Kerala
8500-ലധികം താളിയോലകളുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

300 വര്‍ഷം പഴക്കമുള്ള താളിയോലകള്‍! കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുര കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍തേഞ്ഞിപ്പലം: തിപ്പലിയും കുരുമുളകും ഏലവുമടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കിഴിയുപയോഗിച്ച് മരപ്പെട്ടികളിലും മച്ചിലുമൊക്കെയായി സൂക്ഷിച്ചിരുന്ന കുടപ്പനയോലയിലെഴുതിയ പഴമയുടെ വിജ്ഞാനങ്ങളെ ശേഖരിച്ച് സംരക്ഷിച്ചിരിക്കുകയാണ് കാലിക്കറ്റിലെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയില്‍. കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുരയാണിത്.
1972 മുതലാണ് താളിയോല ശേഖരണം ആരംഭിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍ തുടങ്ങിയവിടങ്ങളില്‍നിന്ന് സര്‍വകലാശാലയിലെ മലയാളം അധ്യാപകരാണ് ഇവ ശേഖരിച്ചത്. അന്നുമുതല്‍ ശേഖരിച്ച 8,500-ഓളം താളിയോലകള്‍, ഒന്‍പത് മുളകരണങ്ങള്‍, രണ്ട് ചെപ്പേടുകള്‍ എന്നിവ ഇവിടെ സംരക്ഷിക്കുന്നു. നിലവില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.പി. മഞ്ജുവാണ് ഡയറക്ടര്‍. എപ്പിഗ്രഫി ആന്‍ഡ് മാനുസ്‌ക്രിപ്‌റ്റോളജി പി.ജി. കോഴ്‌സ് ഈ വര്‍ഷം മുതല്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
അമൂല്യ ഗ്രന്ഥങ്ങള്‍
പാട്ടുകള്‍, മണിപ്രവാളം, വ്യാഖ്യാനഗ്രന്ഥങ്ങള്‍, കളരി, ഗണിതം, ജ്യോതിഷം, തച്ചുശാസ്ത്രം, ദേശചരിത്രം, താന്ത്രികം, വൈദ്യം, വ്യാകരണം, നിഘണ്ടു തുടങ്ങി 28 വിഭാഗം ഉള്ളടക്കങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്.
മലയാളം, ഗ്രന്ഥവരി, തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, കന്നട, തെലുങ്ക് എന്നീ ലിപികളിലും മലയാളം, സംസ്‌കൃതം, തമിഴ്, കന്നട, തെലുങ്ക്, പാലി എന്നീ ഭാഷകളിലുമുള്ള ഗ്രന്ഥശേഖരങ്ങളാണിവ. അധ്യാത്മരാമായണത്തിന്റെ അഞ്ചൂറിലധികം പകര്‍പ്പുകള്‍ ഇവിടെയുണ്ട്. ആയുര്‍വേദത്തിലുള്ള ഗ്രന്ഥങ്ങളാണ് കൂടുതലുള്ളത്.
മലയാളസാഹിത്യം, മലയാള വൈജ്ഞാനിക സാഹിത്യം എന്നീ രണ്ട് വോള്യങ്ങളിലായി രണ്ടായിരത്തോളം താളിയോലകളുടെ വിവരണ കാറ്റലോഗുകളും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിലെ അഞ്ചൂറോളം ഗ്രന്ഥങ്ങള്‍ നിലവില്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള ‘ഭാരതം- ഹരിവംശം’ ഗ്രന്ഥമാണ് ഇവിടത്തെ ഏറ്റവും നീളംകൂടിയത്. ഏറ്റവും ചെറിയ ഗ്രന്ഥമായ മന്ത്രങ്ങളുടെ താളിയോലയ്ക്ക് അഞ്ച് സെന്റീ മീറ്റര്‍ നീളവും രണ്ടര സെന്റീമീറ്റര്‍ വീതിയുമേയുള്ളൂ. ഇവിടുത്തെ ശേഖരത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളത് എ.ഡി. 1719-ല്‍ പകര്‍ത്തിയെഴുതിയ തന്ത്രസമുച്ചയത്തിനാണ്. കണ്ണൂരില്‍നിന്നു കണ്ടെടുത്ത ‘തിരുനിഴല്‍മാല’യുടെ പകര്‍പ്പും ഇവിടെയുണ്ട്. മാന്‍കൊമ്പ് തേച്ചുമിനുക്കിയുണ്ടാക്കിയ പടികൊണ്ട് കെട്ടിയഗ്രന്ഥവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സംരക്ഷണം
വെള്ളിമീനുകള്‍ അഥവാ പുസ്തകപ്പൂച്ചികളാണ് പ്രധാന ശത്രു. ഇത്തരം പ്രാണികളില്‍നിന്ന് രണ്ടുതരത്തിലാണ് താളിയോലകള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളും പുല്‍തൈലവും മൂന്നിനൊന്ന് എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഓലകളില്‍ തേച്ച് ഉണക്കി സൂക്ഷിക്കലാണ് പ്രധാനമായും ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യും. മറ്റൊന്ന് ശീതികരിച്ച മുറിയില്‍ സൂക്ഷിക്കലാണ്. ഇതിനായി എ.സി.യും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്