Connect with us

Kerala

തമിഴ്‌നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്‌

Published

on

Share our post

കൊല്ലം: തമിഴ്നാട്ടിൽ സൗജന്യമായി വിതരണംചെയ്യുന്ന ടൺകണക്കിന് റേഷനരി കേരളത്തിലേക്ക് കടത്തുന്നു. കൃത്യമായ വിവരങ്ങൾ സഹിതം പൊതുവിതരണ ഉപഭോക്ത‍ൃകാര്യ കമ്മിഷണർക്കു ലഭിച്ച പരാതിപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച്‌ നടത്തിയ പരിശോധനയിൽ അരിക്കടത്ത് മാഫിയയെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏജന്റുമാർ, അരി മുതലാളിമാർ, മില്ലുടമകൾ എന്നിവരടങ്ങുന്ന വലിയ ശൃംഖലയാണ് തട്ടിപ്പിനു പിന്നിൽ. സമാനമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അമരവിള ചെക്‌പോസ്റ്റിൽ തമിഴ്നാട് അധികൃതർ 22.5 ടൺ അരി പിടികൂടി. അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 24 പേർ പിടിയിലായി. കേരളത്തിലെ മില്ലുടമയടക്കം അഞ്ചുപേർ ഒളിവിലാണെന്നാണ് അറിയുന്നത്.

സംഭരണകേന്ദ്രങ്ങളിൽനിന്ന് മുതലാളിമാർ കാട്ടാക്കട, പെരുമ്പാവൂർ ഭാഗങ്ങളിലെ മില്ലുകളിലെത്തിക്കുന്ന റേഷനരി തവിടും തവിടെണ്ണയും ചേർത്ത് പോളിഷ് ചെയ്ത് വിവിധ ബ്രാൻഡുകളാക്കി മാറ്റുന്നെന്നാണ്‌ വിവരം. അരിക്കടത്ത് മാഫിയയ്ക്ക് കേരളത്തോടു ചേർന്ന് തമിഴ് ഗ്രാമങ്ങളിൽ നൂറുകണക്കിന് ഏജന്റുമാരാണുള്ളത്. കിലോഗ്രാമിന് എട്ടുമുതൽ 12 രൂപവരെ നൽകി ഇവരാണ് വീടുകളിൽനിന്ന് സൗജന്യ റേഷനരി ശേഖരിക്കുന്നത്. ഇത് ചെക്‌പോസ്റ്റുകൾ വഴി പുലർച്ചെയും അർധരാത്രി കഴിഞ്ഞും സംഭരണകേന്ദ്രങ്ങളിൽ എത്തിക്കും. 50 കിലോഗ്രാം ചാക്കുകളിലാക്കി ഇവിടെനിന്ന് മില്ലുകളിലേക്ക് കൊണ്ടുപോകുകയാണ്.

ആര്യങ്കാവിലെ അരിസംഭരണ കേന്ദ്രങ്ങളെപ്പറ്റിയുള്ള പരാതി അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം പലതവണ പ്രദേശത്ത് നിരീക്ഷണം നടത്തി. വാഹനങ്ങളിൽ എത്തിക്കുന്നതിനു പുറമേ തീവണ്ടിയിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലെത്തി സമീപത്തുള്ള സംഭരണകേന്ദ്രത്തിൽ നേരിട്ട് അരി വിൽക്കാനെത്തുന്നവരെയും കണ്ടു. പുളിയറ, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽനിന്നുള്ള വയോധികരാണ് ഇങ്ങനെ 25-30 കിലോഗ്രാം അരി തീവണ്ടിയിൽ കൊണ്ടുവന്ന് വിൽക്കുന്നത്. ഏജന്റിന് നൽകിയാൽ ഒരു കിലോഗ്രാം അരിക്ക് 10 രൂപ കിട്ടുന്ന സ്ഥാനത്ത് സംഭരണകേന്ദ്രത്തിൽ എത്തിച്ചാൽ 22 മുതൽ 25 രൂപവരെ ലഭിക്കുമെന്നതാണ് ആകർഷണം. പാലക്കാട്, ഇടുക്കി ജില്ലാ അതിർത്തികളിലൂടെയും വൻതോതിൽ തമിഴ്‌നാട് അരി കേരളത്തിലെത്തുന്നുണ്ടെന്ന് പൊതുവിതരണവകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നു. ദക്ഷിണമേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!