Kerala
മെഡിക്കൽ നീറ്റ് പി.ജി.: എം.സി.സി. കൗൺസലിങ് വിവരങ്ങള്‍ അറിയാം

പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്കായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – പോസ്റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പി.ജി.) 2024 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്‌മെന്റുകളുമായി ബന്ധപ്പെട്ട നടപടികളുടെ സമയക്രമം പ്രസിദ്ധീകരിച്ചു.
സീറ്റുകൾ
ഓൾ ഇന്ത്യ ക്വാട്ട, കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലെ പി.ജി. പ്രോഗ്രാമുകളിലെ നിശ്ചിതസീറ്റുകൾ എം.സി.സി. അലോട്‌മെന്റിൽ ഉൾപ്പെടും. കൂടാതെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (എ.എഫ്.എം.എസ്.) സ്ഥാപനങ്ങളിലെ മെഡിക്കൽ പി.ജി. പ്രോഗ്രാമുകളിലേക്കുള്ള രജിസ്‌ട്രേഷനും എം.സി.സി. സൈറ്റ് വഴിയായിരിക്കും.
നാല് റൗണ്ടുകൾ
എം.സി.സി. കൗൺസലിങ്ങിൽ പങ്കെടുക്കാൻ mcc.nic.in വഴി രജിസ്‌ട്രേഷൻ നടത്തി ബാധകമായ ഫീസടയ്ക്കണം. അതിനുശേഷം ചോയ്‌സ് ഫില്ലിങ് നടത്താം. കൗൺസലിങ്ങിന് നാല് റൗണ്ടുകൾ ഉണ്ടാകും. റൗണ്ട് 1, റൗണ്ട് 2, റൗണ്ട് 3, സ്‌ട്രേ വേക്കൻസി റൗണ്ട്. എല്ലാം ഓൺലൈനായി നടത്തും.
ആദ്യറൗണ്ട്
* ആദ്യറൗണ്ടിലേക്ക് നവംബർ 17-ന് ഉച്ചയ്ക്ക് 12 വരെ രജിസ്‌ട്രേഷൻ നടത്താം
* ഫീസടയ്ക്കാനുള്ള സൗകര്യം 17-ന് വൈകീട്ട് മൂന്ന് വരെ
* രജിസ്‌ട്രേഷൻ നടത്തി തുക അടച്ച ശേഷം, ചോയ്‌സ് ഫില്ലിങ് നടത്താനുള്ള സൗകര്യം എട്ടുമുതൽ 17-ന് രാത്രി 11.55 വരെ
* ചോയ്‌സ് ലോക്കിങ് 17-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. ചോയ്‌സ് ലോക്കിങ് നടത്തുന്നില്ലെങ്കിൽ, സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക് ചെയ്യും.
* ആദ്യ അലോട്മെന്റ് ഫലം നവംബർ 20-ന്
* അലോട്െമന്റ് ലഭിക്കുന്നവർക്ക്, കോളേജിൽ റിപ്പോർട്ടിങ്ങിന്/ജോയിനിങ്ങിന് 21 മുതൽ 27 വരെ അവസരമുണ്ടാകും.
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി.യുമായി പങ്കുവെക്കാൻ നവംബർ 28, 29 തീയതികളിൽ സൗകര്യമുണ്ടാകും.
രണ്ടാം റൗണ്ട്
* നടപടികൾ ഡിസംബർ നാലിന് തുടങ്ങും
* പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) ഒൻപതിന് ഉച്ചയ്ക്ക് 12 വരെ
* ഫീസ് അടയ്ക്കൽ ഒൻപതിന് വൈകീട്ട് മൂന്നുവരെ
* ചോയ്‌സ് ഫില്ലിങ് അഞ്ചുമുതൽ ഒൻപതിന് രാത്രി 11.55 വരെ
* ലോക്കിങ് ഒൻപതിന് വൈകീട്ട് നാലുമണിമുതൽ രാത്രി 11.55 വരെ
* രണ്ടാം അലോട്‌മെന്റ് ഫലം 12-ന്
* സ്ഥാപനറിപ്പോർട്ടിങ്/ജോയിനിങ് 13 മുതൽ 20 വരെ
* രണ്ടാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ, സ്ഥാപനങ്ങൾ എം.സി.സി. യുമായി 21, 22 തീയതികളിലായി പങ്കുവെക്കണം.
മൂന്നാം റൗണ്ട്
* മൂന്നാം റൗണ്ട് അലോട്‌മെന്റ് നടപടികൾ 26-ന് തുടങ്ങും
* രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) ജനുവരി ഒന്നുവരെ
* ചോയ്‌സ് ഫില്ലിങ് ഡിസംബർ 27 മുതൽ ജനുവരി ഒന്നുവരെ
* ലോക്കിങ് സൗകര്യം -ജനുവരി ഒന്നിന്
* സീറ്റ് അലോട്‌മെന്റ് ഫലം – നാലിന്
* റിപ്പോർട്ടിങ് ആറുമുതൽ 13 വരെ.
* മൂന്നാം റൗണ്ട് പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ എം.സി.സി. യുമായി 14, 15 തീയതികളിലായി പങ്കുവെക്കണം.
സ്‌ട്രേ വേക്കൻസി റൗണ്ട്
* നടപടികൾ 18-ന് തുടങ്ങും
* 21 വരെ രജിസ്‌ട്രേഷൻ/പേമെന്റ്, ചോയ്‌സ് ഫില്ലിങ് എന്നിവ
* 21-ന് ലോക്കിങ് സൗകര്യം
* ഫലം 24-ന് പ്രഖ്യാപിക്കും
* 25-നും 30-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം
* പ്രവേശനം നേടിയവരുടെ വിവരങ്ങൾ സ്ഥാപനങ്ങൾ 31-ന് എം.സി.സി.ക്ക് നൽകണം.
സംസ്ഥാന അലോട്മെന്റുകൾ
സംസ്ഥാനതല കൗൺസലിങ് സമയക്രമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
* സംസ്ഥാനതലത്തിലെ ആദ്യറൗണ്ട് നടപടികൾ നവംബർ 18 മുതൽ 27 വരെ. ആദ്യറൗണ്ട് പ്രവേശനം ഡിസംബർ നാലിനകം
* രണ്ടാംറൗണ്ട് നടപടികൾ ഡിസംബർ 12 മുതൽ 23 വരെ, രണ്ടാംറൗണ്ട് പ്രവേശനം 28 വരെ
* മൂന്നാം റൗണ്ട് ജനുവരി ഏഴുമുതൽ 13 വരെ. പ്രവേശനം 18-നകം
* സ്‌ട്രേ വേക്കൻസി റൗണ്ട്: 25 മുതൽ 30 വരെ, പ്രവേശനം ഫെബ്രുവരി അഞ്ചിനകം
പ്രവേശനവിവരങ്ങൾ, സ്റ്റേറ്റ് കൺസലിങ് ഏജൻസികൾ എം.സി.സി.യുമായി പങ്കുവെക്കേണ്ടതിനുള്ള തീയതികൾ:
ആദ്യ റൗണ്ട്: ഡിസംബർ അഞ്ച്, ആറ്.
രണ്ടാം റൗണ്ട്: 29, 30, 31. മൂന്നാം റൗണ്ട്: ജനുവരി 19, 20. പി.ജി. കോഴ്‌സുകളുടെ അക്കാദമിക് സെഷൻ ഡിസംബർ 20-ന് തുടങ്ങും.സമയക്രമങ്ങൾ mcc.nic.in ൽ ലഭിക്കും.
Kerala
വയനാട് ടൗൺ ഷിപ്പ് : പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

വയനാട് : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
Kerala
ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.
Kerala
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്