Kerala
741 കിലോമീറ്റര്‍ ഒറ്റപ്പാതയില്‍ പാളം നവീകരിച്ചു; കൊങ്കണിൽ വേഗം കൂടി; കേരളത്തിൽ വളവുകൾ തടസ്സം
കണ്ണൂർ: കൊങ്കണിലെ 741 കിലോമീറ്റർ ഒറ്റപ്പാതയിൽ പാളം നവീകരിച്ചതിനെത്തുടർന്ന് തീവണ്ടികൾ 120 കി.മീ. വേഗത്തിൽ ഓടും. കേരളത്തിൽ റെയിൽപ്പാളത്തിലെ വളവാണ് തടസ്സം. പാളങ്ങൾ ബലപ്പെടുത്തി, വളവുകൾ നിവർത്തുന്ന പ്രവൃത്തി ഇവിടെ ഇഴയുകയാണ്. മംഗളൂരു-ഷൊർണൂർ സെക്ഷനിൽ 110 കി.മീ. വേഗമുണ്ട്. ഷൊർണൂർ-എറണാകുളം സെക്ഷനിലെത്തുമ്പോൾ വന്ദേഭാരതിനടക്കം 80 കി.മീ. വേഗതയേ ഉള്ളൂ. എറണാകുളം-കായംകുളം-തിരുവനന്തപുരം റൂട്ടിൽ 110-ൽ ഓടിക്കാം. എന്നാൽ എറണാകുളം-കോട്ടയം-തിരുവനന്തപുരം റൂട്ടിൽ 80-90 കിലോമീറ്ററേ പറ്റൂ.
ഷൊർണൂർ-മംഗളൂരു സെക്ഷനിലെ 307 കിലോമീറ്ററിൽ വേഗം 110 കി.മിറ്ററിൽനിന്ന് 130 കി.മീ. ആക്കി ഉയർത്തുന്ന പ്രവൃത്തി ഇതുവരെ തുടങ്ങിയിട്ടില്ല. 288 വളവുകളാണ് നിവർത്തേണ്ടത്. ടെൻഡർ 2023 ജൂലായിലാണ് വിളിച്ചത്. എന്നാൽ പണി ഒന്നുമായില്ല. 12 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനായിരുന്നു നിർദേശം. കൊടും വളവുകളുടെ വൃത്തദൈർഘ്യം വർധിപ്പിച്ചും സ്ഥലമേറ്റെടുക്കാതെയുമാണ് പ്രവൃത്തി നടത്തുന്നത്.
തിരുവനന്തപുരം-ഷൊർണൂർ പാതയിൽ 76 ചെറിയ വളവുകളാണ് നിവർത്തുന്നത്. 2023 ഒക്ടോബറിൽ ടെൻഡർ വിളിച്ചു. തിരുവനന്തപുരം-കായംകുളം (22), എറണാകുളം-ആലപ്പുഴ-കായംകുളം (10), എറണാകുളം-കോട്ടയം-കായംകുളം (22) ഷൊർണൂർ-എറണാകുളം (22) സെഷനുകളിലായി 40 സെന്റീമീറ്റർ മുതൽ ഒരുമീറ്റർ വരെ നീളത്തിലുള്ള വളവുകളാണ് നിവർത്തേണ്ടത്. തീവണ്ടികളുടെ ഓട്ടം ക്രമീകരിച്ചുള്ള ‘സമയ ഇടനാഴി’ (കോറിഡോർ ബ്ലോക്ക്്) യിലാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്. എന്നാൽ പല സെക്ഷനിലും ഇതിന് സമയം കുറവാണ്.
കൊങ്കണിൽ കുതിക്കും
നേത്രാവതി, മംഗള എക്സ്‌പ്രസുകൾ ഉൾപ്പെടെ എൽ.എച്ച്.ബി. കോച്ചുകളിൽ ഓടുന്ന 45 വണ്ടികളുടെ വേഗമാണ് കൊങ്കൺപാതയിൽ വർധിപ്പിച്ചത്. ഇതിൽ ഭൂരിഭാഗവും കേരളത്തിലൂടെ ഓടുന്ന വണ്ടികളാണ്. പരമ്പരാഗത കോച്ചുകൾക്ക് വേഗം 110-ൽ കൂട്ടാനാകില്ല. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. നവംബർ ഒന്നുമുതൽ ജൂൺ 10 വരെ 100-110 കിലോമീറ്ററിലോടും. ഇതാണ് വർധിപ്പിച്ചത്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്