Kerala
8500-ലധികം താളിയോലകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

300 വര്‍ഷം പഴക്കമുള്ള താളിയോലകള്‍! കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുര കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്തേഞ്ഞിപ്പലം: തിപ്പലിയും കുരുമുളകും ഏലവുമടങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ കിഴിയുപയോഗിച്ച് മരപ്പെട്ടികളിലും മച്ചിലുമൊക്കെയായി സൂക്ഷിച്ചിരുന്ന കുടപ്പനയോലയിലെഴുതിയ പഴമയുടെ വിജ്ഞാനങ്ങളെ ശേഖരിച്ച് സംരക്ഷിച്ചിരിക്കുകയാണ് കാലിക്കറ്റിലെ തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുരയില്‍. കേരളത്തിലെ വലിയ രണ്ടാമത്തെ ഗ്രന്ഥപ്പുരയാണിത്.
1972 മുതലാണ് താളിയോല ശേഖരണം ആരംഭിക്കുന്നത്. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍, വീടുകള്‍ തുടങ്ങിയവിടങ്ങളില്‍നിന്ന് സര്‍വകലാശാലയിലെ മലയാളം അധ്യാപകരാണ് ഇവ ശേഖരിച്ചത്. അന്നുമുതല്‍ ശേഖരിച്ച 8,500-ഓളം താളിയോലകള്‍, ഒന്‍പത് മുളകരണങ്ങള്, രണ്ട് ചെപ്പേടുകള്‍ എന്നിവ ഇവിടെ സംരക്ഷിക്കുന്നു. നിലവില്‍ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം.പി. മഞ്ജുവാണ് ഡയറക്ടര്‍. എപ്പിഗ്രഫി ആന്‍ഡ് മാനുസ്ക്രിപ്റ്റോളജി പി.ജി. കോഴ്സ് ഈ വര്‍ഷം മുതല്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്.
അമൂല്യ ഗ്രന്ഥങ്ങള്‍
പാട്ടുകള്‍, മണിപ്രവാളം, വ്യാഖ്യാനഗ്രന്ഥങ്ങള്‍, കളരി, ഗണിതം, ജ്യോതിഷം, തച്ചുശാസ്ത്രം, ദേശചരിത്രം, താന്ത്രികം, വൈദ്യം, വ്യാകരണം, നിഘണ്ടു തുടങ്ങി 28 വിഭാഗം ഉള്ളടക്കങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ ഇവിടെയുണ്ട്.
മലയാളം, ഗ്രന്ഥവരി, തമിഴ്, വട്ടെഴുത്ത്, കോലെഴുത്ത്, കന്നട, തെലുങ്ക് എന്നീ ലിപികളിലും മലയാളം, സംസ്കൃതം, തമിഴ്, കന്നട, തെലുങ്ക്, പാലി എന്നീ ഭാഷകളിലുമുള്ള ഗ്രന്ഥശേഖരങ്ങളാണിവ. അധ്യാത്മരാമായണത്തിന്റെ അഞ്ചൂറിലധികം പകര്‍പ്പുകള്‍ ഇവിടെയുണ്ട്. ആയുര്‍വേദത്തിലുള്ള ഗ്രന്ഥങ്ങളാണ് കൂടുതലുള്ളത്.
മലയാളസാഹിത്യം, മലയാള വൈജ്ഞാനിക സാഹിത്യം എന്നീ രണ്ട് വോള്യങ്ങളിലായി രണ്ടായിരത്തോളം താളിയോലകളുടെ വിവരണ കാറ്റലോഗുകളും ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദത്തിലെ അഞ്ചൂറോളം ഗ്രന്ഥങ്ങള്‍ നിലവില്‍ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഒരു മീറ്റര്‍ നീളമുള്ള ‘ഭാരതം- ഹരിവംശം’ ഗ്രന്ഥമാണ് ഇവിടത്തെ ഏറ്റവും നീളംകൂടിയത്. ഏറ്റവും ചെറിയ ഗ്രന്ഥമായ മന്ത്രങ്ങളുടെ താളിയോലയ്ക്ക് അഞ്ച് സെന്റീ മീറ്റര്‍ നീളവും രണ്ടര സെന്റീമീറ്റര്‍ വീതിയുമേയുള്ളൂ. ഇവിടുത്തെ ശേഖരത്തില്വെച്ച് ഏറ്റവും പഴക്കമുള്ളത് എ.ഡി. 1719-ല്‍ പകര്‍ത്തിയെഴുതിയ തന്ത്രസമുച്ചയത്തിനാണ്. കണ്ണൂരില്‍നിന്നു കണ്ടെടുത്ത ‘തിരുനിഴല്‍മാല’യുടെ പകര്‍പ്പും ഇവിടെയുണ്ട്. മാന്‍കൊമ്പ് തേച്ചുമിനുക്കിയുണ്ടാക്കിയ പടികൊണ്ട് കെട്ടിയഗ്രന്ഥവും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സംരക്ഷണം
വെള്ളിമീനുകള്‍ അഥവാ പുസ്തകപ്പൂച്ചികളാണ് പ്രധാന ശത്രു. ഇത്തരം പ്രാണികളില്‍നിന്ന് രണ്ടുതരത്തിലാണ് താളിയോലകള്‍ ഇവിടെ സംരക്ഷിച്ചിരിക്കുന്നത്. ഐസോപ്രൊപ്പൈല്‍ ആല്‍ക്കഹോളും പുല്‍തൈലവും മൂന്നിനൊന്ന് എന്ന അനുപാതത്തില്‍ ചേര്‍ത്ത് ഓലകളില്‍ തേച്ച് ഉണക്കി സൂക്ഷിക്കലാണ് പ്രധാനമായും ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യും. മറ്റൊന്ന് ശീതികരിച്ച മുറിയില്‍ സൂക്ഷിക്കലാണ്. ഇതിനായി എ.സി.യും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
Kerala
കണ്ണൂർ സ്വദേശികളായ യുവാവും യുവതിയും ഹൈബ്രിഡ് കഞ്ചാവുമായി വയനാട്ടിൽ പിടിയിൽ

വെള്ളമുണ്ട (വയനാട്): ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍ (24), തളിപ്പറമ്പ് സുഗീതം വീട്ടില്‍, കെ. ഷിന്‍സിത (23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ സഞ്ചരിച്ച കെ.എ 02 എം.ആര് 4646 ബി.എം.ഡബ്ല്യു കാറും, 96,290 രൂപയും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. മൊതക്കര, ചെമ്പ്രത്താംപൊയില്‍ ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവര്‍ വലയിലായത്. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഉപയോഗത്തിനും വില്‍പ്പനക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.
Kerala
കേരളത്തില്‍ ലൈസന്‍സ് പരീക്ഷ കടുപ്പം; ഒരു ഫോട്ടോയും രണ്ട് ഒ.ടി.പിയും ആയാല്‍ കര്‍ണാടക ലൈസന്‍സ് റെഡി

റോഡ് നിയമങ്ങള്‍ പഠിച്ചെഴുതേണ്ട. എച്ചും എട്ടും എടുക്കേണ്ട. രണ്ട് ‘ഒടിപി’യില്‍ കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് റെഡി. കേരളത്തില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ഡ്രൈവിങ് ലൈസന്‍സ് എളുപ്പത്തില്‍ എടുക്കുന്നുവെന്നത് പുതിയ കാര്യമല്ല. എന്നാല്‍ അടുത്തകാലത്ത് ഇത് വന്‍തോതില്‍ കൂടുന്നുവെന്നാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്.കര്‍ണാടകയില്‍ താത്കാലിക വിലാസം നല്കി സമ്പാദിക്കുന്ന ലൈസന്‍സ് കേരളത്തിലെ ഒറിജിനല്‍ വിലാസത്തിലേക്ക് മാറ്റാനുള്ള അപേക്ഷ ഓരോ ദിവസവും ഗണ്യമായി കൂടുകയാണ്. ലൈസന്‍സെടുക്കാന്‍ കര്‍ണാടകയിലേക്ക് പോകേണ്ട, ഇടനിലക്കാര്‍ ഇഷ്ടംപോലെയുണ്ട്. പേരും ഫോട്ടോയും ഒപ്പിട്ട അപേക്ഷയും നല്‍കണം. 15 ദിവസത്തിനുള്ളില്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു ഒടിപി വരും. അത് പറഞ്ഞുകൊടുക്കുന്നതോടെ ലേണിങ് പാസായതായി വിവരം വരും. കൃത്യം 30 ദിവസത്തിനുശേഷം മറ്റൊരു ഒടിപി കൂടി കിട്ടും. ഇതു കൈമാറി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സും കിട്ടും.
16,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ഇരുചക്രവാഹനത്തിനും നാലുചക്ര വാഹനത്തിനുമൊക്കെ ഈടാക്കുന്നത്. ഇതില്‍ സര്‍ക്കാരിലേക്കടയ്ക്കേണ്ടത് 1350 രൂപ മാത്രമാണ്. കാല്‍ലക്ഷം രൂപ നല്കിയാല് ഹെവി ലൈസന്‍സ് വരെ നല്‍കുന്നുണ്ടെന്ന പരാതിയും ലഭിക്കുന്നുവെന്ന് ഇവിടത്തെ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.പുത്തൂര്‍, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കൂടുതലും കിട്ടുന്നതെന്ന പരാതിയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലെ വ്യാപക പരാതി ഉയര്‍ന്നപ്പോള്‍, കേരള സര്‍ക്കാര്‍ ഇടപെടുകയും കര്‍ണാടക ഡ്രൈവിങ് ലൈസന്‍സ് നല്കുന്നതില് കാര്യക്ഷമത കാട്ടുകയും ചെയ്തിരുന്നു. അതിനുശേഷം അവിടെനിന്ന് ലൈസന്‍സ് കിട്ടണമെങ്കില്‍ അപേക്ഷകന് പോയി വാഹനം ഓടിച്ചുകാണിക്കണം.
2017-ല്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസന്‍സ് ഒറ്റ പ്ലാറ്റ്ഫോമിലേക്കു മാറ്റിയതോടെ ഈ കാര്യക്ഷമത കുറഞ്ഞുവന്നു. അടുത്തകാലത്തായി കേരളത്തില്‍ ഡ്രൈവിങ് പരീക്ഷ കര്‍ക്കശമാക്കി. 60 ശതമാനത്തില്‍ കൂടുതല്‍പ്പേര്‍ ജയിക്കുന്നില്ല. ഒന്നും രണ്ടും തവണ തോല്ക്കുന്നതോടെ അപേക്ഷകര്‍ പതിയെ കര്‍ണാടകയിലേക്ക് പോകുന്നു. കഴിഞ്ഞ മൂന്നോ നാലോ മാസത്തിനിടെയാണ് ഇത്തരം അപേക്ഷകരുടെ ഒഴുക്ക് അനിയന്ത്രിതമായത്.ലൈസന്‍സ് അപേക്ഷയില്‍ അവിടത്തെ ലോഡ്ജ് മുറിയുടെയോ മറ്റോ കെട്ടിട നമ്പറിലാണ് വിലാസമാക്കുന്നത്. ലൈസന്‍സ് കിട്ടിയ ഉടന്‍ ഇവിടത്തേക്ക് മാറ്റാന്‍ അപേക്ഷ നല്‍കും. അപേക്ഷകള്‍ കുമിയുന്ന സാഹചര്യത്തില്‍ വാഹനം ഓടിച്ചുകാണിക്കണമെന്ന് പറഞ്ഞുതുടങ്ങിയിട്ടുണ്ട് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍. വാഹനമോടിക്കാന്‍ അടുത്ത ദിവസം വരാമെന്ന് പറഞ്ഞുപോകുന്നവരെ പിന്നെ ആ വഴിക്ക് കാണുന്നില്ലെന്നും പറയുന്നു.
Kerala
തൃശ്ശൂര്‍ പൂരം: പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പ്രമാണിച്ച് സൗകര്യങ്ങള്‍ പൂങ്കുന്നത്ത് ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിച്ചു. 16305/16306 എറണാകുളം – കണ്ണൂര്‍ ഇന്റ്റര്സിറ്റി, 16307/16308 കണ്ണൂര്‍ – ആലപ്പുഴ എക്സിക്യൂട്ടീവ്, 16301/16302 തിരുവനന്തപുരം – ഷൊര്‍ണ്ണൂര്‍ വേണാട്, 16791/16792 തൂത്തുക്കുടി – പാലക്കാട് പാലരുവി എന്നീ എക്സ്പ്രസ്സ് ട്രെയിനുകള്‍ക്ക് മെയ് 6, 7 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ ഇരുദിശകളിലും പൂങ്കുന്നത്ത് താല്‍ക്കാലിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിന് റെയില്‍വേ ട്രെയിനുകള്‍ക്ക് താത്കാലിക സ്റ്റോപ് അനുവദിക്കാറുണ്ട്. താല്‍ക്കാലിക സ്റ്റോപ്പുകള്‍ക്ക് പുറമെ അധിക സൗകര്യങ്ങളും റെയില്‍വെ പ്രഖ്യാപിച്ചിട്ടുണ്ട്. പൂരത്തിന്റെ തിരക്ക് നേരിടാന്‍ തൃശ്ശൂര്‍, പൂങ്കുന്നം സ്റ്റേഷനുകളില്‍ അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കും.
സ്റ്റേഷനുകളില്‍ കൂടുതല്‍ പ്രകാശ സംവിധാനം, കുടിവെള്ളം എന്നിവയും ഒരുക്കും. യാത്രികരുടെ സഹായത്തിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലീസ്, റെയില്‍വേ സുരക്ഷ സേനാംഗങ്ങളെയും റെയില്‍വേ ഉദ്യോഗസ്ഥരെയും വിന്യസിയ്ക്കുന്നതാണെന്നും റെയില്‍വേ അറിയിച്ചു. അനാവശ്യ തിരക്കും സമയനഷ്ടവും ഒഴിവാക്കുന്നതിന് യാത്രികര്‍ ‘യുടിഎസ് ഓണ്‍ മൊബൈല്‍’ ആപ്പ് സൗകര്യം ടിക്കറ്റെടുക്കാന്‍ ഉപയോഗപ്പെടുത്തണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്