Connect with us

Kannur

ജില്ലയിലെ തപാൽനീക്കം പ്രതിസന്ധിയിലാക്കും

Published

on

Share our post

കണ്ണൂർ:തലശേരിയിലെയും കാസർകോട്ടെയും ആർ.എം.എസുകൾ അടച്ചുപൂട്ടുന്നത്‌ ജില്ലയിലെ തപാൽ ഉരുപ്പടികളുടെ നീക്കം പ്രതിസന്ധിയിലാക്കും. തലശേരിയിലെയും കാസർകോട്ടെയും ഓഫീസുകളുടെ പ്രവർത്തനം കണ്ണൂരിലേക്ക്‌ മാറ്റാനാണ്‌ തപാൽ വകുപ്പിന്റെ തീരുമാനം.നാൽപതു വർഷമായി തലശേരിയിലെ ആർ.എം.എസ്‌ ഓഫീസ്‌ പ്രവർത്തനം തുടങ്ങിയിട്ട്‌. ട്രെയിനുകളിൽ പ്രവർത്തിച്ചിരുന്ന സെക്‌ഷനുകൾ നിർത്തലാക്കിയപ്പോൾ തലശേരി താലൂക്കിലെയും വയനാട് ജില്ലയുടെ വടക്കൻ മേഖലയായ മാനന്തവാടി, പനമരം, വെള്ളമുണ്ട, തലപ്പുഴ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് കൃത്യസമയത്ത് തപാൽ ഉരുപ്പടികൾ ലഭിക്കുന്നതിൽ പ്രയാസം നേരിട്ടു. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ 1984ൽ തലശേരിയിൽ ആർ.എം.എസ്‌ ആരംഭിച്ചത്. പോസ്റ്റോഫീസുകളിൽ പോസ്‌റ്റ്‌ ചെയ്യുന്ന സാധാരണ ഉരുപ്പടികളും ബുക്ക്‌ ചെയ്യുന്ന രജിസ്‌ട്രേഡ്, പാർസൽ, സ്പീഡ്‌ പോസ്റ്റ്‌ ഉരുപ്പടികളും വിദേശരാജ്യങ്ങളിൽനിന്നടക്കം വരുന്ന എല്ലാതരം തപാൽ ഉരുപ്പടികളുമാണ്‌ തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്‌ത്‌ അതാതിടങ്ങളിലേക്ക്‌ അയക്കുന്നത്‌. നാലായിരത്തോളം സ്പീഡ്പോസ്റ്റ് ഉരുപ്പടികളും മൂവായിരത്തിലധികം രജിസ്‌ട്രേഡ് ഉരുപ്പടികളും 1500ഓളം പാർസൽ ഉരുപ്പടികളും ദിവസവും തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്യുന്നുണ്ട്‌. കാസർകോട്ടും കണ്ണൂരിലും പ്രതിദിനം എത്തുന്നത്‌ ഇതിലും ഇരട്ടിയോളമാണ്‌.
മൂന്ന്‌ ആർഎംഎസുകളിൽ കൈകാര്യം ചെയ്‌തിരുന്ന മുഴുവൻ കാര്യങ്ങളും കാസർകോട്ടെയും തലശേരിയിലെയും പൂട്ടുന്നതോടെ കണ്ണൂരിൽമാത്രമായി ചെയ്യേണ്ടിവരും. രണ്ടിടത്തെയും ഉരുപ്പടികൾകൂടി എത്തുന്നതോടെ ഈ പ്രശ്‌നവും രൂക്ഷമാകും. ജീവനക്കാരുടെ കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്‌ കണ്ണൂർ ആർഎംഎസ്‌. ജോലിഭാരത്താൽ ജീവനക്കാരും ബുദ്ധിമുട്ടുന്നു. തപാൽ വകുപ്പിന്റെ പുതിയ തീരുമാനം വിലാസക്കാരന്‌ കൃത്യസമയത്ത്‌ ഉരുപ്പടികൾ എത്തിക്കാനാകാത്ത സ്ഥിതിയാണുണ്ടാക്കുകയെന്ന്‌ ജീവനക്കാർ പറയുന്നു.തലശേരി ആർഎംഎസ്‌ നിലനിർത്താനായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ വി ശിവദാസൻ എംപി, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർക്ക് എൻഎഫ്പിഇ നിവേദനം നൽകി.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!