Connect with us

Kerala

മലയാളികള്‍ക്ക് ഇലക്‌ട്രിക്‌ വാഹന കമ്പം; രജിസ്‌ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക്

Published

on

Share our post

കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് വൈദ്യുതവാഹനങ്ങളുടെ മൊത്തം രജിസ്ട്രേഷന്‍ രണ്ടുലക്ഷത്തിലേക്ക് അടുക്കുന്നു. 1,83,686 വൈദ്യുതവാഹനങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഈവര്‍ഷം മാത്രം 54,703 വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.2023-ല്‍ 75,802 വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2022-ല്‍ 39,623 വൈദ്യുതവാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ മൊത്തം രജിസ്ട്രേഷനില്‍ 1,368 എണ്ണം മാത്രമായിരുന്നു വൈദ്യുത വാഹനങ്ങള്‍. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വൈദ്യുത വാഹന രജിസ്ട്രേഷന്‍ ഈവര്‍ഷം 40 മടങ്ങ് വര്‍ധിച്ചു.

ഓരോ വര്‍ഷം പിന്നിടുമ്പോഴും കേരളീയര്‍ക്ക് വൈദ്യുത വാഹനങ്ങളോടുള്ള പ്രിയം കൂടിവരികയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈവര്‍ഷം അവസാനത്തോടെ കേരളത്തിലെ നിരത്തുകളില്‍ വൈദ്യുതവാഹനങ്ങളുടെ എണ്ണം രണ്ടുലക്ഷം കടന്നേക്കുമെന്നാണ് വിപണിയിലെ പ്രതീക്ഷ. കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ തുടങ്ങി ഇലക്ട്രിക് ശ്രേണിയില്‍ എല്ലാ വാഹനങ്ങള്‍ക്കും ആവശ്യകത ഉയരുകയാണ്. ചാര്‍ജിങ് സൗകര്യങ്ങള്‍ വര്‍ധിക്കുന്നതും സര്‍ക്കാര്‍ ആനുകൂല്യങ്ങളുമാണ് വൈദ്യുതവിഭാഗത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

കോപ്പുകൂട്ടി കമ്പനികളും

വര്‍ധിച്ച ആവശ്യകത മുന്നില്‍ കണ്ടുതന്നെ വൈദ്യുത വിഭാഗത്തില്‍ മത്സരം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികള്‍. ദക്ഷിണകൊറിയന്‍ കാര്‍നിര്‍മാതാക്കളായ ഹ്യൂണ്ടായ് 2025-ല്‍ നാല് വൈദ്യുതവാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് അറിയുന്നത്. ക്രെറ്റ ഇ.വി. ആയിരിക്കും ഇതില്‍ ആദ്യത്തേത്. മഹീന്ദ്രയുടെ എക്‌സ്.യു.വി. ഇ-8 ഈവര്‍ഷം നിരത്തിലെത്തും. എക്‌സ്.യു.വി. ഇ-9 അടുത്തവര്‍ഷം ഏപ്രിലില്‍ മഹീന്ദ്ര ഇന്ത്യയില്‍ ഇറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുചക്രവാഹന വിഭാഗത്തില്‍ പുതിയ വാഹനങ്ങളിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടി.വി.എസും.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!