Connect with us

Kannur

ജില്ലയിലെ തപാൽനീക്കം പ്രതിസന്ധിയിലാക്കും

Published

on

Share our post

കണ്ണൂർ:തലശേരിയിലെയും കാസർകോട്ടെയും ആർ.എം.എസുകൾ അടച്ചുപൂട്ടുന്നത്‌ ജില്ലയിലെ തപാൽ ഉരുപ്പടികളുടെ നീക്കം പ്രതിസന്ധിയിലാക്കും. തലശേരിയിലെയും കാസർകോട്ടെയും ഓഫീസുകളുടെ പ്രവർത്തനം കണ്ണൂരിലേക്ക്‌ മാറ്റാനാണ്‌ തപാൽ വകുപ്പിന്റെ തീരുമാനം.നാൽപതു വർഷമായി തലശേരിയിലെ ആർ.എം.എസ്‌ ഓഫീസ്‌ പ്രവർത്തനം തുടങ്ങിയിട്ട്‌. ട്രെയിനുകളിൽ പ്രവർത്തിച്ചിരുന്ന സെക്‌ഷനുകൾ നിർത്തലാക്കിയപ്പോൾ തലശേരി താലൂക്കിലെയും വയനാട് ജില്ലയുടെ വടക്കൻ മേഖലയായ മാനന്തവാടി, പനമരം, വെള്ളമുണ്ട, തലപ്പുഴ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് കൃത്യസമയത്ത് തപാൽ ഉരുപ്പടികൾ ലഭിക്കുന്നതിൽ പ്രയാസം നേരിട്ടു. ഈ പ്രശ്‌നം പരിഹരിക്കാനാണ്‌ 1984ൽ തലശേരിയിൽ ആർ.എം.എസ്‌ ആരംഭിച്ചത്. പോസ്റ്റോഫീസുകളിൽ പോസ്‌റ്റ്‌ ചെയ്യുന്ന സാധാരണ ഉരുപ്പടികളും ബുക്ക്‌ ചെയ്യുന്ന രജിസ്‌ട്രേഡ്, പാർസൽ, സ്പീഡ്‌ പോസ്റ്റ്‌ ഉരുപ്പടികളും വിദേശരാജ്യങ്ങളിൽനിന്നടക്കം വരുന്ന എല്ലാതരം തപാൽ ഉരുപ്പടികളുമാണ്‌ തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്‌ത്‌ അതാതിടങ്ങളിലേക്ക്‌ അയക്കുന്നത്‌. നാലായിരത്തോളം സ്പീഡ്പോസ്റ്റ് ഉരുപ്പടികളും മൂവായിരത്തിലധികം രജിസ്‌ട്രേഡ് ഉരുപ്പടികളും 1500ഓളം പാർസൽ ഉരുപ്പടികളും ദിവസവും തലശേരി ആർഎംഎസിൽ കൈകാര്യം ചെയ്യുന്നുണ്ട്‌. കാസർകോട്ടും കണ്ണൂരിലും പ്രതിദിനം എത്തുന്നത്‌ ഇതിലും ഇരട്ടിയോളമാണ്‌.
മൂന്ന്‌ ആർഎംഎസുകളിൽ കൈകാര്യം ചെയ്‌തിരുന്ന മുഴുവൻ കാര്യങ്ങളും കാസർകോട്ടെയും തലശേരിയിലെയും പൂട്ടുന്നതോടെ കണ്ണൂരിൽമാത്രമായി ചെയ്യേണ്ടിവരും. രണ്ടിടത്തെയും ഉരുപ്പടികൾകൂടി എത്തുന്നതോടെ ഈ പ്രശ്‌നവും രൂക്ഷമാകും. ജീവനക്കാരുടെ കുറവും പ്രതിസന്ധിയുടെ ആഴം കൂട്ടും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്‌ കണ്ണൂർ ആർഎംഎസ്‌. ജോലിഭാരത്താൽ ജീവനക്കാരും ബുദ്ധിമുട്ടുന്നു. തപാൽ വകുപ്പിന്റെ പുതിയ തീരുമാനം വിലാസക്കാരന്‌ കൃത്യസമയത്ത്‌ ഉരുപ്പടികൾ എത്തിക്കാനാകാത്ത സ്ഥിതിയാണുണ്ടാക്കുകയെന്ന്‌ ജീവനക്കാർ പറയുന്നു.തലശേരി ആർഎംഎസ്‌ നിലനിർത്താനായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ വി ശിവദാസൻ എംപി, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർക്ക് എൻഎഫ്പിഇ നിവേദനം നൽകി.


Share our post

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിൽ പടക്കം, സ്ഫോടക വസ്തു, ഡ്രോൺ നിരോധനം പിൻവലിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഡ്രോൺ ഉപയോഗിക്കുന്നതും നിരോധിച്ച് മെയ് 11ന് പുറപ്പെടുവിച്ച ഉത്തരവ് രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തിര പ്രാബല്യത്തോടെ പിൻവലിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു. ഭാരതീയ് ന്യായ സംഹിത സെക്ഷൻ 163 പ്രകാരമാണ് ജില്ലാ കലക്ടർ മെയ് 11 മുതൽ 17 വരെ നിരോധന ഉത്തരവിട്ടിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!