Kerala
റോഡരികില്‍ വില്‍ക്കുന്ന നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്ക് പൂട്ട് വീഴും , കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍

നിലവാരമില്ലാത്ത ഹെല്‍മറ്റുകള്‍ക്കെതിരെ കർശന നിലപാട് സ്വീകരിക്കാൻ കേന്ദ്രസർക്കാർ . റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിലവാരമില്ലാത്ത ഹെല്‍മെറ്റുകളില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനുമായാണ് ഈ നീക്കം .ഇതിനായി പ്രാഥമിക നടപടിയായി രാജ്യവ്യാപകമായി പ്രചാരണം നടത്താൻ കേന്ദ്ര സർക്കാർ ജില്ലാ കളക്ടർമാരോടും, ജില്ലാ മജിസ്‌ട്രേറ്റുകളോടും നിർദ്ദേശിച്ചു.വിപണിയില്‍ ലഭ്യമായ ഹെല്‍മെറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ചും , ജീവൻ സംരക്ഷിക്കുന്നതില്‍ അവയുടെ പ്രധാന പങ്കിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ ജനങ്ങളുമായി പങ്ക് വയ്‌ക്കുകയാണ് ആദ്യ ഘട്ടം . നിലവാരമില്ലാത്തതോ ഐഎസ്‌ഐ അല്ലാത്തതോ ആയ ഹെല്‍മെറ്റുകളുടെ നിർമ്മാണം മനുഷ്യ സുരക്ഷയെ സാരമായി ബാധിക്കുന്നു.ഇതുവരെ 162 ഹെല്‍മറ്റ് നിർമാണ ലൈസൻസുകള്‍ റദ്ദാക്കുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ട്. കൂടാതെ, ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കിന്റെ ദുരുപയോഗം, ഗുണനിലവാരമിലായ്മ എന്നിവയുമായി ബന്ധപ്പെട്ട കേസുകളും നടക്കുന്നുണ്ട്.
1988ലെ മോട്ടോർ വാഹന നിയമപ്രകാരം ഹെല്‍മറ്റ് നിർബന്ധമാണ്.ആവശ്യമായ ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത നിലവാരമില്ലാത്ത ഹെല്‍മെറ്റുകള്‍ റോഡരികില്‍ വില്‍ക്കുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.’ ഇത് പൊതു സുരക്ഷയ്‌ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു, കൂടാതെ റോഡപകടങ്ങളിലെ നിരവധി മരണങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്. ബിഐഎസ് ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന നിർമ്മാതാക്കള്‍ക്കെതിരെയും വ്യാജ ഐഎസ്‌ഐ മാർക്ക് ഉപയോഗിക്കുന്നവർക്കെതിരെയും അതുപോലെ തന്നെ ഈ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ക്കെതിരെയും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുന്നു,” സർക്കാർ ഉത്തരവില്‍ പറയുന്നു.ബി.ഐ.എസ് കെയർ ആപ്പ് വഴിയോ ബി.ഐ.എസ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കള്‍ക്ക് ഹെല്‍മറ്റ് നിർമ്മാതാവിന്റെ ബി.ഐ.എസ് ലൈസൻസ് പരിശോധിക്കാവുന്നതാണ്.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Kerala
തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.
Kerala
ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്