Connect with us

Kerala

തവളക്കുഴിപ്പാടം; കൊടുംകാട്ടിനുള്ളിലെ വേറിട്ട ആദിവാസി ഗ്രാമം

Published

on

Share our post

തൃശ്ശൂര്‍: അതിരപ്പിള്ളി-മലക്കപ്പാറ പ്രധാന റോഡില്‍ നിന്ന് കൊടും കാട്ടിലൂടെ എട്ടു കിലോമീറ്റര്‍ കട്ടവിരിച്ച ഒരു ചെറു റോഡുണ്ട്. ഒരു ജീപ്പിനുമാത്രം പോകാന്‍ വീതിയുള്ള ഈ റോഡ് ചെന്നവസാനിക്കുന്നത് ചെറിയൊരു ആദിവാസി ഗ്രാമത്തിലാണ്. കൊടുംകാടിനുള്ളിലെ തവളക്കുഴിപ്പാടം എന്ന ഈ ആദിവാസി ഗ്രാമത്തിന് പ്രത്യേകതകളേറെയുണ്ട്. 49 മലയര്‍ കുടുംബങ്ങളുള്ള ഈ ഗ്രാമം എല്ലാ കാര്യത്തിലും സ്വാശ്രയമാണ്. വനവിഭവങ്ങള്‍ വേണ്ടുവോളം കിട്ടുന്ന ഈ മേഖലയില്‍ കൃഷിയാണ് എല്ലാ വീട്ടുകാരുടേയും പ്രധാന വരുമാന മാര്‍ഗം. വന്യമൃഗശല്യം ഏറെയുള്ള ഈ പ്രദേശത്ത് അതെല്ലാം നേരിട്ടാണ് കൃഷി. കാട്ടിനുള്ളില്‍ നെല്‍ക്കൃഷി മുതല്‍ കൊക്കോയും കാപ്പിയും തെങ്ങും കുരുമുളകും റബ്ബറും വരെയുണ്ട്. പുല്‍കൃഷിയുമുണ്ട്. ഒരു സ്ഥലവും തരിശിടുന്നില്ല. വനം-കാര്‍ഷിക ഇനങ്ങള്‍ വിറ്റ് വരുമാനമുണ്ടാക്കുന്നു. പിന്നാക്ക പ്രദേശങ്ങളുടെ പരാശ്രയകഥ തിരുത്തുകയാണ് ഇവര്‍. മലയര്‍ വിഭാഗക്കാരുടേതാണ് ഈ ഗ്രാമം.

അതിരപ്പിള്ളി എന്ന ബ്രാന്‍ഡില്‍ ഓണ്‍ലെന്‍ വിപണികളില്‍ വരെ ലഭ്യമായ വനവിഭവങ്ങള്‍ ഏറ്റവും കൂടുതല്‍ നല്‍കുന്നതും ഇവിടെ നിന്നാണ്. ഇവര്‍ക്ക് കാടിന് പുറത്തേക്കുള്ള യാത്ര കുറവായതിനാല്‍ ട്രൈബല്‍വാലി എന്ന കര്‍ഷകക്കൂട്ടായ്മ ഇവിടെയെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്നു.വിദ്യാഭ്യാസത്തിലും ഏറെ മുന്നിലാണ് കൊടുംകാട്ടിനുള്ളിലെ ഈ ഗ്രാമം. ഒരു വീട്ടില്‍ പോലും പഠിക്കാത്ത കുട്ടികളില്ല. ഇവിടെ നിന്ന് 35 പേരാണ് ഹോസ്റ്റലില്‍ തങ്ങി പഠിക്കുന്നത്. ബിരുദാനന്തര ബിരുദം കഴിഞ്ഞ മൂന്ന് പേരുണ്ട്, അജിത്ത്, മിത്തുമോള്‍, ചിത്ര എന്നിവര്‍. എം.എ സോഷ്യോളജി പാസായ ചിത്രയ്ക്ക് ഐ.സി.ഡി.എസ് ഓഫീസില്‍ ജോലിയുണ്ട്.ഇവിടെ യുവാക്കള്‍ക്ക് സ്വന്തം ക്ലബുണ്ട്. ഫുട്ബോള്‍ ടീമുണ്ട്. കളിക്കളം ഇല്ലാത്തതിനാല്‍ കാട്ടിനുള്ളിലെ ചെറിയ നിരപ്പുള്ള സ്ഥലത്താണ് പരിശീലനം. ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. എല്ലാ യുവാക്കള്‍ക്കും വാഹനം ഓടിക്കാനറിയാം. മിക്കവര്‍ക്കും വാഹനമുണ്ട്. വന്യമൃഗാക്രമണത്തിന് ഭീകരമായി ഇരയായ നാലുപേരും ഇവിടെയുണ്ട്.പ്ലസ് ടു പാസായ നന്ദകുമാറാണ് (24) പാടങ്ങളൊരുക്കി നെല്‍ക്കൃഷി ചെയ്യുന്നത്. മൂന്നുമാസം കൊണ്ട് മൂപ്പെത്തുന്ന ത്രിവേണിയാണ് വിളവിറക്കുന്നത്. പുറമേക്കാര്‍ക്ക് ഈ ഗ്രാമത്തിലേക്ക് പ്രവേശനമില്ല. തവളക്കുഴിപ്പാടത്ത് കളിക്കളം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്ന് സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ പറഞ്ഞു. എന്നാല്‍ വനനിയമങ്ങള്‍ തടസ്സമാണ്.


Share our post

Kerala

ലഹരി ലഭിക്കാത്തതിൽ പരാക്രമം; മലപ്പുറത്ത് ഉമ്മയെ അടിച്ച് പരിക്കേൽപ്പിച്ച് യുവാവ്

Published

on

Share our post

മലപ്പുറം: വേങ്ങരയിൽ രാസ ലഹരിയുടെ സ്വാധീനത്തില്‍ അമ്മയെ അടിച്ചു പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. ചെനക്കൽ സ്വദേശി സൽമാൻ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.എം.ഡി.എം.എക്ക് അടിമയായിരുന്നു സൽമാനെന്നാണ് റിപ്പോർട്ട്. ലഹരി ലഭിക്കാതായതോടെ യുവാവ് വീട്ടിൽ പരാക്രമം കാണിക്കുകയായിരുന്നു, വീട്ടിൽ ഉണ്ടായിരുന്ന അമ്മയെ അടിച്ച് പരിക്കേൽപ്പിച്ചു. അക്രമണത്തിൽ അമ്മയുടെ മുഖത്തും പരിക്കേറ്റിട്ടുണ്ട്.പ്രദേശവാസികൾ ചേർന്ന് ആദ്യം യുവാവിനെ പിടിച്ചുമാറ്റാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ എന്തിനാണ് ഉമ്മയെ മർദിച്ചത് എന്ന ചോദ്യത്തിന് പരസ്പരബന്ധമില്ലാതെയായിരുന്നു യുവാവ് പ്രതികരിച്ചത്. ഇയാളെ നിലവിൽ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയിട്ടുണ്ട്.


Share our post
Continue Reading

Kerala

ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു

Published

on

Share our post

പാലക്കാട്: മണ്ണാർക്കാട് ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. വട്ടമ്പലം കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടൻ മദർ കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇൻഷുറൻസ് കൺസൾട്ടന്റാണ് മരിച്ച സന്തോഷ് കുമാർ.


Share our post
Continue Reading

Kerala

മദ്യലഹരിയിൽ പിടിച്ചു തള്ളി: കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു

Published

on

Share our post

തൃശൂർ: മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. പൂങ്കുന്നം ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്. അനിൽ പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ്. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ റീജനൽ തിയറ്ററിനു മുമ്പിലാണ് സംഭവം. ഇരുവരും നാടകോൽസവം കാണാൻ വന്നവരായിരുന്നു. അതേസമയം, രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!