Connect with us

Kerala

മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയാൽ വേതനത്തിന്റെ പാതി നോര്‍ക്ക നല്‍കും

Published

on

Share our post

കാസർകോട്: വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ ഇതിൽ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴിൽ ഒരു വർഷം പരമാവധി 50 തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടും. ഒരു തൊഴിലാളിക്ക് ഓരോ മൂന്നുമാസവും 25 ദിവസംവെച്ച് പരമാവധി 100 ദിവസത്തെ തുകയാണ് ഒരുവർഷം അനുവദിക്കുക. അതായത് ഒരു തൊഴിലാളിക്ക് പരമാവധി 40,000 രൂപ നൽകും. തൊഴിലാളികളും തൊഴിലുടമകളും നോർക്കയിൽ രജിസ്റ്റർചെയ്യണം.

നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് സ്കീം(നെയിം) പ്രകാരമാണിത് നടപ്പാക്കുന്നത്. നോർക്ക തിരഞ്ഞെടുക്കുന്ന തൊഴിൽമേഖലയിലാകും തുടക്കത്തിൽ ഇത് നടപ്പാക്കുക. ഒരു തൊഴിലാളിക്ക് ഒരുവർഷംമാത്രമേ ആനുകൂല്യം ലഭിക്കൂ.

‘നെയി’മിൽ ചേരാൻ

* കുറഞ്ഞത് രണ്ടുവർഷം വിദേശത്ത് ജോലിചെയ്ത നിലവിൽ തൊഴിൽ വിസ ഇല്ലാത്തവരോ മടങ്ങിവന്ന് ആറുമാസം കഴിഞ്ഞവരോ ആകണം.

* കുറഞ്ഞ പ്രായപരിധി 25 വയസ്സ്; കൂടിയത് 70 വയസ്സ്.

* കുടുംബവാർഷികവരുമാനം മൂന്നുലക്ഷംരൂപയോ അതിൽ താഴെയോ ആകണം.

* 90 ശതമാനം അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളായിട്ടുള്ള തൊഴിൽ, വ്യവസായ, സേവന, സംരംഭ സഹകരണസംഘങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുള്ള സ്വകാര്യ, സഹകരണ, വ്യവസായ, വ്യാപാര, സേവന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവർക്ക് തൊഴിൽ ദാതാക്കളായി രജിസ്റ്റർചെയ്യാം.

* തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വേണം തൊഴിലുടമ വേതനം നൽകാൻ. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കേ നോർക്ക തുക അനുവദിക്കൂ.

* തൊഴിലാളിക്ക് വർഷം മുഴുവനും സ്ഥാപനം തൊഴിൽനൽകണം.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!