Local News
പൊറോറയിലെ വാറ്റ് കേന്ദ്രം പെരേരയും സംഘവും തകർത്തു

മട്ടന്നൂർ: പൊറോറ റോഡിൽ കവളയോട് മഹാഗണിക്കാട്ടിൽ നടത്തി വന്ന വാറ്റ് കേന്ദ്രം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലോതർ.എൽ. പെരേരയുടെ നേതൃത്വത്തിൽ തകർത്തു . 60 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും നശിപ്പിച്ചു. വാറ്റ് കേന്ദ്രം നടത്തിയവരെ കണ്ടെത്താനായിട്ടില്ല. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ. ഉത്തമൻ , കെ. ആനന്ദകൃഷ്ണൻ, പ്രിവന്റ്റ്റീവ് ഓഫീസർ പി.വി.സുലൈമാൻ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വി. എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി. വി. റിജുൻ , കെ. രാഗിൽ , ജി. ദൃശ്യ തുടങ്ങിയവരും പങ്കെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും കർശന നടപടി ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.
PERAVOOR
തേങ്ങ വില കുതിക്കുന്നു; ഫലമില്ലാതെ കർഷകർ


പേരാവൂർ: തേങ്ങ വിലകുതിക്കുന്നു, പക്ഷേ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. തേങ്ങയുടെ വില റെക്കോഡ് തുകയിലാണിപ്പോൾ. എന്നാൽ, തേങ്ങ കിട്ടാനിെല്ലന്ന് വ്യാപാരികൾ. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപവരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെ 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. പിന്നീട് 47ലും എത്തി.പിന്നീട് വില 40ലേക്ക് താഴ്ന്നിരുന്നു. തേങ്ങ കിട്ടാനില്ലാതായതോടെ റെക്കോഡ് തുകയിലേക്ക് ഉയരുകയാണ് ഉണ്ടായത്. കൊപ്രക്കും, കോട്ടത്തേങ്ങക്കും ഉൾപ്പെടെ വില വർധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ വിലയും സമാന്തരമായി വർധിച്ചിട്ടുണ്ട്. 285 മുതൽ 320 വരെയാണ് വില. നിലവിലെ വില ഇനിയും വർധിക്കുമെന്നും തേങ്ങ കിട്ടാനില്ലാത്ത അവസ്ഥയാണ് ഇപ്പോഴെന്നും വ്യാപാരികൾ പറയുന്നു. പച്ചത്തേങ്ങയാണെങ്കിൽ ഒട്ടുംതന്നെ കിട്ടാനില്ല. ഇത്തവണ പച്ചത്തേങ്ങയുടെ ലഭ്യത ഗണ്യമായ തോതിൽ കുറഞ്ഞതിനാൽ വില ഇനിയും വർധിക്കും. തേങ്ങയുടെ വിലയിടിവ് കർഷകരെ വൻതോതിൽ പിന്നോട്ട് വലിച്ചിരുന്നു.
IRITTY
അറ്റകുറ്റപ്പണികൾ നിർത്തി ; ദുരിതപാതയായി മാക്കൂട്ടം ചുരം പാത


ഇരിട്ടി: തലശ്ശേരി – മൈസൂർ അന്തർസംസ്ഥാന പാതയുടെ ഭാഗവും കർണ്ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാത യാത്രക്കാർക്ക് ദുരിത പാതയായി മാറി. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഓടിക്കാൻ വയ്യാത്തവിധം അതീവ ദുർഘടാവസ്ഥയിലായി. ആറുമാസം മുൻമ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയിൽ നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് യാത്രക്കാർ.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകർന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന് മുൻമ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകർച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുൻപ് റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുയും പ്രവർത്തി ഉദ്‌ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരൻ പണി നിർത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാല വർഷം വീണ്ടും മുന്നിലെത്തി നിൽക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കിൽ റോഡിൽ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക.
രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്. വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുൻമ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.പാടേ തകർന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്കരമായതോടെ ഗതാഗതം പാടെ നിർത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വർഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡിൽ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾപോലും റോഡിൽ നടന്നിട്ടില്ല. പരാതികൾ ഉയരുമ്പോൾ വലിയ കുഴികൾ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്. അന്തർ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാന വർധനവും ഈ പാതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വലിയ കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണ വേലികളും പൂർണ്ണമായും തകർന്നു. ഏറെയും മലയാളികൾ കടന്നു പോകുന്ന റോഡിൽ വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇരു വശങ്ങളിലേക്കും പോകാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
PERAVOOR
മതസൗഹാർദ്ദ വേദിയായി കൊളവംചാൽ അബൂ ഖാലിദ് പള്ളിയിൽ നോമ്പുതുറ


പേരാവൂർ: കൊളവം ചാൽ അബൂ ഖാലിദ് മസ്ജിദിൽ ഞായറാഴ്ച നടന്ന നോമ്പുതുറ മത്സൗഹാർദ്ദ വേദിയായി. നോമ്പുതുറക്ക് വിശിഷ്ടാതിഥികളായെത്തിയത് പുതുശേരി കാളിക്കുണ്ട് മുത്തപ്പൻ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായിരുന്നു. നോമ്പുതുറക്കുള്ള വിഭവങ്ങൾ ഏർപ്പെടുത്തിയത് മസ്ജിദിന്റെ സമീപവാസിയായ എം.രജീഷും. രജീഷിന്റെ അച്ഛൻ പടിക്കൽ ബാബുവിന്റെ സ്മരണാർഥമാണ് നോമ്പുതുറ വിഭവങ്ങൾ പള്ളിയിലേക്ക് നല്കിയത്.
മഹല്ല് പ്രസിഡന്റ് യു.വി.റഹീം , വി.കെ.റഫീഖ് , കെ.റഹീം , അരിപ്പയിൽ മജീദ് തുടങ്ങിയവർ ക്ഷേത്രഭാരവാഹികളെ സ്വീകരിച്ചു. ഖത്തീബ്റാഷിദ് ദാരിമി ഇഫ്ത്താർ സന്ദേശം നല്കി. ക്ഷേത്ര ഭാരവാഹികളായകെ.എ.രജീഷ്, കെ.കരുണൻ, വി.ഷിജു , എം.രജീഷ് തുടങ്ങിയവർ സംസാരിച്ചു.
പുതുശേരി കാളിക്കുണ്ട് ക്ഷേത്രത്തിലെ തിറയുത്സവ നാളിൽ ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര പുറപ്പെടുന്നത് അബൂ ഖാലിദ് മസ്ജിദ് അങ്കണത്തിൽ നിന്നാണ് . മസ്ജിദ് ഭാരവാഹികൾ ആശംസകൾ നേർന്ന ശേഷമാണ് ഘോഷയാത്ര പുറപ്പെടുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്