Connect with us

Kannur

ഇവിടെയുണ്ട്, ഒരുമയുടെ ഉറപ്പുള്ള ബോർഡുകൾ

Published

on

Share our post

ഏഴോം:‘തൊഴിലുറപ്പ്‌ പദ്ധതി ’യിലൂടെ മറ്റൊരു തൊഴിൽവഴി കണ്ടെത്തി ഏഴോത്തെ വനിതകൾ വാർത്തെടുക്കുന്നത്‌ ‘ഒരുമ’യുടെ വിജയഗാഥ. പതിവ് വഴികളിൽനിന്ന് മാറി ചിന്തിച്ചപ്പോഴാണ്‌ സംരംഭകത്വത്തിന്റെ പുതുവഴികൾ ഇവരെ തേടിയെത്തിയത്‌. തൊഴിലുറപ്പ് പ്രവൃത്തി പൂർത്തിയായ സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ‘സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ ‘ നിർമിക്കുന്ന അപൂർവ തൊഴിൽ സംരംഭമാണ്‌ ‘ഒരുമ’യുടേത്‌. ഏഴോം പഞ്ചായത്ത് ഒമ്പതാംവാർഡിലെ ചെങ്ങൽത്തടത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.2021ലാണ് സൗപർണിക കുടുംബശ്രീ പ്രവർത്തകരായ സി അനിത, പി ഗീത, ബി ബിന്ദു, പി സജിത എന്നിവരും സൂര്യ കുടുംബശ്രീയിലെ വി ടി നളിനി, ആഞ്ചല ബെന്നി എന്നിവരും ചേർന്ന് സംരംഭം ആരംഭിച്ചത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പ്രവൃത്തി നടന്ന സ്ഥലത്ത് സിറ്റിസൺ ഇൻഫർമേഷൻ ബോർഡുകൾ സ്ഥാപിക്കുന്നത് സ്വകാര്യ സംരംഭമാണെന്ന്‌ മനസ്സിലാക്കിയ ഇവർ അതിന്റെ നിർമാണം ഏറ്റെടുക്കുകയായിരുന്നു.

കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖേന വ്യവസായ വകുപ്പിൽനിന്ന്‌ അഞ്ചുലക്ഷം രൂപ സബ്‌സിഡിയോടെ വായ്പയെടുത്താണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഏഴോം സിഡിഎസിൽ അഫിലിയേറ്റുചെയ്‌ത്‌ ഡിസംബർ 20നായിരുന്നു ഉദ്‌ഘാടനം. ഏഴോത്ത്‌ തുടങ്ങി ചെറുതാഴം, മാടായി, കുഞ്ഞിമംഗലം, കടന്നപ്പള്ളി, പട്ടുവം, രാമന്തളി എന്നിവിടങ്ങളിലേക്കും ബോർഡുകൾ നൽകുന്നു.നിശ്ചിത അളവിൽ ഫ്രെയിംനിർമിച്ച് അതിലേക്ക്‌ കോൺക്രീറ്റ് നിറച്ചാണ്‌ ബോർഡ്‌ വാർക്കുന്നത്‌. പിന്നീട് പെയിന്റ് അടിച്ച് പ്രവൃത്തിയുടെ വിശദാംശങ്ങൾ എഴുതി പ്രവൃത്തി സ്ഥലത്ത് സ്ഥാപിക്കും. പാഴ് വസ്തുക്കൾകൊണ്ടുള്ള ചെടിച്ചട്ടിയും സിമന്റുചട്ടിയും ഇവർ നിർമിക്കുന്നു. ജീവാണു വളംനിർമാണത്തിലും കൂട്ടായ്മ സജീവമാണ്. പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസ്സിന്റെയും നിറഞ്ഞ പിന്തുണയാണ്‌ സി അനിത പ്രസിഡന്റും പി ഗീത സെക്രട്ടറിയുമായ കൂട്ടായ്മയുടെ കരുത്ത്. ഫോൺ: 90376 38754.


Share our post

Kannur

കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

Published

on

Share our post

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന്‌ 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ്‌ റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്‌,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.


Share our post
Continue Reading

Breaking News

ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

Published

on

Share our post

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.


Share our post
Continue Reading

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Trending

error: Content is protected !!