Connect with us

Kerala

പറക്കട്ടെ ‘സവിശേഷ പറവകള്‍’

Published

on

Share our post

കൊച്ചി:പരിമിതികളെ മികവുകളാക്കുന്ന പ്രതിഭകളുടെ താരോദയവേദിയാകും സംസ്ഥാന സ്‌കൂൾ കായികമേള. ചരിത്രത്തിലാദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളും പങ്കെടുക്കുന്നു. ‘ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌’ ഇനങ്ങൾ നാളെ എറണാകുളം മഹാരാജാസ്‌ കോളേജ്‌ മൈതാനം, തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌, കടവന്ത്ര റീജണൽ സ്‌പോർട്‌സ്‌ സെന്റർ എന്നിവിടങ്ങളിൽ നടക്കും.
അത്‌ലറ്റിക്‌സും ഫുട്‌ബോളും മഹാരാജാസ്‌ മൈതാനത്താണ്‌. സ്‌പോർട്‌സ്‌ സെന്ററിൽ ബാഡ്‌മിന്റണും തേവര സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസിൽ ഹാൻഡ്‌ബോളുമാണ്‌.

7 ഇനങ്ങൾ

എസ്എസ്‌കെയും എസ്‌സിഇആർടിയും പൊതുവിദ്യാഭ്യാസവകുപ്പിനായി തയ്യാറാക്കിയ ഇൻക്ലൂസീവ്‌ സ്‌പോർട്‌സ്‌ മാന്വൽപ്രകാരമാണ്‌ മത്സരങ്ങൾ. 1562 കുട്ടികളാണ്‌ മാറ്റുരയ്‌ക്കുക. ഏഴിനങ്ങളിലാണ്‌ മത്സരം. സ്‌റ്റാൻഡിങ്‌ ത്രോ, സ്‌റ്റാൻഡിങ്‌ ജമ്പ്‌, 100 മീറ്റർ ഓട്ടം, ഫുട്‌ബോൾ, ഹാൻഡ്‌ബോൾ, മിക്‌സഡ്‌ ഡബിൾ ബാഡ്‌മിന്റൺ എന്നിവയാണ്‌ മത്സരങ്ങൾ. 14 വയസ്സിനുതാഴെ, മുകളിൽ എന്നിങ്ങനെ തിരിച്ചാണ്‌ മത്സരം. വിവിധ ഭിന്നശേഷി വിഭാഗങ്ങൾക്കൊപ്പം പൊതുവിഭാഗത്തിലെ കുട്ടികൂടി ഉൾപ്പെടുന്നതാണ്‌ ടീം.

കുട്ടികൾ കുതിക്കും

കാഴ്‌ചപരിമിതിയുള്ള കുട്ടികൾ മഹാരാജാസിലെ ട്രാക്കിൽ കുതിച്ചോടും. 100 മീറ്റർ മത്സരം ഈ വിഭാഗത്തിലുള്ളവർക്കാണ്‌. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരമുണ്ട്‌. ഓരോ മത്സരാർഥിക്കൊപ്പം ഗൈഡ്‌ റണ്ണറുമുണ്ടാകും.
4×100 മിക്‌സഡ്‌ റിലേ ടീമിൽ ആൺ–-പെൺ കുട്ടികളടക്കം നാലുപേർ. അവസാന ലാപ്പിൽ ഓടുക കാഴ്‌ചപരിമിതിയുള്ള താരം. ഈ കുട്ടിയെ സഹായിക്കാൻ ഗൈഡ്‌ റണ്ണറുണ്ട്‌.

ദൂരമേ വഴിമാറൂ

ആറുപേരടങ്ങുന്ന ടീമായാണ്‌ മിക്‌സഡ്‌ ത്രോ, ജമ്പ്‌ മത്സരങ്ങൾ. ആറിൽ ഒരാൾ പൊതുവിഭാഗത്തിൽനിന്നാണ്‌. ശേഷിക്കുന്നവർ ഭിന്നശേഷിക്കാർ. ഓരോ മത്സരാർഥിയുടെയും ദൂരത്തിന്റെയും ആകെ തുകയാണ്‌ ടീം സ്‌കോർ. എല്ലാ മത്സരാർഥികൾക്കും മൂന്ന്‌ അവസരം.

ഗോൾ… ഗോൾ… ഗോൾ

അഞ്ചു പകരക്കാർ ഉൾപ്പെടെ 12 പേരാണ്‌ ഫുട്‌ബോളിൽ. കളത്തിലിറങ്ങുക ഏഴുപേർ. ഗോളി പൊതുവിഭാഗത്തിലെ കുട്ടിയാണ്‌. ആൺകുട്ടികൾക്കുമാത്രമാണ്‌ ഫുട്‌ബോൾ. മത്സരം പെനൽറ്റിയിലേക്ക്‌ നീങ്ങിയാൽ ലഭിക്കുക നാലു കിക്കുകൾ. ഇതിലും തുല്യമെങ്കിൽ സൂപ്പർ പെനൽറ്റി.

പെൺകുട്ടികൾക്കുമാത്രമാണ്‌ ഹാൻഡ്‌ബോൾ. ആറു ഭിന്നശേഷിക്കാരും ഒരു പൊതുവിഭാഗം കുട്ടിയും അടങ്ങുന്നതാണ്‌ ടീം. പൊതുവിഭാഗം കളിക്കാരൻ ഗോൾ കീപ്പർ.

മിക്‌സഡ്‌ ബാഡ്‌മിന്റൺ

മിക്‌സഡ്‌ ബാഡ്‌മിന്റൺ മത്സരമാണ്‌ നടക്കുക. പൊതുവിഭാഗം കുട്ടിയാകും സഹ മത്സരാർഥി. ബെസ്‌റ്റ്‌ ഓഫ്‌ ത്രീ സെറ്റിലൂടെ വിജയിയെ കണ്ടെത്തും.


Share our post

Kerala

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Kerala

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Trending

error: Content is protected !!