥമൂലമാണെന്നാണ് ആക്ഷേപം.
പായല്‍നിറഞ്ഞ തടാകത്തിലൂടെയാണ് ബോട്ടുയാത്ര. ബോട്ടിന്റെ ഷാഫ്റ്റില്‍ പായല്‍ കുടുങ്ങി ബോട്ടുകള്‍ കേടാകുന്നത് പതിവാണ്. തടാകത്തിലെയും തടാകക്കരയിലെയും അസൗകര്യങ്ങളില്‍ സഞ്ചാരികള്‍ ജീവനക്കാരുമായി തര്‍ക്കം പതിവാണ്.ഒരുവര്‍ഷം 10 ലക്ഷത്തോളം സഞ്ചാരികളെത്തുന്ന പൂക്കോട്, വരുമാനത്തിന്റെ മുക്കാല്‍ഭാഗവും ലഭിക്കുന്നത് ബോട്ടിങ്ങിലൂടെയാണ്. ആഴ്ച അവസാനവും അവധിദിവസങ്ങളിലും അയല്‍സംസ്ഥാനങ്ങളില്‍നിന്നും ഉള്‍പ്പെടെ ആളുകള്‍ പൂക്കോട് എത്താറുണ്ട്. എന്നാല്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലമോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ ഒരുക്കുന്നതില്‍ ഡി.ടി.പി.സി. വിമുഖത കാണിക്കുകയാണെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആരോപിക്കുന്നു. തടാകത്തിന്റെ സംരക്ഷണത്തിനുവേണ്ടി നാട്ടുകാര്‍ചേര്‍ന്ന് രൂപവത്കരിച്ചതാണ് പൂക്കോട് തടാകസംരക്ഷണസമിതി.
പൂക്കോട് തടാകം ഡി.ടി.പി.സി.യില്‍നിന്ന് മാറ്റണമെന്ന് നേരത്തേത്തന്നെ സമിതി ആവശ്യമുയര്‍ത്തിയിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ നേരിട്ടും അല്ലാതെയും ആശ്രയിച്ചുജീവിക്കുന്ന ഈ വിനോദസഞ്ചാരകേന്ദ്രത്തെ നാശത്തിലേക്ക് തള്ളിവിടുന്നതില്‍നിന്ന് അധികൃതര്‍ പിന്മാറണമെന്ന് പൂക്കോട് തടാകസംരക്ഷണസമിതി ആവശ്യപ്പെട്ടു.
വരുമാനം കൂടുതല്‍ ബോട്ടിങ്ങിന്
പൂക്കോട് തടാകത്തില്‍ ബോട്ടിങ്ങിനുമാത്രം ഒരുദിവസം ഒരുലക്ഷത്തോളം വരുമാനം ലഭിക്കാറുണ്ട്. തടാകത്തിനുചുറ്റുമുള്ള വനവും മലനിരകളുമാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. ഏഴുസീറ്റുള്ള ബോട്ടിന് അരമണിക്കൂറിന് 700 രൂപ, രണ്ടുസീറ്റിന് 300 രൂപ, നാലുസീറ്റിന് 450 രൂപ എന്നതാണ് നിരക്ക്. നിലവില്‍ പഴയ ബോട്ടുകളാണ് ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നത്. പുതിയ ബോട്ടുകള്‍ വരുത്തി ബോട്ടിങ് ആകര്‍ഷകമാക്കാനാണ് ഡി.ടി.പി.സി.യുടെ ശ്രമം. 5.71 ഹെക്ടര്‍ വിസ്തൃതിയുള്ള തടാകമാണിത്. തടാകത്തിലെ പായല്‍ നീക്കംചെയ്യുന്നതിന് യന്ത്രം ഉള്‍പ്പെടെ എത്തിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡി.ടി.പി.സി. അധികൃതര്‍ പറഞ്ഞു.
ഏറെ പരിസ്ഥിതിപ്രാധാന്യമുള്ള പൂക്കോട് ജലാശയം കേരളത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ശുദ്ധജലതടാകവും ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തടാകവുമാണ്. രണ്ടുകോടിയോളം രൂപ ചെലവാക്കി 2021 ജൂണില്‍ പായലും ചെളിയും തടാകത്തില്‍നിന്ന് പൂര്‍ണമായി നീക്കിയിരുന്നു. 2022 ജനുവരിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.
പരിഹാരം കണ്ടെത്തും
നിലവില്‍ ഉദ്യോഗസ്ഥര്‍ പായല്‍ നീക്കുന്നുണ്ട്. എന്നാല്‍, തടാകത്തിലെ പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയശേഷം ഡി.ടി.പി.സി.യോഗത്തില്‍ ചര്‍ച്ചചെയ്യും. പായല്‍ പൂര്‍ണമായി നീക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.കെ. അജേഷ്, ഡി.ടി.പി.സി. സെക്രട്ടറി, വയനാട്
Kerala
12 വയസുകാരിയെ പീഡിപ്പിച്ച 42കാരന് നാല് ജീവപര്യന്തവും ലക്ഷം രൂപ പിഴയും; തടവുശിക്ഷ ജീവിതാവസാനം വരെ

പുനലൂർ: 12 വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരന് നാല് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ വീട്ടിൽ ജെയ് മോനെ (42) ആണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സ്പെഷ്യൽ ഡിസ്ട്രിക്ട് ജഡ്ജ് റ്റി.ഡി. ബൈജു ആണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിതാവസാനം വരെ ആയിരിക്കുമെന്നും വിധിയിൽ പറയുന്നു. 2016 ജനുവരിയിലാണ് സംഭവം. ആര്യങ്കാവിലെ എസ്റ്റേറ്റിൽ മാതാവിനോടൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെ ഇവർക്കൊപ്പം താമസിച്ചിരുന്ന പ്രതി പീഡിപ്പിക്കുകയായിരുന്നു. എസ്റ്റേറ്റിൽവച്ച് പല ദിവസങ്ങളിലും പല സമയങ്ങളിലുമാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പോക്സോ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം നാല് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴത്തുക ഒടുക്കാത്ത പക്ഷം എട്ട് മാസം കഠിന തടവും അനുഭവിക്കണം. പിഴ ഒടുക്കിയാൽ ഈ തുക അതിജീവിതക്ക് നൽകാനും വിധിയിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി അതിജീവിതക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിയിൽ പറയുന്നു. പ്രതിക്കെതിരെ മറ്റ് ജില്ലകളിൽ സമാനമായ പോക്സോ കേസുകളും മലപ്പുറം ജില്ലയിലെ കാളികാവ് പൊലീസ് സ്റ്റേഷനിൽ കൊലപാതക കേസും നിലവിലുണ്ട്. പീഡനത്തിൽ തെന്മല എസ്.ഐ വി.എസ്. പ്രവീൺ ആണ് കേസ് രജിസ്റ്റർ ചെയ്ത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.
Kerala
ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. സോളദേവനഹള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Kerala
സ്‌കൂള്‍ തുറക്കുംമുമ്പ് യൂണിഫോം കൈയില്‍; 79.01 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുംമുമ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ ക്രമത്തില്‍ 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതി, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എന്നിങ്ങനെ രണ്ടു ഘടകങ്ങളായാണ് യൂണിഫോം വിതരണം. എല്‍.പി, യു.പി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍.പി സ്‌കൂളുകളിലും കൈത്തറി വകുപ്പുവഴി കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച പകല്‍ 11.30ന് കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്നും മന്ത്രി അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്