Connect with us

Kannur

കലക്ടറേറ്റില്‍ സൗജന്യ നിയമ സഹായ ക്ലിനിക്ക്

Published

on

Share our post

കണ്ണൂർ:കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കലക്ടറേറ്റിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ് ക്ലിനിക്കിന്റെയും ലീഗൽ സർവീസസ് ദിനാചരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയാതെയുള്ളവർ, സ്ത്രീകളും കുട്ടികളും, പട്ടികജാതി പട്ടികവർ​ഗ വിഭാഗത്തിൽപ്പെട്ടവർ, മനുഷ്യക്കടത്ത് /മനുഷ്യക്കച്ചവടത്തിന് ഇരയായിട്ടുള്ളവർ, ഭിന്നശേഷിക്കാർ, പ്രകൃതി ദുരന്തങ്ങൾക്കോ വ്യവസായ ദുരന്തത്തിനോ ജാതിപരമോ മറ്റോ ആയ അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ളവർ, വ്യാവസായിക തൊഴിലാളികൾ, ജയിലുകളിലോ ബാലനീതി മന്ദിരത്തിലോ സംരക്ഷണ മന്ദിരത്തിലോ മാനസികാരോഗ്യ കേന്ദ്രത്തിലോ കസ്റ്റഡിയിലുള്ളവർ എന്നിവർക്ക് സൗജന്യ നിയമസഹായംലഭിക്കും. നിയമസഹായം ആവശ്യമുള്ളവർ ജില്ലാ നിയമസേവന അതോറിറ്റി, താലൂക്ക് നിയമ സേവന കമ്മിറ്റി, നിയമ സഹായ ക്ലിനിക് എന്നിവയെ സമീപിക്കണം. കൂടാതെ സംസ്ഥാന നിയമന സേവന അതോറിറ്റിയുടെ സങ്കേതം നിയമസഹായ ക്ലിനിക്കിനെയോ ജില്ലയിലെ ലീഗ് എയ്ഡ് ഡിഫൻസ് കൗൺസെൽ സിസ്റ്റത്തെയോ സമീപിക്കാം. ഹെൽപ്പ് ലൈൻ : 98467 00100,15100.
കലക്ടർ അരുൺ കെ വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി. ജില്ലാ ജഡ്ജ് ആർ എൽ ബൈജു അധ്യക്ഷനായി. അസി. കലക്ടർ ഗ്രന്ഥേ സായികൃഷ്ണ, റൂറൽ എസ്പി അനൂജ് പലിവാൾ, അഡീ. എസ്‌പി കെ വി വേണുഗോപാലൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ സഹദേവൻ, ജില്ലാ ലോ ഓഫീസർ എ എ രാജ്, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് സെക്രട്ടറി തുഷാര മോഹൻ, കണ്ണൂർ ലീഗൽ സർവീസസ് സെക്രട്ടറി ലെസി കെ പയസ് എന്നിവർ പങ്കെടുത്തു. ലീഗൽ സർവീസസ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ജഡ്ജ് ആർ എൽ ബൈജു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് സൗജന്യ നിയമസഹായ സേവനങ്ങളെക്കുറിച്ച് വിഷയമവതരിപ്പിച്ചു. അഡ്വ. ജ്യോതി ജഗദീഷ് മീഡിയേറ്ററായി.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!