India
നവംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ വരുന്നു

2024 ഒക്ടോബർ മാസം പൂർത്തിയാവുന്നു. ഇത്തവണ സാമ്പത്തിക മേഖലയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്നതും ഒക്ടോബറിൽ ആയിരുന്നു. ഇനി പുതിയ മാറ്റങ്ങളാണ് നവംബർ മുതല്‍ കാണാനിരിക്കുന്നത്. വിവിധ മേഖലകളിലാണ് ഈ മാറ്റങ്ങള്‍ പ്രകടമായി കാണാൻ സാധിക്കുക. നവംബർ 1 കേരളപ്പിറവി ദിനമാണ്. അന്ന് സംഭവിക്കുന്ന ഈ 6 സുപ്രധാന മാറ്റങ്ങളെന്തെല്ലാമെന്ന് പരിശോധിക്കാം.എല്‍.പി.ജി സിലിണ്ടർ, ATF, CNG, PNG നിരക്കുകള്‍, എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍, മ്യൂച്വല്‍ ഫണ്ട് നിയന്ത്രണങ്ങള്‍, പുതിയ ടെലികോം നിയമങ്ങള്‍, ബാങ്ക് അവധി ദിനങ്ങള്‍ എന്നിവയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഈ മാറ്റങ്ങളെല്ലാം പ്രത്യക്ഷത്തില്‍ സാധാരണക്കാരുടെ ജീവിതത്തെയാണ് സാരമായി ബാധിക്കുന്നത് എന്നത് വ്യക്തം.
1) എല്‍.പി.ജി
സിലിണ്ടർ വില
ഓരോ മാസവും എണ്ണക്കമ്പനികള്‍ എല്‍.പി.ജി വിലയില്‍ മാറ്റം കൊണ്ടുവരുന്നു. പാചക വാതക വിലയുടെ വർദ്ധനവ് എല്ലാ സാധാരണക്കാരനേയും ആഴത്തില്‍ ബാധിക്കുന്ന വിഷയമാണ്. നിലവില്‍ പാചക വാതകത്തിന് 812 രൂപയാണ് കേരളത്തിലെ വില. എന്നാല്‍ നവംബർ 1-ന് പാചക വാതക സിലിണ്ടറിൻ്റെ വില അവർ ക്രമീകരിച്ചേക്കാം. കുറച്ച നാളുകളായി കാര്യമായ വിലക്കയറ്റം നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ നവംബർ 1 മുതല്‍ നിലവിലെ വിലയില്‍ വർദ്ധവ് സംഭവിക്കുമോ എന്നത് വ്യക്തമല്ല. പക്ഷേ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടർ നിരക്കില്‍ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
2) എ.ടി.എഫ്, സി.എൻ.ജി, പി.എൻ.ജി നിരക്കുകള്‍
എയർ ടർബൈൻ ഫ്യൂവല്‍ (എ.ടി.എഫ്), കമ്പ്രസ്ഡ് നാച്വറല്‍ ഗ്യാസ് (സിഎൻജി), പൈപ്ഡ് നാച്വറല്‍ ഗ്യാസ് (പിഎൻജി) എന്നിവയുടെ നിരക്കുകളും ഓയില്‍ കമ്പനികള്‍ ഓരോ മാസവും ഒന്നാം തീയതി മാറ്റം വരുത്താറുണ്ട്. സമീപ കാലത്തായിട്ട് എ.ടി.എഫ് വിലകളില്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ ദീപാവലി സമയത്തും വിലക്കുറവ് സംഭവിച്ചേക്കാം. മാത്രമല്ല അതുപോലെ തന്നെ സിഎൻജി, പിഎൻജി നിരക്കുകളിലും മാറ്റം സംഭവിച്ചേക്കാം.
3) എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് നിയമങ്ങള്‍
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കള്‍ക്കായി എസ്ബിഐ കാർഡ് പുതിയ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് വ്യക്തമാക്കി. നവംബർ 1 മുതലാണ് പുതിയ മാറ്റങള്‍ നടപ്പിലാക്കുക. അതായത്, സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകള്‍ക്ക് 3.75% പ്രതിമാസ ചാർജ് ഈടാക്കും. കൂടാതെ, വൈദ്യുതി, ഗ്യാസ് തുടങ്ങിയ യൂട്ടിലിറ്റികള്‍ക്ക് 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്‌മെൻ്റുകള്‍ നടത്തിയാല്‍ 1% ഫീസ് ഈടാക്കും.
4) മ്യൂച്വല്‍ ഫണ്ടില്‍ മാറ്റങ്ങള്‍
മ്യൂച്വല്‍ ഫണ്ടില്‍ കാര്യമായ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. നവംബർ 1 മുതല്‍ സുരക്ഷിതമായ മാർക്കറ്റ് ഉറപ്പാക്കി മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി കർശനമായ ഇൻസൈഡർ ട്രേഡിംഗ് നിയമങ്ങളാണ് സെബി അവതരിപ്പിക്കുന്നത്. നോമിനികളോ ബന്ധുക്കളോ ഉള്‍പ്പെടുന്ന 15 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ കംപ്ലയൻസ് ഓഫീസർമാർക്ക് എഎംസികള്‍ (അസറ്റ് മാനേജ്മെന്റ് കമ്പനി) റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്.
5) പുതിയ ടെലികോം നിയമങ്ങള്‍
നിലവില്‍ സ്പാം കോളുകളും മെസേജുകളും നിരവധി വരുന്നുണ്ട്. ഇവ തടയുന്നതിനായി ജിയോ, എയർടെല്‍ തുടങ്ങിയ ടെലികോം മേഖലയിലെ പ്രധാനികളോട് മെസേജ് ട്രെയ്‌സിബിലിറ്റി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നല്‍കി. ഈ സൗകര്യം നിലവില്‍ വന്നാല്‍ ടെലികോം കമ്പനികള്‍ ഈ സ്പാം നമ്പറുകള്‍ ബ്ലോക്ക് ചെയ്യും, ഒപ്പം ഇത്തരം മെസേജുകള്‍ ആളുകളിലേക്ക് എത്തുന്നത് തടയും.
6) ബാങ്ക് അവധി
ഒക്ടോബർ മാസത്തെ അപേക്ഷിച്ച് കേരളത്തില്‍ കാര്യമായ അവധികള്‍ നവംബറില്‍ കാണാനില്ല. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും കണക്കാക്കിയാല്‍ കേരളത്തില്‍ 6 ദിവസമാണ് അവധി. അധിക അവധികള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഓണ്‍ലൈൻ ബാങ്കിംഗ് സേവനം ഉപയോഗിച്ചാല്‍ 24/7 സമയവും നിങ്ങള്‍ക്ക് സേവനം ലഭിക്കും.
India
പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.
ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്
https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.
4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.
ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.
India
ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.
ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.
India
ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.
ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.
‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.
വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്