Connect with us

Kerala

മറവിരോഗം അനുഭവിക്കുന്ന വയോജനങ്ങൾക്ക് സഹായമാകേണ്ട‘ഓർമ്മത്തോണി പദ്ധതി’ പ്രതിസന്ധിയിൽ

Published

on

Share our post

സാമൂഹികനീതിവകുപ്പിന്റെ കീഴിലുള്ള പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ നിയന്ത്രണം വയോജനങ്ങൾക്കായുള്ള ‘ഓർമ്മത്തോണി’പോലുള്ള പദ്ധതികളെയും പ്രതിസന്ധിയിലാക്കി. മറവിരോഗം കണ്ടെത്തി അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വർഷമാദ്യം ഓർമ്മത്തോണി പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച കൈപ്പുസ്തകവും പുറത്തിറക്കിയിരുന്നു. എന്നാൽ, നിലവിൽ പദ്ധതിയുടെ പ്രവർത്തനത്തിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല. ഡിമെൻഷ്യ അല്ലെങ്കിൽ അൽഷിമേഴ്‌സ്‌രോഗീസൗഹൃദ കേരളം സൃഷ്ടിക്കുകയെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതി മുട്ടിലിഴയുകയാണ്.

അറുപതുവയസ്സിന് മുകളിലുള്ളവരുടെ വീടുകളിലെത്തി അൾഷിമേഴ്‌സിന്റെയോ ഡിമെൻഷ്യയുടെയോ ലക്ഷണങ്ങൾ കണ്ടെത്തുന്നതാണ് പദ്ധതി. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവർക്ക് പരിചരണത്തിലൂടെ രോഗതീവ്രത കുറയ്ക്കാനും ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനുമുള്ള സഹായം ലഭ്യമാക്കും. ഹെൽപ്പ്‌ലൈൻ, വെബ്‌സൈറ്റ്, കെയർ സെന്റർ, ഓർമ്മ ക്ലിനിക് എന്നിവയിലൂടെയാണ് പരിചരണം നൽകുക. രോഗം സ്ഥിരീകരിക്കുന്നവരെ ജില്ലാ മാനസികാരോഗ്യപദ്ധതിയിലേക്കും തൊട്ടടുത്ത ആശുപത്രിയിലേക്കും റഫർ ചെയ്യും. മരുന്നുകൾ വയോമിത്രം പദ്ധതിയിലൂടെ ലഭ്യമാക്കും. വയോജനങ്ങൾക്ക് കൈത്താങ്ങാവുമായിരുന്ന പദ്ധതിയാണ് എങ്ങുമെത്താതെ നിശ്ചലമാവുന്നത്.

വീടുകയറിയുള്ള വിവരശേഖരണത്തിനായി കേരള ആരോഗ്യസർവകലാശാല തയ്യാറാക്കിയ ചോദ്യാവലിയും പരിശോധനകളുമാണ് നടത്തുക. സംസ്ഥാന സാമൂഹികസുരക്ഷാമിഷന്റെ സഹകരണത്തോടെയാണ് ഇത്‌ നടപ്പാക്കുന്നത്. ഈ വർഷത്തെ പ്രവർത്തനത്തിനായി 92 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കുതന്നെ ഇതിന്റെ വലിയൊരുഭാഗം ചെലവായി. ഡിമെൻഷ്യാബാധിതർക്കായി ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ പകൽവീടുകൾ ആരംഭിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!