Connect with us

Kannur

കല്യാണിക്ക്‌ 95ലും ഇ.എസ്.എൽ.സിയുടെ പത്രാസ്‌

Published

on

Share our post

പാനൂർ:‘അന്ന് പഠിപ്പ് എന്നൊക്കെ പറയുന്നത് ആരും കാര്യത്തിലെടുത്തിരുന്നില്ല. അമ്മയുടെ നിസ്സഹകരണം കാര്യമാക്കാതെ അച്ഛൻ നൽകിയ പ്രോത്സാഹനമാണ് ഇ.എസ്.എൽ.സി വരെയെത്തിച്ചത്. ക്ലാസിലെ 24 പേർ പരീക്ഷ എഴുതിയതിൽ ഞാനും മാധവിയും പത്മാവതിയും ജയിച്ചു’. –-തൊണ്ണൂറ്റിയഞ്ച്‌ കഴിഞ്ഞിട്ടും ഓർമകൾക്ക് കോട്ടം തട്ടാതെ മൊകേരി കൂരാറയിൽ കുനിയിൽ മാമൻസിൽ കെ.പി കല്യാണി വിശദീകരിക്കുമ്പോൾ പഴയ സ്‌കൂൾ കുട്ടിയുടെ ആവേശം. പാനൂർ പച്ചാറത്ത് സ്‌കൂളിലായിരുന്നു പഠനം. അതിന്റെ മികവിൽ ഇന്നും മലയാളത്തിലും ഇംഗ്ലീഷിലും തെറ്റില്ലാതെ എഴുതാൻ കഴിയും. ഭർത്താവ് കുഞ്ഞമ്പു മരിച്ചിട്ട് 35 വർഷമായി. പഠിപ്പിക്കും എന്ന് വാഗ്ദാനം നൽകിയായിരുന്നു കുഞ്ഞമ്പുവേട്ടൻ കല്യാണം കഴിച്ചതെന്നും എന്നാൽ കോൺഗ്രസുകാരനായ ഭർത്താവ് പിന്നെ സ്‌കൂളിലയച്ചില്ലെന്നും കല്യാണി ചിരിച്ചുകൊണ്ട്‌ പറയുന്നു. 1940 കാലഘട്ടത്തിൽ മൊകേരി മേഖലയിലെ ചുരുക്കം കമ്യൂണിസ്‌റ്റ്‌ പാർടി പ്രവർത്തകരിൽ ഒരാളായിരുന്നു കല്യാണിയുടെ അച്ഛൻ മാമൻ ഗുരിക്കൾ. അച്ഛന്റെ രാഷ്ട്രീയപാത പിന്തുടരുന്ന കല്യാണിക്ക് എന്നും രാവിലെ ആറോടെ ദേശാഭിമാനി പത്രം കിട്ടണം.
തൊണ്ണൂറ്റിയഞ്ചിലും കണ്ണടയില്ലാതെ അരിച്ചുപെറുക്കിയുള്ള വായന. നേതാക്കളോടടക്കം രാഷ്ട്രീയം ചർച്ചചെയ്യും. പത്രവായനയ്ക്കുശേഷം പറമ്പിലേക്കിറങ്ങുന്ന കല്യാണി കൃഷിയിൽ മുഴുകും. പാർടി നിർദേശിക്കുന്ന സ്ഥാനാർഥിക്കല്ലാതെ വോട്ട്‌ ചെയ്തിട്ടില്ലെന്നും ഓപ്പൺ വോട്ട് ചെയ്യാൻ സാഹചര്യമുണ്ടായില്ലെന്നും കല്യാണി പറഞ്ഞു. നടക്കാനും പടവുകൾ കയറാനും അമ്മയ്ക്ക് പരസഹായം ആവശ്യമില്ലെന്നും മകൻ പുരുഷോത്തമൻ പറഞ്ഞു.


Share our post

Breaking News

കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

Published

on

Share our post

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ. 


Share our post
Continue Reading

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!