Kannur
സാന്ത്വനമേകാനും കുടുംബശ്രീ

കണ്ണൂർ:വയോജനങ്ങൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കുംവേണ്ടിയുള്ള കുടുംബശ്രീയുടെ കെ ഫോർ കെയർ (K4 Care) സംവിധാനം ജനപ്രിയമാകുന്നു. വിവിധ ജില്ലകളിൽ പരിശീലനം നേടിയ 575ൽ 384 പേരും ആതുരസേവനത്തിനിറങ്ങി. കണ്ണൂർ ജില്ലയിൽ 49ൽ 27 പേരും പാലക്കാട്ട് 60ൽ 57ഉം ഇടുക്കിയിൽ 13ൽ 12 പേരും പരിചരണരംഗത്തുണ്ട്.വൻതോതിൽ സാമ്പത്തികചൂഷണവും തട്ടിപ്പും നടക്കുന്ന സാന്ത്വനപരിചരണരംഗത്ത് വിശ്വസനീയതയും സുരക്ഷിതത്വവും ഉറപ്പാക്കിയാണ് കെ ഫോർ കെയറിന്റെ പ്രവർത്തനം. വയോജന –- ഭിന്നശേഷി –- ശിശു പരിപാലനം, രോഗീപരിചരണം, പ്രസവശുശ്രൂഷ എന്നിവയ്‌ക്കുപുറമെ ബേസിക് നഴ്സിങ്, പേഷ്യന്റ് കെയർ പൊസിഷൻ, മുറിവ് ഡ്രസ്ചെയ്യൽ, കത്തീഡ്രൽ കെയർ, റൈൻസ് ട്യൂബ് ക്ലീനിങ്, ഫിസിയോതെറാപ്പി, പൾസ് പരിശോധന, ഇൻസുലിൻ കുത്തിവയ്‌പ്, രോഗികളെ മറ്റൊരിടത്തേക്ക് മാറ്റൽ (പേഷ്യന്റ് ട്രാൻസ്‌ഫറിങ്), ബയോമെഡിക്കൽ മാലിന്യം കൈകാര്യംചെയ്യൽ, ബെഡ് മേക്കിങ്, പാദപരിചരണം തുടങ്ങി 32 മേഖലകളിൽ വിദഗ്‌ധ പരിശീലനംനേടിയവരാണ് അംഗങ്ങൾ.
കുട്ടികളെ സ്‌കൂളിലും തിരിച്ചുമെത്തിക്കാനും വയോജനങ്ങൾക്കൊപ്പം ആശുപത്രികളിലും ബാങ്കുകളിലും മറ്റും കൂട്ടുപോകാനും ഇവരെത്തും.സ്ഥലം, ജോലിസമയം, ജോലിയിടത്തിലെ ആവശ്യം എന്നിവയനുസരിച്ചാണ് പ്രതിഫലം. കിടപ്പുരോഗികൾക്ക് മണിക്കൂറിന് പരമാവധി 250 രൂപയും മറ്റുള്ളവർക്ക് 200 രൂപയുമാണ് നിരക്ക്. രണ്ട് മണിക്കൂറിന് ഇത് യഥാക്രമം 400, 350 രൂപയും നാലു മണിക്കൂറിന് 750, 500 രൂപയും എട്ടുമണിക്കൂറിന് 1000, 750 രൂപയുമാണ്. 24 മണിക്കൂർ ആണെങ്കിൽ 1200, 1000 രൂപയും. പുറമേ ഭക്ഷണവും പ്രാഥമികസൗകര്യങ്ങളും നൽകണം. 15 ദിവസത്തിന് രണ്ട് ദിവസവും 30 ദിവസത്തിന് നാലു ദിവസവും അവധി നൽകണം.2019ൽ വയോജന പരിചരണത്തിന് തുടങ്ങിയ ‘ഹർഷം’ പദ്ധതിയാണ് നവീകരിച്ച് കെ ഫോർ കെയറായത്. സിഡിഎസിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 100 കിടക്കകളുള്ള ആശുപത്രിയിൽ 15 ദിവസത്തെ പരിശീലനം നൽകുന്നത് ജില്ലകളിൽ ചുമതലയുള്ള കൺസൾട്ടിങ് ഏജൻസിയായിരിക്കും. സേവനമെത്തിക്കാനും ഏകോപനത്തിനും കോൾ സെന്ററുമുണ്ട്. ഫോൺ: 9188925597.
Kannur
കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന് 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്