Kerala
ഇന്ത്യൻ വിദ്യാർത്ഥികളുടേയും ഭക്ഷണം മുടങ്ങും, മുഖം തിരിച്ച് കാനഡയിലെ ഫുഡ് ബാങ്ക്

വാൻകൂവർ: വിദേശരാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന് പോവുന്ന വിദ്യാർത്ഥികൾക്ക് മറുനാട്ടിലെ തുടക്ക കാലങ്ങളിൽ വലിയ സഹായകരമാണ് ഫുഡ് ബാങ്കുകൾ. വിദ്യാർത്ഥികൾ ഉൾപ്പെടെ ആളുകൾ വിശന്ന് കഴിയാതിരിക്കാൻ പലവിധ ഇടനിലക്കാരുമായി സഹായിച്ച് സൌജന്യമായി ആവശ്യമായ ഭക്ഷണം നൽകാൻ ഏറെ സഹായകരമാവുന്ന ജീവകാരുണ്യ സംരംഭമാണ് ഫുഡ് ബാങ്കുകൾ. എന്നാൽ ഇതര രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഒന്നാം വർഷ വിദ്യാർത്ഥികളോട് മുഖം തിരിക്കാനുള്ള കാനഡയിലെ ഫുഡ് ബാങ്കിന്റെ തീരുമാനത്തിനെതിരെ ഉയരുന്നത് വലിയ വിമർശനമാണ്.
കാനഡയിലെ വാൻകൂവറിലാണ് ഒന്നാം വർഷ അന്തർദേശീയ വിദ്യാർത്ഥികൾക്ക് സൌജന്യ ഭക്ഷണം നൽകുന്നതിൽ നിന്നാണ് ഫുഡ് ബാങ്ക് പിന്തിരിഞ്ഞിട്ടുള്ളത്. ഭക്ഷണ ബാങ്കുകളുടെ സേവനം തേടുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നതാണ് ശ്രദ്ധേയമായ വസ്തുത. തൊഴിലില്ലായ്മ വർധിക്കുകയും ഭക്ഷണത്തിന്റെ വിലയിൽ വലിയ രീതിയിലുള്ള വർധനവും വന്നതിന് പിന്നാലെയാണ് ഇത്.
ദി ഗ്രേറ്റർ വാൻകൂവർ ഭക്ഷണ ബാങ്കാണ് ഒന്നാം വർഷക്കാർക്ക് ഭക്ഷണം നൽകാതിരിക്കാൻ തുടങ്ങിയത്. അന്തർ ദേശീയ വിദ്യാത്ഥികൾക്കാണ് തീരുമാനം ബാധകമാവുക. കുടിയേറ്റം ലക്ഷ്യമിട്ട് കാനഡയിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളെ തീരുമാനം സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്യൂഷനും യാത്രയ്ക്കും ആവശ്യമായ തുക കഴിച്ച് 20635 ഡോളർ വിദ്യാർത്ഥികളുടെ അക്കൌണ്ടിൽ ഒന്നാം വർഷം മുഴുവനുണ്ടാകണമെന്നാണ് കാനഡയുടെ നയമെന്നാണ് ദി ഗ്രേറ്റർ വാൻകൂവർ ഫുഡ് ബാങ്കിന്റെ വാദം. രണ്ട് ദശാബ്ദത്തിന് ശേഷമാണ് ഈ തുക വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ജീവിതചെലവ് രണ്ടിരട്ടിയിലേറെയാണ് കാനഡയിൽ വർധിച്ചിരിക്കുന്നത്.
ഇതോടെയാണ് ആളുകൾ ഭക്ഷണ ബാങ്കുകളുടെ സേവനം വലിയ രീതിയിൽ പ്രയോജനപ്പെടുത്താൻ ആരംഭിച്ചത്. 2024 മാർച്ചിനുള്ളിൽ രണ്ട് ദശലക്ഷം ആളുകൾ ഭക്ഷണ ബാങ്കുകളുടെ സേവനം തേടിയതായാണ് കണക്കുകൾ വിശദമാക്കുന്നതെന്നാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019ലെ കണക്കുകളേക്കാൾ രണ്ടിരട്ടിയാണ് ഇതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇതെന്നുമാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വർധിക്കുന്ന പണപ്പെരുപ്പവും വീടുകളുടെ വാടകയിലെ വർധനവും മൂലം വിദ്യാർത്ഥികൾ അടക്കം കൂടുതൽ ആളുകൾ ഭക്ഷണ ബാങ്കിൽ എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. സൌജന്യ സേവനങ്ങളുടെ അന്ത്യത്തിലേക്കുള്ള പോക്കാണ് നിലവിലുള്ളതെന്നാണ് കാനഡ ഫുഡ് ബാങ്ക്സ് സിഇഒ ക്രിസ്റ്റിൻ ബീർഡ്സ്ലി വിശദമാക്കുന്നത്.
എന്നാൽ തീരുമാനത്തിനെതിരെ അന്തർ ദേശീയ വിദ്യാർത്ഥി സംഘടനകൾ രൂക്ഷമായാണ് പ്രതികരിക്കുന്നത്. വിദ്യാർത്ഥികളുടെ ജീവിതം കൂടുതൽ മോശമാക്കാൻ മാത്രമാണ് ഈ തീരുമാനം സഹായിക്കൂവെന്നാണ് വിദ്യാർത്ഥി സംഘടനകൾ പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണമാണ് ആഗോള തലത്തിൽ ഉയരുന്നത്. തീരുമാനത്തെ അനുകൂലിച്ചും നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. നികുതി നൽകുന്നവരിൽ നിന്ന് രാജ്യത്തെ പാവപ്പെട്ടവർക്കായി നൽകുന്ന സംവിധാനങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നുള്ളവർ മുതലെടുക്കുന്നുവെന്നാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ പ്രതികരണം.
Kerala
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.
‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.
2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്