Kerala
തമിഴ്നാട്ടില്‍ നിന്ന് സൗജന്യറേഷനരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തും; ഇവിടെയെത്തിയാല്‍ ബ്രാന്‍ഡഡ്

കൊല്ലം: തമിഴ്നാട്ടിൽ സൗജന്യമായി വിതരണംചെയ്യുന്ന ടൺകണക്കിന് റേഷനരി കേരളത്തിലേക്ക് കടത്തുന്നു. കൃത്യമായ വിവരങ്ങൾ സഹിതം പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർക്കു ലഭിച്ച പരാതിപ്രകാരം പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിൽ അരിക്കടത്ത് മാഫിയയെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏജന്റുമാർ, അരി മുതലാളിമാർ, മില്ലുടമകൾ എന്നിവരടങ്ങുന്ന വലിയ ശൃംഖലയാണ് തട്ടിപ്പിനു പിന്നിൽ. സമാനമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം അമരവിള ചെക്പോസ്റ്റിൽ തമിഴ്നാട് അധികൃതർ 22.5 ടൺ അരി പിടികൂടി. അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. 24 പേർ പിടിയിലായി. കേരളത്തിലെ മില്ലുടമയടക്കം അഞ്ചുപേർ ഒളിവിലാണെന്നാണ് അറിയുന്നത്.
സംഭരണകേന്ദ്രങ്ങളിൽനിന്ന് മുതലാളിമാർ കാട്ടാക്കട, പെരുമ്പാവൂർ ഭാഗങ്ങളിലെ മില്ലുകളിലെത്തിക്കുന്ന റേഷനരി തവിടും തവിടെണ്ണയും ചേർത്ത് പോളിഷ് ചെയ്ത് വിവിധ ബ്രാൻഡുകളാക്കി മാറ്റുന്നെന്നാണ് വിവരം. അരിക്കടത്ത് മാഫിയയ്ക്ക് കേരളത്തോടു ചേർന്ന് തമിഴ് ഗ്രാമങ്ങളിൽ നൂറുകണക്കിന് ഏജന്റുമാരാണുള്ളത്. കിലോഗ്രാമിന് എട്ടുമുതൽ 12 രൂപവരെ നൽകി ഇവരാണ് വീടുകളിൽനിന്ന് സൗജന്യ റേഷനരി ശേഖരിക്കുന്നത്. ഇത് ചെക്പോസ്റ്റുകൾ വഴി പുലർച്ചെയും അർധരാത്രി കഴിഞ്ഞും സംഭരണകേന്ദ്രങ്ങളിൽ എത്തിക്കും. 50 കിലോഗ്രാം ചാക്കുകളിലാക്കി ഇവിടെനിന്ന് മില്ലുകളിലേക്ക് കൊണ്ടുപോകുകയാണ്.
ആര്യങ്കാവിലെ അരിസംഭരണ കേന്ദ്രങ്ങളെപ്പറ്റിയുള്ള പരാതി അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക സംഘം പലതവണ പ്രദേശത്ത് നിരീക്ഷണം നടത്തി. വാഹനങ്ങളിൽ എത്തിക്കുന്നതിനു പുറമേ തീവണ്ടിയിൽ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലെത്തി സമീപത്തുള്ള സംഭരണകേന്ദ്രത്തിൽ നേരിട്ട് അരി വിൽക്കാനെത്തുന്നവരെയും കണ്ടു. പുളിയറ, ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിൽനിന്നുള്ള വയോധികരാണ് ഇങ്ങനെ 25-30 കിലോഗ്രാം അരി തീവണ്ടിയിൽ കൊണ്ടുവന്ന് വിൽക്കുന്നത്. ഏജന്റിന് നൽകിയാൽ ഒരു കിലോഗ്രാം അരിക്ക് 10 രൂപ കിട്ടുന്ന സ്ഥാനത്ത് സംഭരണകേന്ദ്രത്തിൽ എത്തിച്ചാൽ 22 മുതൽ 25 രൂപവരെ ലഭിക്കുമെന്നതാണ് ആകർഷണം. പാലക്കാട്, ഇടുക്കി ജില്ലാ അതിർത്തികളിലൂടെയും വൻതോതിൽ തമിഴ്നാട് അരി കേരളത്തിലെത്തുന്നുണ്ടെന്ന് പൊതുവിതരണവകുപ്പ് അധികൃതർ സ്ഥിരീകരിക്കുന്നു. ദക്ഷിണമേഖലാ റേഷനിങ് ഡെപ്യൂട്ടി കൺട്രോളർ സി.വി.മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്.
Kerala
ഇടുക്കി ഡാമിന്റെ ഉള്ളറകൾ തുറന്നുകാട്ടി കെ.എസ്.ഇ.ബി സ്റ്റാൾ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കെഎസ്ഇബി സ്റ്റാൾ. ഇടുക്കി ഡാമിന്റെ ഉൾക്കാഴ്ചകൾ വെർച്വൽ റിയാലിറ്റിയിലൂടെ അടുത്തറിയാനുള്ള അവസരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ഇടുക്കി ആർച്ച് ഡാമിന്റെ മുകൾഭാഗം, സ്പിൽവേ ഷട്ടറുകൾ, ഭൂഗർഭ പവർ ഹൗസ് എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ മേഖലകളിലൂടെ ഒരു യാത്ര നടത്തിയ പ്രതീതിയാണ് കെഎസ്ഇബിയുടെ വി ആർ അനുഭവം സമ്മാനിക്കുന്നത്. ഡാമിന്റെ നിർമാണ വൈദഗ്ധ്യവും പ്രവർത്തന രീതികളും ഈ യാത്രയിൽ കാണാം. വൈദ്യുതി ഉപഭോക്താക്കൾക്ക് അറിവും അവബോധവും പകരുന്ന നിരവധി കാര്യങ്ങൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ബോർഡിന്റെ വിവിധ സേവനങ്ങൾ, പുതിയ പദ്ധതികൾ, ഓൺലൈൻ ബിൽ പേയ്മെന്റ് സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതാഘാതമേൽക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അടിയന്തര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചുള്ള വിവരങ്ങളും അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങളും ചിത്രീകരണങ്ങളും സ്റ്റാളിൽ കാണാം. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള കെഎസ്ഇബിയുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പ്രധാനപ്പെട്ട ഫോൺ നമ്പറുകളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖപ്പെടുത്താനായി ഒരു പ്രത്യേക ഡയറിയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ സ്വീകരിച്ച് സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നത്.
Kerala
യു.ജി.സി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യു.ജി.സി നെറ്റ് ജൂൺ 2025 സെഷന് അപേക്ഷിക്കാനുള്ള സമയം മേയ് 12-ന് രാത്രി 11.59 വരെ നീട്ടി. ugcnet.nta.ac.in ൽ കയറി അപേക്ഷ നൽകുന്ന തിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 13-ന് രാത്രി 11.59 വരെയാണ്. ഫീസ് 13-ന് രാത്രി 11.59 വരെ അടയ്ക്കാം. 14 മുതൽ 15-ന് രാത്രി 11.59 വരെ ഓൺലൈൻ അപേക്ഷയിൽ തിരുത്തൽ വരുത്താം. സഹായങ്ങൾക്ക്: 011-40759000/01169227700. വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ജൂൺ 21 മുതൽ 30 വരെയാണ് യുജിസി നെറ്റ് പരീക്ഷ.
Kerala
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പല്ലന കെ വി ജെട്ടി കിഴക്കേക്കര മനോജ് ഭവനത്തിൽ മനോജ് സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ആര്യ നന്ദ. സഹോദരി ഗൗരി നന്ദ. മൃതദേഹം ഹരിപ്പാട് ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്