Connect with us

MATTANNOOR

ബാല്യകാല ഓര്‍മകളുണര്‍ത്തും ഈകുഞ്ഞെഴുത്തുകള്‍

Published

on

Share our post

മട്ടന്നൂര്‍:കഥകള്‍, കവിതകള്‍, ചിത്രങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. ഇങ്ങനെ നീളുന്നു മട്ടന്നൂര്‍ നഗരസഭയിലെ അങ്കണവാടി കുരുന്നുകളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയ കുഞ്ഞെഴുത്തുകളുടെ പട്ടിക. താളുകള്‍ മറിയുന്തോറും വായനക്കാരെ ബാല്യകാല ഓര്‍മകളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും ഈ കൈയെഴുത്ത് പ്രതി. നഗരസഭയിലെ 43 അങ്കണവാടികള്‍ തയാറാക്കിയ 43 കൈയെഴുത്ത് മാസികകളാണ് ഒറ്റദിവസം പ്രകാശിപ്പിച്ചത്. ഐ.സി.ഡി.എസിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മട്ടന്നൂര്‍ ഐ.സി.ഡി.എസ് ഇത്തരമൊരു ആശയമവുമായി മുന്നോട്ടുവന്നത്. കുരുന്നുകളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ഒരുമിച്ചപ്പോള്‍ പിറന്നതോ.. സര്‍ഗാത്മക കഴിവുകളുടെ വസന്തം.കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകുക, കൈയെഴുത്ത് പ്രോത്സാഹിപ്പിക്കുക, മറ്റ് സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുക, കുട്ടികൾക്ക് പ്രാവീണ്യമുള്ള മേഖലകളിൽ കൂടുതൽ അവസരങ്ങളൊരുക്കുക, മാനസിക സമ്മർദം ലഘൂകരിക്കുക തുടങ്ങിയ ലക്ഷ്യവുമായാണ് നഗരസഭ ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ അങ്കണവാടികളുടെ ചരിത്രവും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഓര്‍മകളുടെ മധുരം നുകരുന്ന നൂറോളം താളുകളാണ് മാസികയിലുള്ളത്.
മികച്ച കൈയെഴുത്ത് മാസിക തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽ പെരിഞ്ചേരി അങ്കണവാടി ഒന്നാംസ്ഥാനവും വെമ്പടി അങ്കണവാടി രണ്ടാംസ്ഥാനവും നേടി. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനംചെയ്തു. വൈസ് ചെയര്‍മാന്‍ ഒ പ്രീത അധ്യക്ഷയായി. ബാലസാഹിത്യകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ കൈയെഴുത്ത് മാസിക പ്രകാശിപ്പിച്ചു.ഷീന എം കണ്ടത്തിൽ മുഖ്യഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ വി.കെ സുഗതൻ, പി. ശ്രീനാഥ്, പി അനിത, പി. പ്രസീന, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപാ തോമസ്, വിജയകുമാർ പരിയാരം, മനോജ്കുമാർ പഴശ്ശി, ശിവപ്രസാദ് പെരിയച്ചൂർ തുടങ്ങിയവർ സംസാരിച്ചു. അനുശ്രീ പുന്നാടിന്റെ നാടൻപാട്ടുകളും കലാപരിപാടികളുമുണ്ടായി.


Share our post

MATTANNOOR

കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിയ രണ്ടു വയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Published

on

Share our post

മട്ടന്നൂർ: കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടുവയസ്സുകാരനെ മട്ടന്നൂർ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി.കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടുവയസ്സുകാ രൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്. ബുധനാഴ്ച വൈകിട്ടോടെ യാണ് സംഭവം. ഉടൻ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു. കുട്ടിയെയും കൂട്ടി അഗ്നിരക്ഷാ നിലയത്തിൽ എത്തിയതിനെത്തുടർന്ന് പാത്രം നീക്കി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.കുട്ടിക്ക് പരിക്കൊന്നുമേൽക്കാതെ തന്നെ പാത്രം മാറ്റി. സ്റ്റേഷൻ ഓഫീസർ കെ. രാജീവിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് സംഘവും ചേർന്നാണ് പാത്രം ഊരിയെടുത്ത് കുട്ടിയെ രക്ഷപ്പെടുത്തിയത്.


Share our post
Continue Reading

MATTANNOOR

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

Published

on

Share our post

മട്ടന്നൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി യാത്ര പുറപ്പെടുന്ന ആദ്യ വിമാനം മെയ് 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള 4825 തീർത്ഥാടകരും കർണ്ണാടകയില്‍ നിന്നുള്ള 73 തീർത്ഥാടകരും മാഹിയില്‍ നിന്നുമുള്ള 31 പേരുമുള്‍പ്പെടെ മൊത്തം 4929 ഹജ്ജ് തീർത്ഥാടകരാണ് കണ്ണൂരില്‍ നിന്നും യാത്രയാകുന്നത്.

കണ്ണൂരിലെ മെയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മെയ് പത്തിന് രാവിലെ പത്തിന് റിപ്പോർട്ട് ചെയ്യണം. മെയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനമായ IX3043ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീർത്ഥാടകർ മെയ് 11ന് രാവിലെ ആറ് മണിക്കാണ് എയർപോർട്ടില്‍ റിപ്പോർട്ട് ചെയ്യേണ്ടത്. എല്ലാ ഹജ്ജ് തീർത്ഥാടകും ആദ്യം എയർപാർട്ടിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. എയർപോർട്ടിലെത്തി രജിസ്റ്റർ ചെയ്ത് ലഗേജുകള്‍ എയർലൈൻസിന് കൈമാറിയതിന് ശേഷമാണ് ഹാജിമാർ ഹജ്ജ് ക്യാമ്ബിലെത്തുന്നത്. കൊച്ചി എംബാർക്കേഷനില്‍ നിന്നുള്ള ഹജ്ജ് യാത്ര മെയ് 16-നാണ് ആരംഭിക്കുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ ഹജ്ജ് ഹൗസിന് ഒൻപതിന് മുഖ്യമന്ത്രി തറക്കല്ലിടും

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസ് ശിലാസ്ഥാപനം ഒൻപതിന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാന തല ഉദ്ഘാടനവും നടക്കും. കണ്ണൂരിൽ ഹജ്ജ് ഹൗസ് നിർമിക്കുന്നതിന് ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. വിമാനത്താവളത്തിന് സമീപം കുറ്റിക്കരയിൽ കിൻഫ്രയുടെ ഒരേക്കർ സ്ഥലത്താണ് ഹജ്ജ് ഹൗസ് നിർമിക്കുന്നത്. പദ്ധതി രേഖയും അടങ്കലും തയ്യാറായി. സംസ്ഥാനത്തെ രണ്ടാമത്തെ ഹജ്ജ് ഹൗസാണ് കണ്ണൂരിൽ നിർമിക്കുന്നത്. അടുത്ത ഹജ്ജ് തീർഥാടന സമയത്ത് ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാർഗോ ടെർമിനലിൽ ഇത്തവണയും ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കും. 5000- ത്തോളം തീർഥാടകരാണ് കണ്ണൂർ വഴി ഹജ്ജിന് പോകുന്നത്. മേയ് പതിനൊന്ന് മുതൽ 29 വരെയാണ് എയർഇന്ത്യ എക്സ്‌പ്രസ് ഹജ്ജ് സർവീസ് നടത്തുക. ആദ്യ വിമാനം 11-ന് പുലർച്ചെ നാലിന് പുറപ്പെടും.


Share our post
Continue Reading

Trending

error: Content is protected !!