Kannur
വൈതൽമലയിൽ നിന്ന് തലശേരി വഴി വയനാട്ടിലേക്കൊരു സൗഹൃദറൂട്ട്

ആലക്കോട്:വൈതൽമല–- തലശേരി റൂട്ടിൽ പതിവായി ഓടുന്ന ‘ആനവണ്ടി’ ദീപാവലി ദിനത്തിൽ വഴിമാറിയോടിയത് ‘സൗഹൃദ’ത്തിന്റെ പുതിയ റൂട്ടിലേക്ക്. പതിവ് റൂട്ടിലെ സ്ഥിരംയാത്രക്കാരാണ് ഓഫീസ് വേഷങ്ങളൊക്കെ അഴിച്ചുവച്ച് വയനാട്ടിലേക്ക് ഉല്ലാസയാത്ര നടത്തിയത്. വൈതൽമല-–-തലശേരി റൂട്ടിൽ 2006ലാണ് കെ.എസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്.രാവിലെ 6.30ന് വൈതൽമലയിൽനിന്ന് പുറപ്പെട്ട് ചെമ്പേരി, ശ്രീകണ്ഠപുരം, ഇരിക്കൂർ വഴി 9.30ന് തലശേരിയിലെത്തി തിരികെ വൈകിട്ട് 4.45ന് പുറപ്പെട്ട് രാത്രി 8.15ന് വെതൽമലയിലെത്തും. സ്ഥിരം യാത്രക്കാരാണേറെയും. സർക്കാർ ജീവനക്കാരും സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചയ്യുന്നവരുമായി ‘ഹൗസ്‌ഫുൾ’ ആയിട്ടാണ് സർവീസ്. ബസെത്തിയ സ്ഥലങ്ങൾ അറിയാനും വിവരങ്ങൾ കൈമാറാനുമുണ്ടാക്കിയ സ്ഥിരം യാത്രക്കാരുടെ വാട്‌സ്‌ആപ് യാത്രക്കൂട്ടായ്മയാണ് ഒഴിവ് ദിനത്തിൽ ചുരം കയറാനും മുന്നിട്ടിറങ്ങിയത്.
മുട്ടന്നൂരിലെ രണ്ടുവയസ്സുകാരി രേവതി ഷിജു, ചെങ്ങളായിയിലെ വി. വി നാരായണൻ എന്നിവരും ജീവനക്കാരും ഉൾപ്പെടെ 58 പേർ സംഘത്തിലുണ്ടായി. വ്യാഴം രാവിലെ ആറിന് കണ്ണൂർ ഡിപ്പോയിൽനിന്നും പുറപ്പെട്ട് പൂക്കോട് തടാകം, എടക്കൽഗുഹ, എൻഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച് രാത്രി 11നാണ് കണ്ണൂരിൽ തിരിച്ചെത്തിയത്. ഭക്ഷണം, പ്രവേശന ടിക്കറ്റ് എന്നിവയുൾപ്പെടെ ഒരാളിൽനിന്ന് (അഞ്ച് വയസ്സിന് മുകളിൽ) 1190 – രൂപയായിരുന്നു ചാർജ് ഈടാക്കിയത്.തലശേരി രജിസ്ട്രേഷൻ വകുപ്പ് ജീവനക്കാരൻ കെ പി പ്രേമരാജൻ (മലപ്പട്ടം), ബ്രണ്ണൻ കോളേജ് ലൈബ്രേറിയൻ ഇ. വി പുരുഷോത്തമൻ (കണിയാർവയൽ), തലശേരി കോടതി ജീവനക്കാരൻ ഇ. പി നസീർ (മലപ്പട്ടം), കോടതിയിൽനിന്ന് വിരമിച്ച എ. പി ചന്ദ്രൻ (കൂടാളി) എന്നിവരായിരുന്നു മുഖ്യ ആസൂത്രകർ.
സർവീസ് തുടങ്ങിയത് തൊട്ട് ഡ്രൈവറായ അഞ്ചരക്കണ്ടി സ്വദേശി പി. എൻ സുമേഷൻ, ദീർഘകാലം ബസ്സിൽ യാത്ര ചെയ്തവർ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യാത്രക്കാർ, വിരമിച്ചവർ എന്നിവരെ യാത്രയുടെ ഭാഗമായി ആദരിച്ചു. ദീപാവലി ദിനത്തിലെ യാത്രയുടെ ഭാഗമായി ദീപം തെളിച്ച് കെ.എസ്ആർ.ടി.സിക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി.
Kannur
ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സുകൾക്കായി പരിശീലനം

കണ്ണൂർ: റീജിണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബെംഗളൂരു നടത്തുന്ന ഡിപ്ലോമ ഇൻ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പിജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാം ഗ്വേജ് ടീച്ചിങ് എന്നീ കോഴ്സ കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകൾക്കുള്ള പരി ശീലനം തലശ്ശേരിയിൽ അധ്യാപകരുടെ കൂട്ടായ്മയായ റീമേറ്റ്സ് നടത്തുന്നുണ്ട്. ഫോൺ: 9446675440,7559013412.
Kannur
ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍; മെഗാ ഡ്രൈവ് ജൂണ്‍ 14 മുതല്‍ കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍

കണ്ണൂര്‍: ജില്ലയില്‍ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14 ന് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസര്‍ ഡോ. തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന മെഗാതൊഴില്‍ മേളയില്‍ 100 കമ്പനികള്‍ പങ്കെടുക്കും. ഇതിലൂടെ 50000 തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും വിജ്ഞാനകണ്ണൂര്‍ തൊഴില്‍ ഡ്രൈവര്‍ വിജയിപ്പിക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചുവെന്നും ഡോ.തോമസ് ഐസക് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ വാര്‍ഡുകളിലും സന്നദ്ധപ്രവര്‍ത്തകര്‍ മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഗൃഹസന്ദര്‍ശനം നടത്തി ഉദ്യോഗാര്‍ഥികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സഹായം നല്‍കും. കൂടാതെ എല്ലാ ലൈബ്രറികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ലഭ്യമായ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജോബ് മേളയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മെയ് 31 മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെട്ട് വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് തൊഴിലവസരങ്ങള്‍ പരിചയപ്പെടുത്തും. താല്പര്യമുള്ളവര്‍ ഡിജിറ്റല്‍ വര്‍ക്ക് മാനേജ്‌മെന്റ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ അപേക്ഷിക്കണം.
അസാപ്പിന്റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം നല്‍കും. ജൂണ്‍ ഏഴു മുതല്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ വനിതാ കോളേജില്‍ വിഷയാധിഷ്ഠിത പരിശീലനം നല്‍കും.മെഗാ തൊഴില്‍ മേളയോടൊപ്പം പ്രാദേശിക ജോലികള്‍ക്ക് വേണ്ടിയുള്ള ചെറു മേളകളും തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ഇത്തരത്തില്‍ പതിനായിരം തൊഴിലവസരങ്ങള്‍ കണ്ടെത്താനാണ് വിജ്ഞാനകേരളം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനു പുറമെ എല്ലാ ശനിയാഴ്ചകളിലും തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തും. എല്ലാ കോളേജുകളിലും 50 കമ്പ്യൂട്ടര്‍ വീതമുള്ള ലാബുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ച് കിഫ്ബിയുടെ യോഗം അടുത്തമാസം ചേരും. രണ്ടുമാസം നീളുന്ന വിജ്ഞാന കണ്ണൂര്‍ തൊഴില്‍ ഡ്രൈവ് ജൂലൈ അവസാനം നടക്കുന്ന മെഗാ ഗള്‍ഫ് റിക്രൂട്ട്‌മെന്റോടുകൂടിയാണ് അവസാനിക്കുക. ഗള്‍ഫിലേക്കുള്ള ഇരുപതിനായിരം തൊഴില്‍ അവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിലേക്കുള്ള അപേക്ഷകള്‍ പിന്നീട് സ്വീകരിക്കും.
ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം മെയ് 21, 22 തീയതികളില്‍ പഞ്ചായത്ത്,നഗരസഭ അടിസ്ഥാനത്തില്‍ നടക്കും. ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തകര്‍, കെ.പി.ആര്‍, ഡി.പി.ആര്‍ എന്നിവര്‍ക്ക് മെയ് 16 ന് ജില്ലാപഞ്ചായത്ത് ഹാളില്‍ പരിശീലനം നല്‍കും.കെ. വി. സുമേഷ് എം എല്‍. എ, ഹാന്‍വീവ് ചെയര്‍മാന്‍ ടി. കെ. ഗോവിന്ദന്‍ മാസ്റ്റര്‍, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.
Kannur
മൺപാത്ര നിർമാണ തൊഴിലാളികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

കണ്ണൂർ: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പരമ്പരാഗത മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടതും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തതുമായ, മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60വയസ്സ്. www.bwin.kerala.gov.in പോര്‍ട്ടല്‍ വഴി അപേക്ഷ മെയ് 31 നകം അപേക്ഷിക്കാം. മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ചവരും അവരുടെ കുടുംബാംഗങ്ങളും, 2024-25 വര്‍ഷത്തില്‍ ഓണ്‍ലൈനായി അപേക്ഷിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതില്ല. വെബ്‌സൈറ്റ്: www.bcdd.kerala.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്