Connect with us

Kerala

ഹോം ഡെലിവറി സംവിധാനം തുടങ്ങാൻ കെ.എസ്​.ആർ.ടി.സി

Published

on

Share our post

കൊച്ചി: വീട്ടിലേക്ക് ഹോം ഡെലിവറി സംവിധാനം ആരംഭിക്കാൻ കെ.എസ്​.ആർ.ടി.സി. നിലവിൽ ഡിപ്പോകൾകേന്ദ്രീകരിച്ച് കൊറിയർ സർവീസ് നടത്തുന്നുണ്ട്. ഇതി ഇത് വീട്ടുപടിക്കൽ എത്തുന്നതാണ് രീതി. അത്തരത്തിലുള്ള സംവിധാനങ്ങള്‍ എങ്ങനെ നടപ്പിലാക്കും എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കെണ്ടിരിക്കുകയാണ്.

47 ഡിപ്പോകളിലാണ് കെഎസ്ആർടിസിക്ക് ഇപ്പോൾ ലോജിസ്റ്റിക്സ് ശൃംഖലയുള്ളത്. ഇത് 93 ഡിപ്പോകളിലേക്കും വ്യാപിപ്പിച്ചാണ് ഹോം ഡെലിവറിക്ക് തുടക്കമിടുക. ഹോം ഡെലിവറി സേവനം തുടങ്ങുമ്പോൾ വലിയ ഒരുക്കങ്ങൾ വേണ്ടി വരും. കെഎസ്ആർടിസി തങ്ങളുടെ സ്വന്തം ജീവനക്കാരെ ഉൾപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുന്നത്. പുതിയ ജീവനക്കാരെ എടുക്കുന്നത് അധിക ചെലവ് വരുമെന്നതിനാൽ അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. നിലവിൽ സ്റ്റാർട്ടപ് സംരംഭങ്ങളുടെ സഹകരണം ഇതിനായി ആവശ്യപ്പെടും. പാഴ്സൽ കൈമാറ്റ വിവരങ്ങൾ ഉൾക്കൊള്ളിക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാകും. പദ്ധതി ഏത് രീതിയിൽ നടപ്പാക്കണമെന്നതിൽ അന്തിമ തീരുമാനത്തിൽ കെഎസ്ആർടിസി എത്തിയിട്ടില്ല. സ്റ്റാർട്ടപ്പുകളെ സമീപിച്ചിരിക്കുകയാണ്. അവരുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ആയിരിക്കും അന്തിമ തീരുമാനവും വിശദീകരണവും കെഎസ്ആർടിസി നൽകുന്നത്.

കേരളത്തിലെ എല്ലാ ഭാഗത്തേക്കും കെഎസ്ആർടിസി സർവീസ് ഉള്ളതിനാൽ പാഴ്സൽ കൈമാറ്റം ചെയ്യാൻ വേണ്ടി പദ്ധതികൾ ആവിശ്കരിച്ചാൽ മാത്രം മതിയാകും. സ്വകാര്യ ഏജൻസികളെ അപേക്ഷിച്ച് വേഗത്തിലും കുറഞ്ഞ നിരക്കിലും കൊറിയർ എത്തിക്കാനാകും. ഇതെല്ലാം കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിക്കുന്നതിന് ഗുണം ചെയ്യും.പിസി ന്യൂസ്‌,കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കഴിയുമെന്നതാണ് കെഎസ്ആർടിസി പറയുന്നത്. ഇപ്പോൾ നമ്മൾ കെഎസ്ആർടിസി വഴി ഒരു കെറിയർ അയച്ചാൽ ഡിപ്പോയിൽ പോയി മാത്രമേ എടുക്കാൻ സാധിക്കുകയുള്ളു. 47 ഡിപ്പോകളിൽ മാത്രമാണ് കെഎസ്ആർടിസി ഈ സൗകര്യം ഒരുക്കിയിട്ടുള്ളതെങ്കിലും മൂന്ന് ലക്ഷം രൂപയുടെ വരുമാനം ആണ് ഇതുവഴി കെഎസ്ആർടിസി ഒരോ വർഷവും ലഭിക്കുന്നത്. അതിനാൽ കൊറിയർ സംവിധാനം വിപുലീകരിക്കുകയാണെങ്കിൽ കൂടുതൽ വരുമാനം കെഎസ്ആർടിസിക്ക് നേടാൻ സാധിക്കും.

ഓൺലൈൻ വ്യാപാരം ഇപ്പോൾ കൂടുതൽ സീജവമാണ്. അപ്പോൾ ഹോം ഡെലിവറി സംവിധാനം കൂടി കെഎസ്ആർടിസി കൊണ്ടുവരുമ്പോൾ വരുമാനം വർധിപ്പിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയിലാണ്. പാഴ്സൽ ലഭ്യതക്കനുസരിച്ച് മറ്റ് കൊറിയർ സേവനദാതാക്കൾക്ക് ആശ്രയിക്കാനാകും അത്തരത്തിലുള്ള ക്രമീകരണങ്ങൾ ആയിരിക്കും കൊണ്ടു വരുന്നത്.


Share our post

Kerala

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Trending

error: Content is protected !!