Connect with us

India

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Published

on

Share our post

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്‍റെ 115ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു. പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുന്നു. അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു. കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നിരവധി പേര്‍ ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മൻ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.

ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കില്‍ വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യണം. പിന്നീട് ദേശീയ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണം. തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണം. പൊലീസിലും വിവരങ്ങള്‍ കൈമാറണം.

പരാതികള്‍ വ്യാപകമായതോടെ നാഷണല്‍ സൈബര്‍ കോര്‍ഡിനേഷന്‍ സെന്‍റര്‍ തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വീഡിയോ കോള്‍ വന്ന നിരവധി ഐഡികള്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു. സിം കാര്‍ഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ബ്ലോക്ക് ചെയ്തെന്നും പ്രധാനമന്ത്രി അറിയിച്ചു. അതേസമയം എത്ര അറസ്റ്റ് നടന്നുവെന്നതടക്കം മറ്റ് വിവരങ്ങള്‍ പരസ്യമാക്കിയില്ല.


Share our post

India

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Published

on

Share our post

വയനാട്:തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി ഇന്ന് മണ്ഡലത്തിൽ എത്തും. വിവിധയിടങ്ങളില്‍ പര്യടനം നടത്തും. രാവിലെ മൈസൂരുവില്‍ വിമാനം ഇറങ്ങുന്ന പ്രിയങ്ക ഹെലികോപ്റ്ററില്‍ നീലഗിരി കോളേജ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും റോഡ് മാര്‍ഗമായിരിക്കും പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുക.രാവിലെ പതിനൊന്നരയ്ക്ക് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ മീനങ്ങാടിയിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകിട്ട് നാലരയ്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതനയിലാണ് പ്രിയങ്കയുടെ ഇന്നത്തെ അവസാന പരിപാടി. നാളെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ പരിപാടികളിലും പ്രിയങ്ക പങ്കെടുക്കും.


Share our post
Continue Reading

India

ട്രാഫിക് നിയമം: പ്രവാസികൾക്ക് ഒന്നിൽ അധികം വാഹനങ്ങൾ റെജിസ്റ്റർ ചെയ്യുന്നതിന് വിലക്ക്

Published

on

Share our post

കുവൈത്ത് സിറ്റി : പുതിയ ട്രാഫിക് നിയമം വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒരു വാഹനത്തിൽ മാത്രമായി പരിമിതപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിക്ക് എക്സിക്യൂട്ടീവ് റെഗുലേഷൻ പുറപ്പെടുവിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 1.9 ദശലക്ഷം ഡ്രൈവിംഗ് ലൈസൻസുകളും 2.5 ദശലക്ഷം വാഹനങ്ങളും കുവൈത്തിലുണ്ട്.കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി കൊണ്ട് തയ്യാറാക്കിയ പുതിയ കരട് നിയമം പൂർത്തിയാക്കി ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസുഫിന്റെ അവലോകനത്തിനായി സമർപ്പിച്ചു.അടുത്ത ആഴ്ച ചേരുന്ന മന്ത്രി സഭാ യോഗത്തിൽ അവതരിപ്പിക്കുന്ന കരട് നിയമം മന്ത്രിസഭയുടെയും അമീറിന്റെയും അംഗീകാരം ലഭിച്ച ഉടൻ പ്രാബല്യത്തിൽ വരുമെന്ന് യൂസഫ് അൽ ഖദ്ദ വ്യക്തമാക്കി.ഗതാഗത നിയമ ലംഘനങ്ങൾക്ക് കർശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം.

രാജ്യത്ത് പ്രതിദിനം ശരാശരി 300 വാഹനപകടങ്ങളാണ് രേഖപ്പെടുത്തുന്നത്.ഇവയിൽ 90 ശതമാനവും അശ്രദ്ധയോടെ ഡ്രൈവിങ് ചെയ്യുന്നത് മൂലമാണ് സംഭവിക്കുന്നത്.ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് എതിരെ 75 ദിനാർ പിഴ ചുമത്തമെന്നാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.സീറ്റ് ബെൽറ്റ്‌ ധരിക്കാതെ ഡ്രൈവിങ് ചെയ്യുന്നവർക്കെതിരെ 30 ദിനാറും, നിരോധിത സ്ഥലങ്ങളിൽ പാർക്കിംഗ് ചെയ്യുന്നവർക്കെതിരെ 15 ദിനാറും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങിനു 150 ദിനാറുമാണ് പിഴ ചുമത്തുക.ചുവപ്പ് സിഗ്നൽ മറികടക്കൽ, മത്സരയോട്ടം മുതലായ നിയമ ലംഘനങ്ങൾക്ക് 150 ദിനാർ പിഴ ചുമത്തുവാനും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.റോഡുകളിൽ വാഹനാഭ്യാസ പ്രകടനം നടത്തുന്നവർക്ക് എതിരെ പിഴയും ജയിൽ ശിക്ഷക്കും പുറമെ നിശ്ചിത കാലയളവിലേക്ക് നിർബന്ധിത സാമൂഹിക സേവനങ്ങൾക്ക് നിയോഗിക്കുവാനും പുതിയ നിയമത്തിൽ ആവശ്യപ്പെടുന്നു.പുതിയ നിയമം അനുസരിച്ച് അസാധാരണമായ അവസ്ഥയിൽ (മദ്യപിച്ച്) വാഹനം ഓടിക്കുന്നതിനുള്ള പിഴ 1,000 കുവൈറ്റ് ദിനാറിൽ കുറയാത്തതും 3,000 കുവൈറ്റ് ദിനാറിൽ കൂടാത്തതുമാണ്, കൂടാതെ ഒരു വർഷത്തിൽ കുറയാത്ത തടവും. മദ്യപിച്ച് വാഹനമോടിക്കുകയും സ്വത്തുക്കൾക്ക് നാശം വരുത്തുകയും ചെയ്താൽ 2000 മുതൽ 3000 ദിനാർ വരെ പിഴയും 1 മുതൽ 3 വർഷം വരെ തടവും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയാൽ 2,000 മുതൽ 5,000 ദിനാർ വരെ പിഴയും രണ്ട് വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തതുമായ തടവും ലഭിക്കും.


Share our post
Continue Reading

India

എന്‍ട്രന്‍സ് വിജയിക്കാനായില്ല; ഏഴാം നിലയില്‍ നിന്ന് ചാടി പതിനേഴുകാരി ജീവനൊടുക്കി

Published

on

Share our post

ന്യൂഡല്‍ഹി: എഞ്ചിനീയറിങ് പ്രവേശന പരീക്ഷ പാസാവാനാകാത്തതില്‍ മനംനൊന്ത് പതിനേഴുകാരി ആത്മഹത്യ ചെയ്തു. ന്യൂഡല്‍ഹിയിലെ പി.എസ് ജാമിയ നഗറിലാണ് സംഭവം. എഴാം നിലയില്‍നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.പെണ്‍കുട്ടി ജെ.ഇ.ഇ (ജോയന്റ് എന്‍ട്രന്‍സ് എക്‌സാം) എഴുതിയിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പഠനഭാരവും പരീക്ഷയില്‍ പരാജയപ്പെട്ടതിലെ മനോവിഷവുംകാരണമാണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നുണ്ട്.മാതാപിതാക്കള്‍ക്ക് എഴുതിയ കത്തില്‍ പരീക്ഷ വിജയിക്കാനാവാത്തതില്‍ തന്നോട് ക്ഷമിക്കണമെന്ന് എഴുതിയിട്ടുള്ളതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)


Share our post
Continue Reading

Kannur54 mins ago

ജില്ലാ കരാട്ടെ മത്സരം ഡിസംബർ ഒന്നിന്

Kerala2 hours ago

‘സീറോ ബഫര്‍ സോണ്‍’; കേരള ഹൈക്കോടതിക്ക് സമീപത്തെ നിര്‍മാണ നിയന്ത്രണം നീങ്ങുന്നു

Kerala2 hours ago

താമരശ്ശേരി ചുരത്തിൽ ചൊവ്വാഴ്ച മുതൽ നിയന്ത്രണം

Kerala2 hours ago

തേങ്കുറുശ്ശി ദുരഭിമാനക്കൊല: ഹരിതയുടെ പിതാവിനും അമ്മാവനും ജീവപര്യന്തം

India2 hours ago

പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട്ടിൽ, മീനങ്ങാടിയിലും പനമരത്തും ഗതഗനിയന്ത്രണം

Kerala2 hours ago

അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എം.വി.ഡി

Kerala3 hours ago

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Kerala3 hours ago

റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

India4 hours ago

ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, അത്തരം കോൾ വരുമ്പോൾ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

Kerala4 hours ago

ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടാല്‍ ഡോക്ടര്‍മാരെ പ്രതിയാക്കാനാവില്ല; സുപ്രീം കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR11 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!