Connect with us

Kerala

നീല കാർബൺ സംരക്ഷണത്തിനുവേണം കണ്ടൽക്കവചം, പദ്ധതി നടത്തിപ്പിന് കാർബൺ ഫണ്ട്

Published

on

Share our post

ആലപ്പുഴ: കുട്ടനാടും വേമ്പനാട്ടു കായലും ഉൾപ്പെടെയുള്ള തണ്ണീർത്തടമേഖലയെ നീല കാർബണിന്റെ ഖനിയാക്കുന്നത് വൻതോതിലെ എക്കൽ നിക്ഷേപം. ദശലക്ഷക്കണക്കിനു ടൺ എക്കലാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്. വേമ്പനാട്ടു കായലിൽ മാത്രം പ്രതിവർഷം മൂന്നുലക്ഷം ടൺ എക്കൽ അടിയുന്നു. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒന്നു മുതൽ 26 വരെ ടൺ എക്കലാണ് വർഷം ഒരോ ഹെക്ടറിലും വന്നടിയുന്നത്.

ഈ കാർബൺ നിക്ഷേപത്തെ പണമാക്കിമാറ്റാൻ കണ്ടൽക്കവചം ഉൾപ്പെടെയുള്ള പദ്ധതികളുണ്ടെന്ന് അന്തർദേശീയ കായൽക്കൃഷി ഗവേഷണ-പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. ഇതിനുള്ള 100 കോടിയുടെ രൂപരേഖയാണ് കൃഷിവകുപ്പ് മുഖേന കേന്ദ്ര സർക്കാരിനു സമർപ്പിച്ചത്. കാർബൺ സംഭരണശേഷി ഏറെയുള്ളവയാണ് കണ്ടലുകൾ.

ഇവിടത്തെ എക്കലിന്റെ കാർബൺ മൂല്യം അളവറ്റതാണ്. പ്രദേശത്തെ കാർബണിന്റെ അളവ് ശാസ്ത്രീയമായി കണക്കാക്കണം. ഈ കാർബൺ സംരക്ഷണ പദ്ധതിയിലേക്ക് കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധി (സി.എസ്.ആർ. ഫണ്ട്) ഉപയോഗിക്കാനാകും. ഓരോ വ്യവസായശാലയും എത്ര യൂണിറ്റ് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നുവെന്നതു നിർണയിക്കണം.അവയുടെ സാമൂഹിക പ്രതിബദ്ധതാ നിധിയെ കാർബൺ ഫണ്ടാക്കി മാറ്റാനാകും. ഇതിനായി കാർബൺ ബജറ്റിങ് ആവശ്യമാണെന്നും ഡോ. പദ്മകുമാർ പറഞ്ഞു.

പദ്ധതി ഇങ്ങനെ

കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ ഏക്കലിനെ കട്ടകളാക്കി(കാര്‍ബണ്‍ ബ്ലോക്ക്) മാറ്റണം. എക്കല്‍ ഡ്രഡ്ജ് ചെയ്യുകയല്ല കുത്തിയെടുക്കകുകയാണ് വേണ്ടത്. പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിച്ചുവേണം ഇത് ചെയ്യാന്‍. കായലിന്റെ ഇരുകരകളിലും ഈ എക്കല്‍ കട്ടകളുപയോഗിച്ച് മൂന്ന് മീറ്റര്‍ വീതിയില്‍ തിട്ടകളൊരുക്കി കണ്ടല്‍ചെടി നടണം.

വേമ്പനാട്ടുകായലില്‍ പുന്നമടമുതല്‍ അരുക്കുറ്റി വരെയും കുപ്പപ്പുറം മുതല്ഡ പൂത്തോട്ട വരെയും കായല്‍ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിലും കണ്ടല്‍വനമൊരുക്കും. 10 വര്‍ഷം കൊണ്ട് കണ്ടല്‍ ഇടതിങ്ങി വളരും. ഇവയ്ക്ക് നീല കാര്‍ബണ്‍ സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കാനാകും

പ്രയോജനം

കാലവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാം
പ്രദേശത്തിനു ജൈവകവചമൊരുക്കാം
കടല്‍നിരപ്പുയരുന്നതു മൂലമുള്ള പ്രയാസം ഒഴിവാക്കാം
മത്സ്യോത്പാദനം കൂട്ടാം
കൂടുന്ന പച്ചപ്പ് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കും
കണ്ടല്‍ നടലും സംരക്ഷണവും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താം


Share our post

Kerala

തൃശൂരില്‍ ചോരക്കളി; ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍, പ്രതികളെ പിടികൂടി പൊലീസ്

Published

on

Share our post

തൃശൂർ: തൃശൂരില്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നടന്നത് മൂന്നു കൊലകള്‍. വടക്കാഞ്ചേരി പൊലീസ് കോട്ടേഴ്സിന് സമീപം യുവാക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കുത്തേറ്റാണ് നാൽപ്പത്തിയഞ്ചുകാരന്‍ മരിച്ചത്. വാഴക്കോടാണ് തര്‍ക്കത്തിനിടെ യാത്രക്കാര്‍ തള്ളിയിട്ട ജ്യൂസു കടയുടമ മരിച്ചത്. പൊന്നൂക്കരയില്‍ മദ്യലഹരിയില്‍ സുഹൃത്തിന്‍റെ തല ഭിത്തിയിടിച്ചാണ് കൊലപ്പെടുത്തിയത്. പൊന്നൂക്കരയിലെയും വടക്കാഞ്ചേരിയിലെയും പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു ആദ്യ സംഭവം നടന്നത്. ഉത്രാളിക്കാവ് പൂരം കൂടിയ ശേഷം ആക്ട്സ് പ്രവര്‍ത്തകനായിരുന്ന സേവ്യറും സുഹൃത്ത് അനീഷും പൊലീസ് ക്വാട്ടേഴ്സിന് സമീപത്തെ വിഷ്ണുവിന്‍റെ വീട്ടിലേക്കെത്തുകയായിരുന്നു. ഇരു കൂട്ടരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. വിഷ്ണുവിനെ വിളിച്ചിറക്കി സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ വിഷ്ണു കൈയ്യിലൊളിപ്പിച്ചുവച്ച കത്തി ഉപയോഗിച്ച് സേവ്യറിനെയും അനീഷിനെയും കുത്തി. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും സേവ്യര്‍ പുലര്‍ച്ചെയോടെ മരിച്ചു. പ്രതി വിഷ്ണുവിനെ പിന്നീട് വടക്കാഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

വാഴക്കോട്ടെ ജ്യൂസുകടയില്‍ കാറിലെത്തിയ നാലംഗ സംഘം കാർ പാര്‍ക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് കടയുടമ അബ്ദുള്‍ അസീസുമായി തര്‍ക്കമുണ്ടായത്. ഭീഷണി മുഴക്കിയശേഷം പോയ നാലംഗ സംഘം രാത്രി പതിനൊന്ന് മണിയോടെ തിരിച്ചെത്തി കടയുടമയെ ആക്രമിക്കുകയായിരുന്നു. യുവാക്കള്‍ പിടിച്ചു തള്ളിയതോടെ കടയുടമ കുഴഞ്ഞു വീഴുകയായിരുന്നു. ഇതോടെ നാലുപേരും കാറില്‍ കയറി രക്ഷപ്പെട്ടു. ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അബ്ദുള്‍ അസീസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം തടരുകയാണെന്നും കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പൊന്നൂക്കരയിലെ സുകുമാരന്‍റെ വീട്ടില്‍ മദ്യപാനത്തിനിടെയാണ് കൊലപാതകം നടന്നത്. സുകുമാരന്‍റെ സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട സുധീഷും പ്രതിയായ വിഷ്ണുവും. മദ്യപിച്ചിരിക്കുന്നതിനിടെ പതിനഞ്ചു കൊല്ലം മുമ്പ് സുധീഷിന്‍റെ സഹോദരിയെ വിഷ്ണു കളിയാക്കിയത് ഓര്‍മ്മവന്നു. സുധീഷിത് ചോദിച്ചതോടെ തര്‍ക്കമായി. തടര്‍ന്നായിരുന്നു വിഷ്ണു സുധീഷിന്‍റെ തല ഭിത്തിയിലടിച്ച് പരിക്കേല്‍പ്പിച്ചത്. ബ്ലേഡ് കൊണ്ട് മുതുകിലും പരിക്കേല്‍പ്പിച്ചു. സുകുമാരനാണ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ സുധീഷ് മരിച്ചു. വിഷ്ണുവിനെ സംഭവ സ്ഥലത്തുവച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.


Share our post
Continue Reading

Kerala

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

Published

on

Share our post

കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.

2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.


Share our post
Continue Reading

Kerala

കുപ്പിയുടെ കാര്യത്തില്‍ കടുപ്പിച്ച്‌ കേന്ദ്രം,ഏപ്രില്‍ ഒന്ന് മുതൽ പുനരുപയോഗിക്കാവുന്ന കുപ്പികള്‍ നിര്‍ബന്ധം

Published

on

Share our post

വരുന്ന ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികള്‍.കൊക്കക്കോള, പെപ്സി, എന്നിവ ഉള്‍പ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. റീസൈക്കിള്‍ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉല്‍പ്പന്നങ്ങള്‍ക്ക് ഉയർന്ന ഡിമാൻഡ് നില്‍ക്കുന്ന വേനല്‍ക്കാലത്ത് ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമമ്പകള്‍ക്കുള്ളത്.


Share our post
Continue Reading

Trending

error: Content is protected !!